മലപ്പുറം എടവണ്ണയില്‍ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയില്‍

മലപ്പുറം എടവണ്ണയില്‍ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയില്‍

മലപ്പുറം: എടവണ്ണയില്‍ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ടു പേര്‍ പോലീസ് പിടിയില്‍. കിഴക്കേ ചാത്തല്ലൂര്‍ സ്വദേശി പാലനാടന്‍ നിയാസ് (25), ചൂളാട്ടിപാറ സ്വദേശി കുഴിപ്പുറത്ത് വീട്ടില്‍ അക്ഷയ് (24) എന്നിവരെയാണ് എടവണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ലഹരി മാഫിയ സംഘങ്ങളെ പിടികൂടുന്നതിനായി എടവണ്ണ സ്റ്റേഷന്‍ പരിധിയില്‍ പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പോലീസ് പരിശോധന നടത്തി വരികയാണ്. ഒരു മാസത്തിനിടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെ വില്‍പ്പന നടത്തിയതിന് നിരവധി കേസുകളാണ് എടവണ്ണ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തത്.

പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരുമെന്ന് എടവണ്ണ പോലീസ് അറിയിച്ചു. എടവണ്ണ എസ്എച്ച്ഒ എ സജിത്തിന്റെ നിര്‍ദ്ദേശപ്രകാരം എസ്‌ഐ കൃഷ്ണനുണ്ണി, പി ഷെബീറലി, മിഥുന്‍, സിയാദ്, ബിജുമോന്‍ തുടങ്ങിയവരും പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ഇവരെ കോടതിയില്‍ ഹാജരാക്കും. അതേസമയം ഇത് യുവാക്കള്‍ക്ക് ഉപയോഗിക്കാന്‍ ആണോ

 

അതെ സമയം മലപ്പുറം ജില്ലയില്‍ എക്‌സൈസ് വകുപ്പിന്റെ ഓണം സ്‌പെഷ്യല്‍ ഡ്രൈവില്‍ ജില്ലയില്‍ 1114 റെയിഡുകളിലായി 638 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഓണത്തോടനുബന്ധിച്ച് 2022 ഓഗസ്റ്റ് അഞ്ച് മുതല്‍ സെപ്തംബര്‍ 12 വരെ നടത്തിയ റെയ്ഡുകളില്‍ 161 അബ്ക്കാരി കേസുകളില്‍ 141 അറസ്റ്റുകള്‍ രേഖപ്പെടുത്തി. 660.44 ലിറ്റര്‍ മദ്യവും 1299 ലിറ്റര്‍ വാഷും 12.5 ലിറ്റര്‍ ചാരായവും പിടിച്ചെടുത്തു. റെയ്ഡില്‍ 56 കേസുകളിലായി 59 പ്രതികളെ അറസ്റ്റ് ചെയ്തു.

156.042 കിലോഗ്രാം കഞ്ചാവും അഞ്ച് കഞ്ചാവ് ചെടികളും പിടിച്ചെടുത്തു. കൂടാതെ 212.858 ഗ്രാം എംഡിഎംഎയും 21.100 ഗ്രാം ഹാഷിഷ് ഓയിലും 7.923 ഗ്രാം ബ്രൗണ്‍ ഷുഗറും കണ്ടെടുത്തു. 421 കേസുകളിലായി 25 കിലോയോളം പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തതായി ഡെപ്യൂട്ടി കമ്മീഷണര്‍ ജെ താജുദ്ദീന്‍ കുട്ടി അറിയിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് മദ്യം, മയക്കുമരുന്ന് മറ്റ് ലഹരി വസ്തുക്കളുടെ അനധികൃത ഉപയോഗവും വില്‍പനയും തടയാന്‍ ലക്ഷ്യമിട്ടാണ് എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഇത്തരത്തിലുള്ള സ്‌പെഷ്യല്‍ ഡ്രൈവ് നടത്തിയത്.

 

Sharing is caring!