”ഞങ്ങള്‍ പോകുന്നുവെന്ന്” ഭര്‍ത്താവിന് വാട്സ്ആപ്പില്‍ മെസ്സേജയച്ചു

മലപ്പുറം: ഞങ്ങള്‍ പോകുന്നുവെന്ന് ഭര്‍ത്താവിന് വാട്സ്ആപ്പില്‍ മെസ്സേജയച്ചു. ശേഷം മലപ്പുറത്തെ 26കാരിയായ മാതാവ് പിഞ്ചുകുഞ്ഞുങ്ങളെ
ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു. മലപ്പുറം പെരുമണ്ണ ക്ലാരി പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ കുറ്റിപ്പാല ചെട്ടിയാം കിണറിനു സമീപമുള്ള വീട്ടിലാണ് നാടു നടുങ്ങിയ മരണമുണ്ടായത്. ഇന്നു പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം. ചെട്ടിയാം കിണര്‍നാവുങ്ങത്ത് റാഷിദ് അലിയുടെ ഭാര്യ സഫ്വ (26) മക്കളായ ഫാത്തിമ മര്‍സീ വ (നാല്) മറിയം (ഒന്ന്) എന്നിവരാണ് മരണപ്പെട്ടത്.
രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി 26കാരിയായ മാതാവ് ജീവനൊടുക്കിയത് ഭര്‍ത്താവിന് വാട്സ്ആപ്പ് സന്ദേശം അയച്ച ശേഷമാണ്. . ”ഞങ്ങള്‍പോകുന്നുവെന്നായിരുന്നു സന്ദേശം”. സംഭവത്തിന് കാരണം ഭര്‍ത്താവുമായുള്ള പിണക്കം. രണ്ട് പിഞ്ചു മക്കളെ കഴുത്തു മുറുക്കി കൊന്ന ശേഷമാണ് മാതാവ് ആത്മഹത്യ ചെയ്തത്.
വിദേശത്തായിരുന്ന റാഷിദ് അലി അടുത്തിടെയാണ് നാട്ടില്‍ വന്നത്.ഒരാഴ്ചയായി ഭാര്യാഭര്ത്താക്കന്മാര് തമ്മില്‍ സ്വരച്ചേര്‍ച്ച ഉണ്ടായിരുന്നില്ലെന്ന് അറിയുന്നു.കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ചികിത്സയില്‍ കഴിയുന്ന സഫ്വയുടെ ഉമ്മയെ കാണാന്‍ പോകാന്‍ പോലും കഴിയാത്ത അവസ്ഥയും സഫ്വയെ വേദനിപ്പിച്ചതായി പറയപ്പെടുന്നു.സംഭവ ദിവസം തലേന്ന് സഫ്വയും മക്കളും വേറെ ഒരു മുറിയിലാണ് കിടന്നത്.ഇന്നലെ പുലര്‍ച്ചെ നാലുമണിക്ക് സഫ്വ മറ്റൊരു മുറിയില്‍ കിടക്കുന്ന ഭര്‍ത്താവിന് ഞങ്ങള്‍ പോവുകയാണ് എന്ന ആത്മഹത്യാ സന്ദേശം വാട്സാപ്പ് വഴി അയച്ചിരുന്നു. അഞ്ചു മണിയോടെ റാഷിദ് അലി തന്നെയാണ് ഭാര്യയും മക്കളും മരിച്ച നിലയില്‍ കണ്ടത്. മക്കളെ ഷാള്‍ കൊണ്ട് കഴുത്ത് മുറുക്കി കൊന്ന നിലയിലും സഫ്വയെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടത്. കല്‍പ്പകഞ്ചേരി എസ്.ഐ.ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തില്‍ ജഡങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. തിരൂര്‍ ഡി.വൈ.എസ്.പി ക്കാണ് അന്വേഷണച്ചുമതല.
ആദ്യം കുഞ്ഞുങ്ങളെ വിഷം നല്‍കിയാണ് മാതാവ് കൊലപ്പെടുത്തിയതെന്നാണയിരുന്നു പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍ പരിശോധനയില്‍ നിന്നാണ് വിഷയം അകത്തുചെന്നിട്ടില്ലെന്നും ശ്വാസംമുട്ടിയാണ് മരണപ്പെട്ടതെന്നും കണ്ടെത്തിയത്.
സാമൂഹ്യമായും സാമ്പത്തികമായും നല്ല രീതിയില്‍ കഴിഞ്ഞുവരുന്ന കുടുംബമായിരുന്നു ഇവരുടേതെന്നും നാട്ടുകാര്‍ക്കും അയല്‍വാസികള്‍ക്കും ഒന്നും ഇവരെ കുറിച്ചു മോശം പറയാന്‍ അവസ്ഥയുണ്ടായിട്ടില്ലെന്നും എല്ലാവരുമായും സൗഹൃദത്തിലായിരുന്നുവെന്നും അയല്‍വാസികള്‍ പ്രതികരിച്ചു.
RECENT NEWS

ഭൂവാഗ്ദാനം പാലിക്കാതെ ഒരു വർഷം; ബിന്ദുവിന്റെ നേതൃത്വത്തിൽ ആദിവാസി സമരം വീണ്ടും
മലപ്പുറം: സർക്കാർ നൽകിയ വാഗ്ദാനം വീഴ്ച വരുത്തിയെന്നാരോപിച്ച് ആദിവാസി നേതാവ് ബിന്ദു വൈലാശ്ശേരി നേതൃത്വത്തിൽ വീണ്ടും സമരം ആരംഭിച്ചു. മലപ്പുറം കലക്ടറേറ്റിന് മുന്നിലാണ് സമരം ആരംഭിച്ചത്. 314 ദിവസത്തോളം നീണ്ടു നിന്ന സമരം കഴിഞ്ഞ വർഷം ജില്ലാ കലക്ടറുമായി [...]