മദ്രസയില്‍ നബിദിന പരിപാടി നടക്കുന്നതിനിടെ മലപ്പുറത്ത് അധ്യാപകന്‍ പീഡിപ്പിച്ചെന്നാണ് പരാതി. പോക്‌സോ അറസ്റ്റിലായ മദ്യസാധ്യാപകനെ റിമാന്‍ഡ് ചെയ്തു

മദ്രസയില്‍ നബിദിന പരിപാടി നടക്കുന്നതിനിടെ മലപ്പുറത്ത് അധ്യാപകന്‍ പീഡിപ്പിച്ചെന്നാണ് പരാതി. പോക്‌സോ അറസ്റ്റിലായ മദ്യസാധ്യാപകനെ റിമാന്‍ഡ് ചെയ്തു

മലപ്പുറം: മലപ്പുറം പോരൂരിലെ മദ്രസയില്‍ നബിദിന പരിപാടി നടക്കുന്നതിനിടെ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ മദ്രസാധ്യാപകനെ കോടതി 14ദിവസത്തേക്ക് റിമാന്‍ഡ്‌ചെയ്തു. മലപ്പുറം വണ്ടൂര്‍ പോരൂര്‍ വീതനശ്ശേരി പുന്നക്കാടന്‍ മുഹമ്മദ് ബഷീറാണ് പിടിയിലായത്. കഴിഞ്ഞ 16 നാണ് കേസിനാസ്പദമായ സംഭവം.
മാതാവിന്റെ പരാതിയിലാണ് നടപടി. മദ്രസയില്‍ നബിദിന പരിപാടി നടക്കുന്നതിനിടെ, അധ്യാപകന്‍ പീഡിപ്പിച്ചെന്നാണ് പരാതി. പോക്‌സോ ഉള്‍പ്പെടയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
അതേ സമയം പന്ത്രണ്ടു വയസ്സുകാരനായ വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മറ്റൊ സ്‌കൂള്‍ അധ്യാപകനും ഇന്നലെ മലപ്പുറത്ത് പിടിയിലായിരുന്നു. ചുങ്കത്തറ മാമ്പൊയില്‍ സ്വദേശി പൊട്ടെങ്ങല്‍ വീട്ടില്‍ അസൈനാര്‍ (42) നെയാണ് നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. നിലമ്പൂരിലെ ഒരു ഗവണ്‍മെന്റ് സ്‌കൂളിലെ അധ്യാപകനാണ് അറസ്റ്റിലായ അസൈനാര്‍. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വശീകരിച്ചും ഭയപ്പെടുത്തിയുമാണ് പ്രതി പല പ്രാവശ്യം പീഡനത്തിന് ഇരയാക്കിയത്. കുട്ടി കഴിഞ്ഞ ദിവസമാണ് രക്ഷിതാക്കളോട് പറഞ്ഞത്.
ഇതിന്റെ അടിസ്ഥാനത്തില്‍ രക്ഷിതാക്കള്‍ നിലമ്പൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.തുടര്‍ന്ന് പോലീസ് അധ്യാപകനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. കേസില്‍ നിലമ്പൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.

 

Sharing is caring!