കരിപ്പൂരില്‍ അര്ജുന് ആയങ്കിയുടെ ചാരനായി പ്രവര്‍ത്തിച്ചത്് മലപ്പുറം കോഡൂരിലെ ഷംനാദ്

മലപ്പുറം: പിടിയിലായ അന്തര്‍ സംസ്ഥാന സ്വര്‍ണ്ണക്കവര്‍ച്ചാ സംഘത്തലവന് അര്ജുന് ആയങ്കിക്കു കരിപ്പൂര്‍ വിമാനത്തവളത്തിഴെല സ്വര്‍ണക്കടത്തു വിവരങ്ങള്‍ ഉള്‍പ്പെടെ അറിയിച്ച് ചാരനായി പ്രവര്‍ത്തിച്ചത് മലപ്പുറം ജില്ലയില്‍നിന്നും കഴിഞ്ഞ ദിവസം കാപ്പ ചുമത്തി പുറത്താക്കിയ ഷംനാദ്. കരിപ്പൂരിലെ സ്വര്‍ണക്കടത്ത് രഹസ്യങ്ങളും, പോലീസ് നീക്കങ്ങളുംവരെ ഷംനാദ് ആയങ്കിയെ അറിയിച്ചതിന്റെ വാട്സ്ആപ്പ് ചാറ്റുകള്‍ പോലീസിന് ലഭിച്ചു. മലപ്പുറം കോഡൂരിലെ ആമിയന്‍ ഷംനാദ്(25) മോഷണം, ചതി ചെയ്യല്‍, തട്ടിക്കൊണ്ടുപോകല്‍ സ്വഭാവത്തിലുള്ള നിരവധി കേസുകളിലെ പ്രതിയാണ്. തുടര്‍ന്നാണ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള നിയമമായ കാപ്പ ചുത്തി മലപ്പുറം ജില്ലയില്‍നിന്നും നാടുകടത്തിയിരുന്നത്. ഇതിന് പിന്നാലെ വിലക്കു ലംഘിച്ച് വീണ്ടും ഇയാള്‍ രഹസ്യമായി മലപ്പുറം ജില്ലയില്‍ പ്രവേശിച്ചപ്പോള്‍ പോലീസ് പിടികൂടുകയും ചെയ്തിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നു സ്പെഷ്യല്‍ പോലീസ് സംഘമാണ് പ്രതിയെ കഴിഞ്ഞ ദിവസം താനൂരില്‍നിന്നും പിടികൂടിയത്. തുടര്‍ന്നു പ്രതിയെ താനൂര്‍ പോലീസ് സ്റ്റേഷനില്കൊണ്ടുപോവുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. ഇരുവരും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകളും മലപ്പുറം ജില്ലാ പോലീസ് മേധാവി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. അര്ജുന് ആയങ്കി കൊച്ചിയിലെ ഫ്ളാറ്റിലിരുന്നാണ് കാര്യങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചിരുന്നതെന്നും അന്വേഷണ സംഘം വ്യക്തമാക്കി. യങ്കിയെ(26) പിടിക്കാന്‍ പ്രത്യേക അന്വേഷണ സംഘം കേരളത്തിലെ ഒമ്പതു ജില്ലകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. ഇതിന് പുറമെ ഗുണ്ടപേട്ടയിലും സംഘമെത്തി. മലപ്പുറം ജില്ലാപോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം മലപ്പുറം ഇന്‍സ്പെക്ടര്‍ ജോബി തോമസും, പ്രത്യേക അന്വോഷണ സംഘാംഗങ്ങളായ പി. സഞ്ജീവ്, രതീഷ്, സബീഷ്, ഷബീര്‍, സഹേഷ്, സാദിഖലി റഹ്മാന്,ഹമീദലി എന്നിവരടങ്ങിയ സംഘമാണു ആയങ്കിയെ
കണ്ണുര്‍ പെരിങ്ങോമിനടുത്ത അറവഞ്ചാലിലെ മലമുകളില്‍ വച്ചാണ് ഒളിവില്‍ കഴിഞ്ഞു വന്നിരുന്ന സംഘത്തെ അതി സാഹസികമായി പിടികൂടിയത്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ആയങ്കിയെ കുറിച്ചുള്ള ചില രഹസ്യവിവരങ്ങളെ തുടര്‍ന്നു അന്വേഷണ സംഘം വിവിധ ജില്ലകളില്‍ കേന്ദ്രീകരിച്ച് അന്വേഷണത്തിന് പുറപ്പെട്ടത്്. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ജില്ലകളൊഴികെ മറ്റു ജില്ലകളിലെല്ലാം അന്വേഷണ സംഘമെത്തി.
പ്രതി തന്റെ ഫേസ്ബുക്ക് പേജില്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കാനായി സ്റ്റാറ്റസാക്കിയും മറ്റും താന്‍ ഇവിടങ്ങളിലുണ്ടെന്ന രീതിയില്‍ മെസ്സേജുകള്വെച്ച് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണെന്ന് പോലീസ് മനസ്സിലാക്കിയതും പ്രതിയിലേക്കെത്താന്‍ സഹായിച്ചു. അന്വേഷണമെല്ലാം രഹസ്യമായിതന്നെയായിരുന്നു. കരിപ്പൂരില്‍ കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം തട്ടിയെടുക്കുന്ന സംഘത്തില്‍ അര്ജുന് ആയങ്കി ഉള്‍പ്പെട്ട വിവരം ഒരുമാസം മുമ്പു തന്നെ പോലീസിന് വ്യക്തമായിരുന്നെങ്കിലും ഇക്കാര്യം പരസ്യമാക്കാതെ പോലീസ് രഹസ്യമായി സൂക്ഷിച്ചു. വാര്‍ത്ത പുറത്തുവന്നാല്‍ പ്രതി രക്ഷപ്പെടാന്‍ സാഹചര്യമുണ്ടാകുമെന്നതിനാലായിരുന്നു ഇത്. അതേ സമയം രാമനാട്ടുകര അഞ്ചുപേരുടെ മരണത്തിനിടയാക്കി സ്വര്‍ണക്കടത്ത് കേസിലും അര്ജുന് ആയങ്കിക്കു പങ്കുള്ളതായി പോലീസ് സ്ഥിരീകരിച്ചുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ ഈ കേസില്‍ ഇയാളെ പ്രതിയാക്കുമെന്നാണ് പോലീസ് കേന്ദ്രങ്ങളില്‍നിന്നും ലഭിക്കുന്ന വിവരം.
അര്ജുന് ആയങ്കിയുടെ ഭാര്യ നിലവില്‍ എല്‍.എല്‍.ബി സ്റ്റുഡന്റാണ്. ഇയാള്‍ കൊച്ചികേന്ദ്രമായി നിന്നാണ് സ്വര്‍ണക്കടത്തുകള്‍ നിയന്ത്രിച്ചിരുന്നത്.
അര്ജുന് ആയങ്കി ഉള്‍പ്പെടെ നാലുപേരാണ് ഇന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായിലായത്. കണ്ണൂര്‍ അഴീക്കല്‍ സ്വദേശി ആയ ങ്കി അര്ജുന് ( 26 ), അഴിക്കല്‍ സ്വദേശി നിറച്ചന്‍ വീട്ടില്‍ പ്രണവ് എന്ന കാപ്പിരി പ്രണവ് (25) കണ്ണൂര്‍ അറവഞ്ചാല്‍ സ്വദേശി കാണിച്ചേരി സനൂജ് (22), തിരുവനന്തപുരം വെമ്പായം സ്വദേശി എന്‍.എന്‍. മന്‍സില്‍ നൗഫല്‍ (26) എന്നിവരാണ് അറസ്റ്റിലായത്. കണ്ണുര്‍ പെരിങ്ങോമിനടുത്ത അറവഞ്ചാലിലെ മലമുകളില്‍ വച്ചാണ് ഒളിവില്‍ കഴിഞ്ഞു വന്നിരുന്ന സംഘത്തെ അതി സാഹസികമായി പിടികൂടിയത്. ഇന്നു പുലര്‍ച്ചെ 1 മണിയോടെ നടത്തിയ രഹസ്യ നീക്കത്തിലൂടെയാണ് പ്രതികളെ പിടികൂടിയത്. നൗഫലിനെ 2 ദിവസം മുന്‍പ് വയനാട്ടിലെ രഹസ്യ കേന്ദ്രത്തില്‍ നിന്നും പിടികൂടിയിരുന്നു. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് അറസ്റ് ചെയ്ത ജാമ്യത്തില്‍ ഇറങ്ങിയ അര്ജുന് കാക്കനാട് ജയിലില്‍ വച്ച് പരിചയപ്പെട്ട എറണാംകുളം സ്വദേശികളെ കൂട്ടി പുതിയ സംഘം രൂപീകരിച്ചു വരികയായിരുന്നു. തിരുവനന്തപുരം സ്വദേശി നൗഫലുമായി ചേര്‍ന്ന് കാക്കനാട് വീട് വാടകക്ക് എടുത്ത് താമസിച്ചാണ് കേരളത്തിലെ വിവിധ ജില്ല കളിലെ കൊട്ടേഷന്‍ സംഘങ്ങള നിയന്ത്രിച്ചിരുന്നത്. യുവജനക്ഷേമ കമ്മീഷന് വെമ്പായം പഞ്ചായത്ത് കോഡിനേറ്ററാണ് നൗഫല്‍. സംഘത്തിലുളളവരെ പിടിച്ചതറിഞ്ഞ് നൗഫല്‍ ഇവരെ ഇടുക്കിയിലെ തന്റെ സ്വകാര്യ റിസോട്ടില്‍ താമസിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് ഒളിവില്‍ പോകുന്നതിനുള്ള സൗകര്യങ്ങള്‍ ചെയ്തു നല്‍കുകയായിരുന്നു. ഇയാളുടെ വാഹനവും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 11.8.22 തിയ്യതി കരിപ്പൂര്‍ എയര്‍പോര്‍ട്ട് പരിസരത്തു നിന്നും അനധികൃതമായി കടത്തി കൊണ്ടുവന്ന സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ എത്തിയ കണ്ണൂര്‍ സ്വദേശി അര്ജ്ജുന് ആയങ്കിയുടെ നേതൃത്വത്തിലുള്ള കവര്‍ച്ച സംഘത്തിലെ 5 പേരെ പിടികൂടിയിരുന്നു. ഇവരില്‍ നിന്നും കവര്‍ച്ച ചെയ്ത സ്വര്‍ണ്ണവും കണ്ടെത്തിയിരുന്നു. പിടിയിലായ അര്ജുന് ആയങ്കി കൊലപാതക ശ്രമമുള്‍പ്പെടെയുള്ള കേസില്‍ പ്രതിയാണ്. ഇവരില്‍ നിന്നും 2 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കേരളത്തിലെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന കവര്‍ച്ചകളില്‍ ഈ സംഘത്തിന്റെ പങ്ക് അന്വേഷിച്ചുവരികയാണ്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കും തെളിവെടുപ്പിനുമായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും. കാപ്പ ചുമത്താനുള്ള നടപടികളും സ്വീകരിക്കും. .മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡി.വൈ.എസ്.പി അഷറഫ് മലപ്പുറം ഇന്‍സ്പക്ടര്‍ ജോബി തോമസ് , കരിപ്പൂര്‍ ഇന്‍സ്പക്ടര്‍ ഷിബു എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വോഷണ സംഘാംഗങ്ങളായ പി. സഞ്ജീവ്, രതീഷ്, സബീഷ്, ഷബീര്‍, സഹേഷ്, സാദിഖലി റഹ്മാന്,ഹമീദലി, എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.
RECENT NEWS

സ്വർണമാല നഷ്ടപ്പെട്ട് കരഞ്ഞിരുന്ന പെൺകുട്ടി മാല വാങ്ങി നൽകി മന്ത്രി; ഫേസ്ബുക്കിൽ അനുഭവം പങ്കിട്ട് പിതാവ്
തിരുവനന്തപുരം: സ്വർണമാല നഷ്ടപ്പെട്ട് കരഞ്ഞുതളർന്ന തന്റെ മകൾക്ക് മന്ത്രി അബ്ദുറഹ്മാൻ പുതിയ സ്വർണമാല വാങ്ങി നൽകിയെന്ന പിതാവിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. വിമൽ കുമാർ പിരപ്പൻകോട് എന്ന വ്യക്തിയാണ് ഫേസ്ബുക്കിൽ തന്റെ അനുഭവം വിവരിച്ചത്. [...]