മലപ്പുറം വെളിമുക്കില്‍ ബൈക്ക് പിക്കപ്പുമായി കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

മലപ്പുറം വെളിമുക്കില്‍ ബൈക്ക് പിക്കപ്പുമായി കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

മലപ്പുറം: മലപ്പുറം തിരൂരങ്ങാടി വെളിമുക്കില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. വേങ്ങര വലിയോറ സ്വദേശി അബ്ദുള്ളക്കോയ തങ്ങള്‍, ബാലുശ്ശേരി കണ്ണാടിപൊയില്‍ സ്വദേശി ഫായിസ് അമീന്‍ എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ രണ്ടുപേരും ബൈക്കില്‍ നിന്ന് തെറിച്ച് റോഡിലേക്കു വീഴുകയായിരുന്നു. തുടര്‍ന്ന് ശബ്ദം കേട്ട് യാത്രക്കാരും നാട്ടുകാരും ഉടന്‍ തന്നെ ഓടിയെത്തി. ഇരുവരെയും രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും രണ്ടുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെടുകയായിരുന്നു.
മരണപ്പെട്ട അബ്ദുള്ളക്കോയ തങ്ങള്‍ ഓമശ്ശേരിയിലെ ഒരു ജുമാമസ്ജിദില്‍ ദര്‍സ് അധ്യാപകനാണ്. അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന ഫായിസ് അമീന്‍ ഇവിടെ വിദ്യാര്‍ത്ഥിയുമാണ്. ഇരുവരും അബ്ദുള്ളക്കോയയുടെ വീട്ടില്‍ പോയി മടങ്ങുന്നതിനിടയില്‍ ആണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ഇരു വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ പിക്കപ്പ് വാന്‍ ഡ്രൈവറെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു കാറിനെ മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായതെന്ന് സൂചനയുണ്ട്. മരണപ്പെട്ട രണ്ടു പേരുടെയും മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ഇവിടെ നിന്ന് പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും

 

Sharing is caring!