വി.എം.കുട്ടിയുടെ ഓര്‍മകള്‍ക്ക് ഒരുവര്‍ഷം

വി.എം.കുട്ടിയുടെ ഓര്‍മകള്‍ക്ക് ഒരുവര്‍ഷം

മലപ്പുറം: പുളിക്കല്‍ ദാറുസല്ലാം വീടിന്റെ പൂമുഖത്തിന്നും മാപ്പിളപ്പാട്ടിന്റെ താളം. വി എം കുട്ടി മാസ്റ്റര്‍ക്കൊരുക്കിയ പ്രൗഢിനിറഞ്ഞ കസേരയിലും പാട്ടോര്‍മകള്‍ ഉണര്‍ന്നിരിക്കുന്നു. പുലര്‍ച്ചെമുതല്‍ എഴുത്തും വായനയുമായി കസേരയിലിരിക്കുന്ന മാസ്റ്റര്‍, ഇശലുകളുടെ തമ്പുരാനെത്തേടി പല ദിക്കുകളില്‍നിന്ന് എത്തുന്ന സുഹൃത്തുക്കള്‍, സംഗീതത്തില്‍ മുങ്ങിയ ദിനരാത്രങ്ങള്‍… ഇശലൊഴുകിയ അരനൂറ്റാണ്ടിന്റെ സ്മരണ ബാക്കിയാക്കി മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് വ്യാഴാഴ്ച ഒരുവര്‍ഷം പൂര്‍ത്തിയാകും.
മാപ്പിളപ്പാട്ടിന്റെ നവോത്ഥാനത്തിന് ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു വി എം കുട്ടിയുടേത്. ഗായകന്‍, സംഗീതകാരന്‍, വ്യാഖ്യാതാവ്, മാപ്പിളഗാന പ്രചാരകന്‍ അങ്ങനെ വിശേഷണങ്ങളേറെ. പതിനാലോളം ഗവേഷണ പഠനഗ്രന്ഥങ്ങള്‍ രചിച്ചു.

 

Sharing is caring!