ഒരു വര്‍ഷത്തേക്ക് നാടുകടത്തിയ പ്രതിയെ അപ്പീല്‍ സമര്‍പ്പിച്ചതോടെ വെറുതെ വിട്ടു. ഉപദേശക സമിതി വെറുതെ വിട്ടതോടെ 40കാരന് വീണ്ടും കവര്‍ച്ചാ കേസ്സില്‍

മലപ്പുറം: കാപ്പാ നിയമ പ്രകാരം ഒരു വര്‍ഷത്തേക്ക് നാടുകടത്തിയ പ്രതി അഡൈ്വസറി ബോര്‍ഡ് മുമ്പാകെ അപ്പില്‍ സമര്‍പ്പിക്കുകയും രക്ഷപ്പെടുകയും ചെയ്തതിന് പിന്നാലെ പ്രതി വീണ്ടും കവര്‍ച്ചാ കേസ്സില്‍ പ്രതിയായി. . നിലമ്പൂര്‍ ചക്കാലക്കുത്ത് പട്ടരാക്ക തേക്കില്‍വീട്ടില്‍ ശദാബാണ് (40) വീണ്ടും കേസിലെ പ്രതിയായത്. കഴിഞ്ഞ ജുലൈ 13നാണ് ഏഴു കേസുകളില്‍ പ്രതിയായ നിലമ്പൂര്‍ സ്വദേശിയായ ശതാബിനെ കാപ്പ നിയമപ്രകാരം ജയിലിലടച്ചത്. ശേഷം 2021ലും ഇയാളെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് ലംഘിച്ച് പ്രതി വീണ്ടും കേസുകളില്‍ ഉള്‍പ്പെട്ടതോടെയാണ് കാപ്പ വകുപ്പ് 3(1)പ്രകാരം നടപടി സ്വീകരിച്ച് ജയിലില്‍ അടച്ചിരുന്നത്. എന്നാല്‍ പ്രതി അഡൈ്വസറി ബോര്‍ഡ് മുമ്പാകെ അപ്പീല്‍ സമര്‍പ്പിക്കുകയും അഡൈ്വസറി ബോര്‍ഡ് രണ്ടു മാസ തടവിന് ശേഷം ഷതാബിനെ വെറുതെ വിടുകയുമായിരുന്നു. എന്നാല്‍ നിരന്തര കുറ്റവാളിയായ പ്രതി ജയില്‍ മോചിതനായ ശേഷം വീണ്ടും കഴിഞ്ഞ 10ന് വീണ്ടും കവര്‍ച്ചാകേസില്‍ ഉള്‍പ്പെട്ടതായി പോലീസ് പറഞ്ഞു. പ്രതി ഒളിവില്‍ കഴിഞ്ഞുവരികയാണെന്നും പോലീസ് അറിയിച്ചു.
സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനായിരുന്നു 2021ല്‍ ഷതാബിനെ കാപ്പ നിയമം ചുമത്തി മലപ്പുറം ജില്ലയില്‍ നിന്നും നാടുകടത്തിയിരുന്നത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിദ് ദാസിന്റെ സ്പെഷ്യല്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഒരു വര്‍ഷത്തേക്ക് മലപ്പുറം ജില്ലയില്‍ പ്രവേശിക്കുന്നതിന് ഇയാളെ വിലക്കികൊണ്ട് തൃശൂര്‍ മേഖല ഡെപ്യൂട്ടി പൊലിസ് ഇന്‍സ്പെക്ടര്‍ ജനറല്‍ എ.അക്ബറാണ് ഉത്തരവിറക്കിയിരുന്നത്. ജില്ലയില്‍ പ്രവേശിക്കണമെങ്കില്‍ ജില്ലാ പൊലിസ് മേധാവിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിലെ വകുപ്പ് 15 പ്രകാരമായിരുന്നു നടപടി. മമ്പാട് ഒരു വീട്ടില്‍ കയറി സ്ത്രീയെയും മകനെയും മര്‍ദിച്ച് ഭീഷണിപ്പെടുത്തിയ കേസ്, മധു എന്നയാളെ കാറില്‍ നിന്നിറക്കി അക്രമിച്ച കേസ്, യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് തുടങ്ങി നിലമ്പൂര്‍ സ്റ്റേഷന് പരിധിയില്‍ 2015 മുതല്‍ 7ഏഴു കേസുകളാണ് ഇയാള്‍ക്കെതിരേയുണ്ടായിരുന്നത്. 2020ലാണ് കൂടുതല്‍ കേസുകളും ചാര്‍ജ് ചെയ്തത്.
RECENT NEWS

ഭൂവാഗ്ദാനം പാലിക്കാതെ ഒരു വർഷം; ബിന്ദുവിന്റെ നേതൃത്വത്തിൽ ആദിവാസി സമരം വീണ്ടും
മലപ്പുറം: സർക്കാർ നൽകിയ വാഗ്ദാനം വീഴ്ച വരുത്തിയെന്നാരോപിച്ച് ആദിവാസി നേതാവ് ബിന്ദു വൈലാശ്ശേരി നേതൃത്വത്തിൽ വീണ്ടും സമരം ആരംഭിച്ചു. മലപ്പുറം കലക്ടറേറ്റിന് മുന്നിലാണ് സമരം ആരംഭിച്ചത്. 314 ദിവസത്തോളം നീണ്ടു നിന്ന സമരം കഴിഞ്ഞ വർഷം ജില്ലാ കലക്ടറുമായി [...]