മലപ്പുറം അരീക്കോട് അശ്വിന്‍ പടിയിലായത് വാട്സ് ആപ്പ് സന്ദേശങ്ങള്‍ എല്ലാം ഡിലീറ്റ് ചെയത് ആശ്വസിച്ചിരിക്കുമ്പോള്‍..

മലപ്പുറം അരീക്കോട് അശ്വിന്‍ പടിയിലായത് വാട്സ് ആപ്പ് സന്ദേശങ്ങള്‍ എല്ലാം ഡിലീറ്റ് ചെയത് ആശ്വസിച്ചിരിക്കുമ്പോള്‍..

മലപ്പുറം: 10വര്‍ഷത്തെ പ്രണയത്തിന് ശേഷം വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം ഉറപ്പിച്ചശേഷം 22കാരി വീട്ടില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ കാമുകനായി അശ്വിന്‍ പിടിയിലായത് തനിക്കെതിരെ അന്വേഷണം വരില്ലെന്ന് കരുതിയിരിക്കെ…മലപ്പുറം കീഴുപറമ്പ് തൃക്കളയൂരില്‍ വിവാഹ നിശ്ചയം കഴിഞ്ഞ ്തൃക്കളയൂര്‍ സ്വദേശി മന്യ എന്ന ഇരുപത്തിരണ്ടുകാരിയാണ് വീട്ടിലെ കിടപ്പുമുറില്‍ തൂങ്ങി മരിച്ചത്. കേസില്‍ കാമുകന്‍ തൃക്കളയൂര്‍ ചീനത്തുംകണ്ടി സ്വദേശി അശ്വിന്‍ (26) നെയാണ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കഴിഞ്ഞ ദിവസമാണ് അരീക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവ സമയത്ത് ഗള്‍ഫിലായിരുന്ന അശ്വിന്‍ അവധിക്കായി നാട്ടിലെത്തിയപ്പോഴാണ് പിടിയിലായത്. മന്യയുമായി നടത്തിയ മെസ്സേജുകളെല്ലാം അശ്വിന്‍ തന്റെ ഫോണില്‍നിന്നും ഡിലീറ്റ് ചെയ്തിരുന്നു. എന്തെങ്കിലും കാരണത്താന്‍ തന്നെ ചോദ്യംചെയ്യാനുണ്ടായ സാഹചര്യമുണ്ടായാല്‍ തെളിവുണ്ടാകാതിരിക്കാനായിരുന്നു ഈ നീക്കം. എന്നാല്‍ നേരത്തെ തന്നെ മന്യയുടെ മരണത്തില്‍ വീട്ടുകാര്‍ ദുരൂഹത ആരോപിച്ചതോടെ മന്യയുടെ ഫോണിലെ വാട്സ്ആപ്പ് സന്ദേശങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതോടെ പോലീസിന് മുന്നില്‍ അശ്വിന്‍ നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ വിദേശത്തായിരുന്ന അശ്വിനെ ഈസമയത്തൊന്നും പോലീസ് ബന്ധപ്പെട്ടില്ല.
പിന്ന്ട് അശ്വിന്‍ നാട്ടിലെത്തുന്ന വിവരം അറിഞ്ഞതോടെ നേരെ പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി ചോദ്യം ചെയ്തു. അശ്വിന്‍ മരണത്തില്‍ തനിക്കൊരു ബന്ധവുമില്ലെന്ന നിലപാടിലാണ് പോലീസിന് മൊഴി നല്‍കിയത്. ഈ സമയത്ത് അശ്വിന്റെ ഫോണ്‍ പോലീസ് ക്സ്റ്റഡിയിലെടുത്തു. മന്യയുടെ ഫോണും വീട്ടുകാരില്‍നിന്നും എത്തിപ്പിച്ചു. ശേഷം ഇരുവരും നടത്തിയ മെസ്സേജുകള്‍ പരിശോധിച്ചു. ഇതില്‍ അശ്വിന്റെ ഫോണിലെ മെസ്സേജുളെല്ലാം ഡിലീറ്റ് ആയികണ്ടു. എന്നാല്‍ ഫോണ്‍ കൂടുതല്‍ പരിശോധനക്കായി ഫോറന്‍സിക് വിദഗ്ധരെ ഏല്‍പിച്ചു.
ഈസമയത്ത് ഡിലീറ്റ് ആയ മുഴുവന്‍ മെസ്സേജുകളും പോലീസിന് തിരികെ ലഭിച്ചു. മരണത്തിലേക്ക് നയിക്കാന്‍ അശ്വിനുമായുള്ള പ്രശ്നം തന്നെയാണെന്ന ഉറപ്പു ലഭിച്ചതോടെയാണ് അറസ്റ്റ് ചെയ്തതെന്നു അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
എട്ടാംക്ലാസ് മുതല്‍ പ്രണയിച്ച കാമുകനുമായി വിവാഹം നിശ്ചയിച്ച മന്യയുടെ ആത്മഹത്യ സ്വന്തം വീട്ടുകാര്‍ക്കും ഇതുവരെ വിശ്വസിക്കാനായിട്ടില്ല. തങ്ങള്‍ ആദ്യം എതിര്‍ത്ത വിവാഹം മന്യയുടെ താല്‍പര്യവും അവളുടെ പിടിവാശിയും കണക്കിലെടുത്താണ് സമ്മതിച്ചത്. മകളുടെ സന്തോഷം മാത്രം കണക്കിലെടുത്തായിരുന്നു വീട്ടുകാര്‍ ഇത്തരമൊരു തീരുമാനത്തിലെത്താന്‍ കാരണം. എന്നാല്‍ മകളുടെ ഈ തീരുമാനം തെറ്റായിരുന്നുവെന്ന് അവളുടെ ജീവന്‍ നഷ്ടമാകുമ്പോള്‍ മാത്രമാണ് വീട്ടുകാരും അറിയുന്നത്.
മലപ്പുറം കീഴുപറമ്പ് തൃക്കളയൂരിലെ സ്വന്തം വീട്ടിലാണ് മന്യ ആത്മഹത്യചെയ്തത്. വിവാഹം ഉറപ്പിച്ചതോടെ അശ്വിന്റെ സ്വഭാവം മാറുകയായിരുന്നു. വീട്ടുകാര്‍ അറിയാതെ പലയിടത്തും ബൈക്കില്‍ കറങ്ങി. വിവാഹം കഴിച്ചെന്ന് വരുത്തിത്തീര്‍ക്കാന്‍ മന്യയെ തനിച്ച് അമ്പലത്തില്‍കൊണ്ടുപോയി താലിയും ചാര്‍ത്തി. പിന്നെ സംശയരോഗമായി. ഇതിനടയിലാണ് അശ്വിന്‍ ഗള്‍ഫില്‍പോയത്. ചില സുഹൃത്തുക്കളുമായി ബന്ധമുണ്ടെന്നാരോപിച്ച് മന്യയെ മാനിസകമായി മെസ്സേജുകളിലൂടെ പലപ്പോഴും പീഡിപ്പിച്ചു.
എന്നാല്‍ അങ്ങിനെയൊന്നും ഇല്ലെന്നും തെറ്റിദ്ധരണയാണെന്നും മന്യ പറഞ്ഞിട്ടും അശ്വിന്‍ ഒന്നും മുഖവിലക്കെടുത്തില്ല. ഇതിനിടെ തനിക്കുപേയി പോയി ചത്തൂടെ’യെന്ന മെസ്സേജും അയച്ചു. മന്യ കരഞ്ഞ് പറഞ്ഞിട്ടും വിവാഹത്തില്‍നിന്നും പിന്‍മാറുകയാണെന്ന് അശ്വിന്റെ വാട്‌സ്ആപ്പ് മെസ്സേജും പോലീസിനു ലഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മന്യ വീട്ടില്‍ തൂങ്ങിമരിച്ചത്. ഇരുവരുടേയും ഫോണ്‍ സന്ദേശങ്ങളില്‍നിന്നാണ് ഇക്കാര്യങ്ങളെല്ലാം പോലീസിന് ബോധ്യമായത്. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് മന്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 2021 സെപ്റ്റംബര്‍ മാസം ഇവരുടെ വിവാഹനിശ്ചയവും ബന്ധുക്കള്‍ നടത്തിയിരുന്നു. തുടര്‍ന്ന് എട്ടു മാസങ്ങള്‍ക്ക് ശേഷമാണ് യുവതിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ അരീക്കോട് പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ കുടുംബം മരണത്തില്‍ ദുരൂഹത ചൂണ്ടിക്കാട്ടി അരീക്കോട് പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് യുവതിയെ മാനസിക പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തിയത്. നടത്തിയ അന്വേഷണത്തിലും ഇത് സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചെന്നും അരീക്കോട് എസ് എച്ച് ഒ എം അബാസലി പറഞ്ഞു.നിലവില്‍ ഐപിസി 306 പ്രകാരം ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അരീക്കോട് എസ്‌ഐ അമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തുടരന്വേഷണം നടത്തുന്നത്.

 

Sharing is caring!