പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി വെസ്റ്റ് ബംഗാളില്‍ നിന്നും തട്ടി കൊണ്ട് വന്ന പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി

പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി വെസ്റ്റ് ബംഗാളില്‍ നിന്നും തട്ടി കൊണ്ട് വന്ന പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി

മലപ്പുറം: പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി 17 വയസ്സ് പ്രായം ഉള്ള പെണ്‍കുട്ടിയെ വെസ്റ്റ് ബംഗാള്‍ നിന്നും മലപ്പുറം പെരിന്തല്‍മണ്ണയില്‍ എത്തി ഒളിച്ചു താമസിച്ച പെണ്‍കുട്ടിയെ പെരിന്തല്‍മണ്ണ പോലീസിന്റെ സഹായത്തോടെ ചൈല്‍ഡ്ലൈന്‍ രക്ഷപെടുത്തി ബംഗാളില്‍ നിന്നും വന്ന പോലീസ് സംഘത്തിന് കൈമാറി

ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം പെരിന്തല്‍മണ്ണ പോലീസിന്റെ സഹായത്തോടെ അങ്ങാടിപ്പുറം സമീപ പ്രദേശങ്ങളിലും മറ്റും തെരച്ചില്‍ നടത്തിയതില്‍ ഒരു സ്വകാര്യ ലോഡ്ജില്‍ വ്യാജ രേഖകള്‍ കാണിച്ചു രഹസ്യ മായി പാര്‍പ്പിച്ച നിലയില്‍ വെസ്റ്റ് ബംഗാള്‍ സ്വദേശി യായ അിമെൃ അശഹ എന്ന വ്യക്തി യോടൊപ്പം കുട്ടിയെ കണ്ടെത്തി. കുട്ടിയെ രക്ഷപ്പെടുത്തുകയും പ്രതിയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. കുട്ടിയെ കടത്തി കൊണ്ട് വന്നതിന് കഴിഞ്ഞ ജൂലായ് മാസത്തില്‍ കുട്ടിയുടെ രക്ഷിതാക്കള്‍ പരാതി നല്‍കിയതില്‍ വെസ്റ്റ് ബംഗാള്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വെസ്റ്റ് ബംഗാള്‍ ഗോള്‍ പോഗര്‍ പോലീസ് സ്റ്റേഷനില്‍ നിന്നും ടക ട്ടോട്ടോണ്‍ ദേവനനാത്, കോണ്‍സ്റ്റബിള്‍മാരായ ബിസ്വിജിത്ത് സിംഗാ, വനിതാ പോലീസ് രോഷിനി പസന്ത് , ചൈല്‍ഡ്ലൈന്‍ കൗണ്‍സിലര്‍ മുഹ്സിന്‍. പരി,
പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷന്‍ ടക സന്തോഷ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ നിഖില്‍,മുഹമ്മദ് സജീര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. കുട്ടിയെ വെസ്റ്റ് ബംഗാള്‍ പോലീസ് വിമാന മാര്‍ഗം നാട്ടില്‍ എത്തിച്ചു. അന്യ സംസ്ഥാനങ്ങളില്‍ നിന്നും സമാന രീതിയില്‍ കടത്തികൊണ്ടുവന്ന 4 കുട്ടികളെ ചൈല്‍ഡ്ലൈന്‍ രക്ഷപെടുത്തിയിരുന്നു

 

Sharing is caring!