കുടുംബസമേതം മലപ്പുറത്തേക്ക് എംഡിഎംഎ കടത്ത് ദമ്പതികള്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

മലപ്പുറം: കുടുംബസമേതം ബാംഗ്ലൂരില്‍ പോയി എംഡിഎംഎ വാങ്ങി മൂന്ന് വാഹനങ്ങളിലായി ചെക്ക് പോസ്റ്റിലൂടെ കടത്താന്‍ ശ്രമം. ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്സ്സൈസ് കമ്മിഷണറുടെ ഉത്തര മേഖല സ്ക്വാഡും, മലപ്പുറം ഐബി യും,നിലമ്പൂര്‍, കാളികാവ് റേഞ്ച് , വഴിക്കടവ് ചെക്ക്പോസ്റ്റ് പാര്‍ട്ടിയും സംയുക്തമായി നടത്തിയ പരിശോധനയില്‍ വഴിക്കടവ് ചെക്ക്പോസ്റ്റില്‍ വെച്ച് മൂന്ന് വാഹനങ്ങളിലായി കടത്തി കൊണ്ടുവന്ന 75 ഗ്രാം എം.ഡി.എം.എയും മായി ദാമ്പതികള്‍ ഉള്‍പ്പെടെ നാലുപേരെ എക്സ്സൈസ് പിടികൂടി.
കുടുംബസമേതം ബാംഗ്ലൂരില്‍ പോയി എംഡിഎംഎ വാങ്ങി മൂന്ന് വാഹനങ്ങളിലായി ചെക്ക് പോസ്റ്റിലൂടെ കടത്താന്‍ ശ്രമിക്കുമ്പോഴാണ് പ്രതികളെ നിലംബൂര് റെയ്ഞ്ചു ഇന്‍സ്പെക്ടര്‍ സി സന്തോഷ് അറസ്റ്റ് ചെയ്തത് .മഞ്ചേരി കാരക്കുന്നു സ്വദേശികളായ അസ്ലമുദ്ധീന്‍ സി പി,ഭാര്യ ഷിഫ്ന, കാവനൂര്‍ സ്വദേശി മുഹമ്മദ് സാദത്ത് അത്താണിക്കല്‍ , വഴിക്കടവ് സ്വദേശി കമറുദ്ധീന്‍ എന്‍ കെ എന്നിവരാണ് പിടിയിലായത്.എക്സൈസ് ക്രൈം ബ്രാഞ്ച് സി ഐ ആര് എല്‍ ബൈജു,എക്സ്സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്ക്വാഡ് അംഗങ്ങളായ മലപ്പുറം ഐബി ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷഫീഖ് പി കെ,ഇന്‍സ്പെക്ടര്‍ ടി. ഷിജു മോന്, പി ഒ ഷിബു ശങ്കര്‍,സി ഇ ഒ മാരായ അഖില്‍ദാസ്, അരുണ്‍ കുമാര്‍,തൃശൂര്‍ ഐ ബി ഇന്‍സ്പെക്ടര്‍ മനോജ് കുമാര്‍, പ്രിവെന്റീവ് ഓഫീസര്‍മാരായ ശങ്കരനാരായണന്, പ്രശാന്ത്, അശോക്, സിവില്‍ എക്സ്സൈസ് ഓഫീസര്‍മാരായ ഷംനാസ് സി ടി, രാജന് നെല്ലിയായി, സമദ്, രാജേഷ്,സുനില്‍, ആബിദ്, മുഹമ്മദ് ഷെരീഫ്, വനിത സിവില്‍ എക്സ്സൈസ് ഓഫീസര്‍മാരായ നിമിഷ, സലീന, സനീറ, ഷീന, അഞ്ചലില്‍ ചാക്കോ ഡ്രൈവര്‍ രാജീവ്, സവാദ് എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം ജില്ലയിലേക്ക് വലിയ അളവില്‍ രാസ ലഹരി കടത്തുന്ന സംഘത്തെ പിടികൂടാനായത്. ദമ്പതികളുടെ ഗൂഡല്ലൂരി ലെ തോട്ടത്തില്‍ നിന്ന് ജോലിക്കാരെയും കൂട്ടി നാട്ടിലേക്ക് വരുന്നു എന്ന വ്യാജേനയാണ് ഇവര്‍ ജീപ്പിലും ബൈക്കുകളിലുമായി മയക്കുമരുന്ന് കടത്താന്‍ പദ്ധതി തയ്യാറാക്കിയിരുന്നത്.
RECENT NEWS

സ്വർണമാല നഷ്ടപ്പെട്ട് കരഞ്ഞിരുന്ന പെൺകുട്ടി മാല വാങ്ങി നൽകി മന്ത്രി; ഫേസ്ബുക്കിൽ അനുഭവം പങ്കിട്ട് പിതാവ്
തിരുവനന്തപുരം: സ്വർണമാല നഷ്ടപ്പെട്ട് കരഞ്ഞുതളർന്ന തന്റെ മകൾക്ക് മന്ത്രി അബ്ദുറഹ്മാൻ പുതിയ സ്വർണമാല വാങ്ങി നൽകിയെന്ന പിതാവിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. വിമൽ കുമാർ പിരപ്പൻകോട് എന്ന വ്യക്തിയാണ് ഫേസ്ബുക്കിൽ തന്റെ അനുഭവം വിവരിച്ചത്. [...]