കരിപ്പൂര്‍ വഴി വ്യാപകമായി മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്

കരിപ്പൂര്‍ വഴി വ്യാപകമായി മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്

മലപ്പുറം: കരിപ്പൂര്‍ വഴി വ്യാപകമായി മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്. 808 ഗ്രാം സ്വര്‍ണ മിശ്രിതം ക്യാപ്‌സൂള്‍ രൂപത്തില്‍കടത്തിയ കോഴിക്കോട്ടെ 29കാരനാണ് ഇന്ന് പിടിയിലായത്. മിശ്രിത രൂപത്തിലുള്ള സ്വര്‍ണം വേര്‍തിരിച്ചെടുത്തപ്പോള്‍ 5140ഗ്രാം സ്വര്‍ണമാണ് ലഭിച്ചത്. ഇതിന് 45,23200ൂപ വില വരും. ഇന്നലെ പിടിയിലായ 40കാരനും കടത്തിയത് മലാശയത്തില്‍തന്നെയാണ്. സ്വര്‍ണം ക്യാപ്‌സൂള്‍ രൂപത്തില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച് വരുന്ന യാത്രക്കാരെ പിടികൂടുന്നത് ഏറെ പ്രയാസകരമാണെ്ന്നുംനേരത്തെ ഇവരില്‍ ചിലര്‍ക്ക് അസ്വസ്തയുണ്ടാകാറുണ്ടെങ്കില്‍ നിലവില്‍ ഇവര്‍ക്ക് പരിശീശലനം ലഭിച്ചതില്‍ മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്നും സംശയാസപ്ദമായി കാണുന്നവരേയും രഹസ്യവിവരം ലഭിക്കുന്നവരെ പിടികൂടിയും എക്‌സറേ പരിശാധന നടത്തുമ്പോള്‍ സ്വര്‍ണം കണ്ടെത്താന്‍ സാധിക്കുന്നതെന്നും കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.
കരിപ്പൂരില്‍ മലാശയത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി കോഴിക്കോട് കൊടുവള്ളി സ്വദേശി ഉസ്മാനാണ് ഇന്നു കസ്റ്റംസിന്റെ പിടിയിലായത്. മൂന്ന് ക്യാപ്‌സൂള്‍ രൂപത്തിലാക്കിമാറ്റിയ 808 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. മിശ്രിത രൂപത്തിലാണ് സ്വര്‍ണം കടത്താന്‍ ശ്രമം നടന്നത്. ഇന്ന് പുലര്‍ച്ചെ ബഹ്റൈനില്‍ നിന്നാണ് ഇയാള്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്നത്. കസ്റ്റംസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് ഇയാളെ വിശദമായി പരിശോധിച്ചത്.
ആദ്യഘട്ടത്തില്‍ കുറ്റം സമ്മതിക്കാന്‍ ഉസ്മാന്‍ തയാറായില്ലെങ്കിലും പിന്നീട് എക്സറേ എടുത്തപ്പോഴാണ് രഹസ്യഭാഗങ്ങളില്‍ ക്യാപ്സൂള്‍ രൂപത്തില്‍ ഇയാള്‍ സ്വര്‍ണം കടത്തിയതായതായി കണ്ടെത്തിയത്. അടുത്തിടെ മലാശയത്തില്‍ ഒളിപ്പിച്ച കടത്തുന്ന സ്വര്‍ണവും കരിപ്പൂരില്‍ വ്യാപകമായി പിടികൂടുന്നുണ്ട്.
അതേ സമയം യാത്രക്കാരന്‍ ശരീരത്തില്‍ ഒളിപ്പിച്ചു കോഴിക്കോട് വിമാനത്താവളം വഴി പുറത്തെത്തിച്ച സ്വര്‍ണം ഇന്നലെ കരിപ്പൂര്‍ പോലീസുംപിടികൂടിയിരുന്നു.. ഇന്നലെ രാവിലെ റിയാദില്‍നിന്നു കരിപ്പൂരിലെത്തിയ കോഴിക്കോട് ഉണ്ണികുളം പൂനൂര്‍ സ്വദേശി വെള്ളേങ്ങോട് ഹാരിസിനെ (40) ആണു പൊലീസ് പിടിച്ചത്. 979.4 ഗ്രാം സ്വര്‍ണമിശ്രിതം ലഭിച്ചു. ഇതില്‍നിന്നു സ്വര്‍ണം വേര്‍തിരിച്ചെടുത്ത ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നു കരിപ്പൂര്‍ സിഐ പി.ഷിബു അറിയിച്ചു.

 

 

Sharing is caring!