തെരുവുനായ്ക്കള്‍ കടിച്ചുകീറാതിരുന്നത് നാട്ടുകാര്‍ തക്കസമയത്ത് ഇടപെട്ടതുകൊണ്ടു മാത്രം. മലപ്പുറം എടക്കരയിലെ മുഹമ്മദ്കുട്ടിക്ക് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഞെട്ടല്‍

മലപ്പുറം: നാട്ടുകാര്‍ തക്കസമയത്ത് ഇടപെട്ടതുകൊണ്ടു മാത്രമാണ് തന്നെ തരുവുനായ്ക്കള് എന്നെ കടിച്ചുകീറാതിരുന്നതെന്നും ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഞെട്ടലാണെന്നും തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട എടക്കരയിലെ വ്യാപാരി പൂവത്തിപൊയിലെ വടക്കുംപാടം മുഹമ്മദ് കുട്ടി പറയുന്നു. കോവിലകം റോഡിലെ കടയില്‍നിന്ന് പള്ളിയില്‍ പോകാനിറങ്ങിയപ്പോഴാണ് രണ്ടു നായ്ക്കള്‍ കുരച്ചുകൊണ്ട് ആക്രമിക്കാന്‍ ഓടിയടുത്തത്. എന്തുചെയ്യണമെന്നറിയാതെ ആദ്യം അന്തിച്ചുപോയെങ്കിലും പിന്നീട് കൈകള്‍വീശി പ്രതിരോധിക്കാന്‍ ശ്രമിച്ചു. ഇതിനിടയില്‍ കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ കൊണ്ട് നായ്ക്കളെ എറിഞ്ഞു.
ലക്ഷ്യംതെറ്റി തെറിച്ചു വീണ് ഫോണ്‍ തകര്‍ന്നു. കച്ചവടക്കാരാണ് ഇതുകണ്ട് ആദ്യം ഓടിവന്നത്. റോഡരികില്‍ നിന്നു കിട്ടിയ വടിയും ഒരാളുടെ അടുത്തുണ്ടായിരുന്നു. സമീപത്തെ സ്റ്റാന്‍ഡില്‍നിന്ന് ഓട്ടോ ഡ്രൈവര്‍മാരും പാഞ്ഞെത്തി. ആള്‍ക്കൂട്ടത്തെ കണ്ടതോടെയാണ് നായ്ക്കള്‍ പിന്തരിഞ്ഞതെന്നും മുഹമ്മദ് കുട്ടി പറഞ്ഞു. തെരുവുനായ് ശല്യം രൂക്ഷമാകുന്നു എന്നു വിലപിക്കുമ്പോഴും മാലിന്യം റോഡരികില്‍ തള്ളാന്‍ മടിയില്ല. അറവുമാലിന്യം, ഹോട്ടല്‍ മാലിന്യം എന്നിവ സംസ്കരിക്കുന്നതിന് ജില്ലയില്‍ സര്‍ക്കാര്‍ തലത്തിലോ തദ്ദേശ സ്ഥാപനതലത്തിലോ ഒരു സംവിധാനവുമില്ല. സ്വകാര്യ ഏജന്‍സികളാണ് ഇപ്പോള്‍ അറവുമാലിന്യവും ഹോട്ടല്‍ മാലിന്യവും ഉള്‍പ്പെടെയുള്ള ജൈവമാലിന്യങ്ങള്‍ കൊണ്ടുപോകുന്നത്. പക്ഷേ, അവര്‍ അത് എവിടെക്കൊണ്ടുപോയി തള്ളുന്നു എന്ന് ആരും ചോദിക്കാറുമില്ല. ഈ പഞ്ചായത്തില്‍ നിന്ന് കൊണ്ടുപോയ മാലിന്യം കുറച്ചപ്പുറത്തുള്ള പഞ്ചായത്തിലെ പാതയോരത്തു തള്ളിയ എത്രയോ സംഭവങ്ങള്‍ അടുത്തകാലത്തു തന്നെ ഉണ്ടായി. പാതയോരത്തു വലിച്ചെറിയപ്പെടുന്ന ഈ മാലിന്യമാണ് തെരുവുനായ് ശല്യം വര്‍ധിക്കുന്നതിന് ഒരു പരിധിവരെ കാരണമെന്നു പറയുന്നു.
അതേ സമയം സംസ്ഥാനത്ത് കഴിഞ്ഞ ഏഴ് മാസത്തിനിടെ തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടിയത് രണ്ടു ലക്ഷത്തോളം പേര്. ഏറ്റവും കൂടുതല്‍ ആളുകളെത്തിയത് തിരുവനന്തപുരം ജില്ലയില്‍. കോട്ടയം മെഡിക്കല്‍ കോളേജില്‍ 5966 പേര് ചികിത്സ തേടി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വൈകിയത് ഓഗസ്റ്റ് സെപ്റ്റംബര്‍ മാസം തെരുവ് നായ ശല്യം രൂക്ഷമാക്കി. വിഷയത്തില്‍ വിദഗ്ധ പഠനം വേണമെന്ന് ആരോഗ്യ വിദഗ്ധര്‍. 2022 ജനുവരു മുതല്‍ ജൂലായ് 22 വരെയുള്ള ആരോഗ്യവകുപ്പിന്റെ കണക്കിലാണ് രണ്ടു ലക്ഷത്തോളം പേര് തെരുവ് നായ ആക്രമണത്തില്‍ ചികിത്സ തേടിയതായി പറയുന്നത്. ഈ കാലയളവില്‍ തിരുവനന്തപുരം ജില്ലയില്‍ 24833 പേര് ചികിത്സ തേടി. കോട്ടയം മെഡിക്കല്‍ കോളേജില്‍ 5966 കേസുകളും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ 4841 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഈ കണക്കുകള്‍ സര്‍ക്കാരിന് മുന്നിലുണ്ടായിട്ടും കര്‍മ്മ പദ്ധതിയെ കുറിച്ച് ആലോചിച്ചുക്കുന്നതും നടപ്പിലാക്കാന്‍ തീരുമാനിക്കുന്നതും ഈ അടുത്ത ദിവസങ്ങളിലാണ്. ഈ കാലതാമസം തെരുവ് നായ ആക്രമണത്തില്‍ വന്‍ വര്‍ധനയാണ് സംസ്ഥാനത്ത് ഉണ്ടാക്കിയത്. തെരുവ് നായ ആക്രമണം വര്‍ധിക്കുന്നതില്‍ വിശദമായ പഠനം നടത്തണമെന്നാണ് ആരോഗ്യ വിദഗ്ധരുടേയും നിലപാട്.
തെരുവ് നായകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് എതിരെ ഡി.ജി.പി സര്‍ക്കുലറിറക്കി. തെരുവ് നായ്ക്കള്‍ക്ക് വിഷം നല്‍കുന്നതും ഉപദ്രവിക്കുന്നത് തടയണമെന്നാണ് സ്റ്റേഷന് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. വിഷയത്തില്‍ ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് സര്‍ക്കുലര്‍ ഇറക്കിയത്.
RECENT NEWS

മലപ്പുറത്തെ എന്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് സമാപനം
മലപ്പുറം: സംസ്ഥാനത്തിന് തന്നെ മാതൃകയാകുന്ന വികസന പ്രവർത്തനങ്ങൾക്ക് വേണ്ടത് ഒന്നിച്ചുള്ള പ്രവർത്തനമെന്ന് പി. നന്ദകുമാർ എം.എൽ.എ. സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കോട്ടക്കുന്നിൽ നടന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ സമാപന [...]