വീട്ടിലേക്കുള്ള പാല്‍ എടുക്കാന്‍പോയ 10വയസ്സുകാരിയെ പീഡിപ്പിച്ച 65കാരന് 15വര്‍ഷം തടവും പിഴയും

വീട്ടിലേക്കുള്ള പാല്‍ എടുക്കാന്‍പോയ 10വയസ്സുകാരിയെ പീഡിപ്പിച്ച 65കാരന് 15വര്‍ഷം തടവും പിഴയും

മലപ്പുറം: 10വയസ്സുകാരിയെ പീഡിപ്പിച്ച 65കാരന് 15വര്‍ഷം തടവും പിഴയും. പീഡനം നടന്നത് കൂലിപ്പണിക്കാരനായ പ്രതിയുടെ വീട്ടില്‍ വെച്ച്
പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വയോധികനെ മഞ്ചേരി പോക്സോ അതിവേഗ കോടതിയാണ് പത്തുവര്‍ഷം കഠിന തടവിനും 2.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്. മലപ്പുറം ഐക്കരപ്പടി ചെറുകാവ് വള്ളിയില്‍ കോയ മൊയ്തീന്‍ (68) നെയാണ് ജഡ്ജി പി ടി പ്രകാശന്‍ ശിക്ഷിച്ചത്.
2016 ജനുവരി 23ന് വൈകീട്ട് അഞ്ചു മണിക്കാണ് കേസിന്നാസ്പദമായ സംഭവം. വീട്ടിലേക്കുള്ള പാല്‍ എടുക്കാനായി പ്രതിയുടെ വീട്ടിലേക്ക് പോയതായിരുന്നു പെണ്‍കുട്ടി. ഇവിടെ വെച്ച് തന്റെ സ്വകാര്യഭാഗങ്ങള്‍ കുട്ടിക്ക് കാണിച്ചു നല്‍കിയ പ്രതി കുട്ടിയെ കിടപ്പുമുറിയിലേക്ക് കൊണ്ടു പോയി ലൈംഗിക പീഡനത്തിന് വിധേയയാക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിക്ക് ഒരു രൂപയുടെ മൂന്ന് നാണയങ്ങള്‍ നല്‍കുകയും പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കരഞ്ഞു കൊണ്ട് നാണയങ്ങളുമായി വീട്ടിലെത്തിയ കുട്ടിയെ മാതാവ് ചോദ്യം ചെയ്തതോടെയാണ് പീഡനവിവരം പുറത്താകുന്നത്. പോക്സോ വകുപ്പിലെ 5(എം) പ്രകാരം പത്തുവര്‍ഷം തടവ് രണ്ട് ലക്ഷം രൂപ പിഴ, പിഴയടക്കാത്ത പക്ഷം രണ്ടു വര്‍ഷത്തെ അധിക തടവ്, ഭീഷണിപ്പെടുത്തിയതിന് ഇന്ത്യന്‍ ശിക്ഷാനിയമം 506(1) വകുപ്പ് പ്രകാരം രണ്ടു വര്‍ഷം കഠിന തടവ്, കുട്ടിക്ക് സ്വകാര്യ ഭാഗങ്ങള്‍ കാണിച്ചു നല്‍കിയതിന് മൂന്നു വര്‍ഷം കഠിന തടവ്, 25000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം ആറുമാസത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. പ്രതി പിഴയൊടുക്കുന്ന പക്ഷം ഇതില്‍ നിന്നും രണ്ടു ലക്ഷം രൂപ പീഡനത്തിനിരയായ ബാലികക്ക് നല്‍കാനും കോടതി വിധിച്ചു. പ്രോസിക്യൂഷനു വേണ്ടി ഹാജരായ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സോമസുന്ദരന്‍ 14 സാക്ഷികളെ സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 14 രേഖകളും രണ്ട് തൊണ്ടി മുതലുകളും ഹാജരാക്കി. ഡബ്ല്യുസിപിഒമാരായ എന്‍ സല്‍മ, ഷാജിമോള്‍ എന്നിവരായിരുന്നു പ്രോസിക്യൂഷന്‍ അസിസ്റ്റ് ലെയ്സന്‍ ഓഫീസര്‍മാര്‍. കൊണ്ടോട്ടി പൊലീസ് ഇന്‍സ്പെക്ടര്‍മാരായിരുന്ന ബി സന്തോഷ് അന്വേഷണം നടത്തുകയും പി കെ സന്തോഷ് കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുയുമായിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് സര്‍ക്കാരിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്ന് നഷ്ടപരിഹാരമായി അഞ്ചു ലക്ഷം രൂപ ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് കോടതി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി.
പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

Sharing is caring!