മലപ്പുറത്തെ 12 ദിവസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ പരാതി; പിടികൂടിയത് ബത്തേരിയില്‍ വെച്ച്

മലപ്പുറത്തെ 12 ദിവസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ പരാതി; പിടികൂടിയത് ബത്തേരിയില്‍ വെച്ച്

മലപ്പുറം: 12 ദിവസം പ്രായമായ കുഞ്ഞുമായി ഭര്‍ത്താവ് കടന്നുകളഞ്ഞെന്ന് യുവതിയുടെ പരാതി. മങ്കട സ്വദേശിനി ആഷിഖയാണ് പരാതി നല്‍കിയത്. ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്നാണ് കുട്ടിയെ കൊണ്ടുപോയത്.യുവതിയെ പുറത്താക്കി വീട് പൂട്ടിയാണ് ഇവര്‍ പോയത്. തട്ടിക്കൊണ്ടു പോകലിനും കുട്ടികള്‍ക്കെതിരെയുള്ള അതിക്രമത്തിനും പിതാവിനെതിരെ പൊലീസ് കേസ് എടുത്തു. കുട്ടിയെ തട്ടിക്കൊണ്ട് പോകല്‍, ജുവനൈല്‍ ആക്ട് എന്നിവ ചുമത്തിയാണ് കേസെടുത്തത്.

യുവതിയെ, ആദില്‍ വിവാഹം ചെയ്തത് ഒരു വര്‍ഷം മുമ്പാണ്. എന്നാല്‍ ദാമ്പത്യത്തില്‍ അസ്വാരസ്യങ്ങളുണ്ട്. പ്രസവിച്ച ശേഷം ഇതുവരെ കുഞ്ഞിനെ അമ്മയെ കാണിച്ചിരുന്നില്ല. ഒടുവില്‍ പൊലീസില്‍ പരാതി നല്‍കാന്‍ യുവതിയും വീട്ടുകാരും തീരുമാനിക്കുകയായിരുന്നു. ഇന്ന് രാവിലെ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി, പൊലീസ് ഉദ്യോഗസ്ഥരേയും കൂട്ടി തിരികെ വീട്ടില്‍ എത്തുമ്പോള്‍ കുഞ്ഞിനെ കാണാനുണ്ടായിരുന്നില്ല. ആദിലും അമ്മയും ചേര്‍ന്ന് കുഞ്ഞുമായി പുറത്തേക്ക് പോയെന്ന് അയല്‍വാസികള്‍ പറഞ്ഞു.
ആദില്‍ മുമ്പ് ബെംഗളൂരുവില്‍ ആണ് ജോലി ചെയ്തിരുന്നത്. അങ്ങോട്ട് കുഞ്ഞിനെ കൊണ്ടുപോയതാകാമെന്ന് യുവതി സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ സമയോചിത ഇടപെടലില്‍ ബത്തേരി മുത്തങ്ങ ചെക്ക് പോസ്റ്റില്‍ വച്ച് അതിര്‍ത്തി കടക്കും മുമ്പ് ഇവരെ കസ്റ്റഡിയില്‍ എടുത്തു.

 

Sharing is caring!