പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം 26കാരി ആത്മഹത്യചെയ്തതില്‍ ദുരൂഹത ആരോപിച്ച് കുടുംബം

മലപ്പുറം: പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം 26കാരി ആത്മഹത്യചെയ്തതില്‍ ദുരൂഹത ആരോപിച്ച് കുടുംബം.
മലപ്പുറം കുറ്റിപ്പാലയ്ക്ക് സമീപം ചെട്ടിയാംകിണറില്‍ രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം 26കാരിയായ മാതാവ് വീടിനുള്ളില്‍ തൂങ്ങി മരിച്ച സംഭവത്തിലാണ് ദുരൂഹത ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്തു വന്നത്. വെട്ടം ആലിശ്ശേരി സ്വദേശിനി വടക്കേപീടിയേക്കല്‍ സഫ്വ(26), മക്കളായ ഫാത്തിമ മര്‍സീവ(നാല്), മറിയം(ഒന്ന്) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഭര്‍തൃവീട്ടിലെ പീഡനമാണ് യുവതിയുടെ മരണത്തിന് പിന്നിലെന്നും മാനസിക ശാരീരിക പീഡനങ്ങളെക്കുറിച്ചുള്ള ശബ്ദ സന്ദേശം യുവതി അയച്ചിരുന്നെന്നും സഹോദരന് തസ്ലിം ആരോപിച്ചു. വൈകിയാണ് തങ്ങളെ മരണവിവരം അറിയിച്ചതെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും യുവതിയുടെ കുടുംബം ആരോപിച്ചു.
മരണവിവരം നാലു മണിക്ക് റഷീദലി അറിഞ്ഞെങ്കിലും തങ്ങളെ വൈകിയാണ് വിവരം അറിയിച്ചത്. സംഭവം നടക്കുന്ന അവരുടെ വീട്ടില്ഭര്ത്താവിന്റെ സഹോദരി ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്നു. എന്നിട്ടും രണ്ട് പെണ്‍കുട്ടികളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി സഫ്വ ആത്മഹത്യ ചെയ്തു എന്ന് പറയുന്നത് വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്നും ഇതിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും സഫ്വയുടെ കുടുംബം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ചു സഫ്വയുടെ ബന്ധുക്കള്‍ നല്കിയ താനൂര്‍ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആരംഭിച്ചു. അതേ സമയം ഇന്നലെ മറ്റൊരു മുറിയിലാണ് കിടന്നതെന്നും പുലര്‍ച്ചെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്നുമാണ് ഭര്‍ത്താവ് റഷീദലി പോലീസിനു നല്കിയ മൊഴി. പ്രാഥമികാന്വേഷണത്തില്‍ മരണത്തില്‍ ഇയാള്‍ക്കു പങ്കുള്ളതായ വിവരങ്ങള്‍ ഒന്നും ലഭിച്ചില്ലെന്നാണ് പോലീസില്‍നിന്നും ലഭിക്കുന്ന വിവരം. എന്നാല്‍ പുലര്‍ച്ചെ സഫ്വ ഭര്‍ത്താവിന് സന്ദേശം അയച്ചിരുന്നെന്നും ഇതില്‍ ഭര്‍ത്താവ് മര്‍ദ്ദിച്ചതായി സൂചനയുണ്ടെന്നും സഹോദരന് ആരോപിച്ചു. മര്‍ദ്ദനം സഹിക്കാമെന്നും കുത്തുവാക്കുകള്‍ സഹിക്കാനാകില്ലെന്നുമുള്ള സഫ്വയുടെ ശബ്ദസന്ദേശം ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയെന്നും സഹോദരന് തസ്ലിം പറഞ്ഞു. ഇന്നലെ ഭര്‍ത്താവുമായി വഴിക്കുണ്ടായതായും പറയപ്പെടുന്നു. ഇതിലെ മാനസിക വിഷമം കാരണമാകാം ഞെട്ടിക്കുന്ന കൊലപാതകങ്ങളും ആത്മഹത്യയും നടന്നതെന്നും പോലീസ് സംശയിക്കുന്നു.
കുറ്റിപ്പാലയ്ക്ക് സമീപം ചെട്ടിയാംകിണറിലാണ് രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം 26കാരിയായ മാതാവ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. വിദേശത്തായിരുന്ന ഭര്‍ത്താവ് റാഷിദ് അലി അടുത്തിടെയാണ് നാട്ടില്‍ വന്നത്. ഒരാഴ്ചയായി ഭാര്യാഭര്ത്താക്കന്മാര് തമ്മില്‍ സ്വരച്ചേര്‍ച്ച ഉണ്ടായിരുന്നില്ലെന്നാണ് ചില ബന്ധുക്കള്‍ പോലീസിന് നല്കിയ മൊഴി. .കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ചികിത്സയില്‍ കഴിയുന്ന സഫ്വയുടെ ഉമ്മയെ കാണാന്‍ പോകാന്‍ പോലും കഴിയാത്ത അവസ്ഥയും സഫ്വയെ വേദനിപ്പിച്ചതായി പറയപ്പെടുന്നു.സംഭവ ദിവസം തലേന്ന് സഫ്വ്വയും മക്കളും വേറെ ഒരു മുറിയിലാണ് കിടന്നത്. ഇന്നലെ പുലര്‍ച്ചെ നാലുമണിക്ക് സഫ്വ മറ്റൊരു മുറിയില്‍ കിടക്കുന്ന ഭര്‍ത്താവിന് ‘ഞങ്ങള്‍ പോവുകയാണ്’ എന്ന ആത്മഹത്യാ സന്ദേശം വാട്സാപ്പ് വഴി അയച്ചിരുന്നു. അഞ്ചു മണിയോടെ റാഷിദ് അലി തന്നെയാണ് ഭാര്യയും മക്കളും മരിച്ച നിലയില്‍ കണ്ടത്. തിരൂര്‍ ഡി.വൈ.എസ്.പി ക്കാണ് അന്വേഷണച്ചുമതല.കല്‍പ്പകഞ്ചേരി എസ്.ഐ.ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തില്‍ ജഡങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തി
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വെട്ടം പുതുച്ചിറ ജുമാമസ്ജിദില്‍ ഖബറടക്കി.
ആദ്യം കുഞ്ഞുങ്ങളെ വിഷം നല്‍കിയാണ് മാതാവ് കൊലപ്പെടുത്തിയതെന്നാണയിരുന്നു പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍ പരിശോധനയില്‍ നിന്നാണ് വിഷയം അകത്തുചെന്നിട്ടില്ലെന്നും ശ്വാസംമുട്ടിയാണ് മരണപ്പെട്ടതെന്നും കണ്ടെത്തിയത്.
RECENT NEWS

ഭൂവാഗ്ദാനം പാലിക്കാതെ ഒരു വർഷം; ബിന്ദുവിന്റെ നേതൃത്വത്തിൽ ആദിവാസി സമരം വീണ്ടും
മലപ്പുറം: സർക്കാർ നൽകിയ വാഗ്ദാനം വീഴ്ച വരുത്തിയെന്നാരോപിച്ച് ആദിവാസി നേതാവ് ബിന്ദു വൈലാശ്ശേരി നേതൃത്വത്തിൽ വീണ്ടും സമരം ആരംഭിച്ചു. മലപ്പുറം കലക്ടറേറ്റിന് മുന്നിലാണ് സമരം ആരംഭിച്ചത്. 314 ദിവസത്തോളം നീണ്ടു നിന്ന സമരം കഴിഞ്ഞ വർഷം ജില്ലാ കലക്ടറുമായി [...]