ബുള്ളറ്റ് മോഷ്ടിച്ച ശേഷം പാര്‍ട്സുകള്‍ക്ക് രൂപമാറ്റം വരുത്തി വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് 5000 രൂപക്ക് സുഹൃത്തിന് വിറ്റു
മലപ്പുറം: ബുള്ളറ്റ് മോഷ്ടിച്ച ശേഷം പാര്‍ട്സുകള്‍ക്ക് രൂപമാറ്റം വരുത്തി വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് 5000 രൂപക്ക് സുഹൃത്തിന് വിറ്റു.
11 മാസത്തിനു ശേഷം പിടിയിലായ പ്രതിക്കെതിരെ ലഹരികടത്തിനും കേസ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 18ന് തേഞ്ഞിപ്പാലം ചേലമ്പ്ര സ്വദേശിയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബുള്ളറ്റ് മോഷ്ടിച്ച കേസില്‍ ഒരാള്‍ പിടിയിലായി. കൊടിഞ്ഞി സ്വദേശി മാളിയേക്കല്‍ അബ്ദുസലാം (32)നെയാണ് പ്രത്യേക അന്വോഷണ സംഘം പിടികൂടിയത്. ബുള്ളറ്റ് മോഷ്ടിച്ച ശേഷം പാര്‍ട്സുകള്‍ക്ക് രൂപമാറ്റം വരുത്തി വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് 5000 രൂപക്ക് ഇയാള്‍ സുഹൃത്തിന് വില്പന നടത്തുകയായിരുന്നു. വാഹനം കണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ പേരില്‍ ലഹരികടത്തിനും കേസ് നിലവില്‍ ഉണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡി.വൈ.എസ്.പി അഷറഫ്, തേഞ്ഞിപ്പലം ഇന്‍സ്പക്ടര്‍ പ്രതിപ് എന്നിവരുടെ നേതൃത്വത്തില്‍ ഡന്‍സാഫ് ടീം അംഗങ്ങളായ സഞ്ജീവ്, ഷബീര്‍, രതീഷ്, സബീഷ്, സുബ്രഹ്മണ്യന് എന്നിവര്‍ക്ക് പുറമെ തേഞ്ഞിപ്പാലം സ്റ്റേഷനിലെ എ.എസ്.ഐ ഉണ്ണികൃഷ്ണന്, എസ്.സി.പി.ഒ നവീന്‍ എന്നിവരാണ് അന്വോഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
മലപ്പുറം കോഴിക്കോട്, കേന്ദ്രീകരിച്ച് ആഡംബര ഇരുചക്രവാഹനങ്ങള്‍ മോഷ്ടിച്ച കേസില്‍ അഞ്ചുപേര്‍ ഇന്നലെ മലപ്പുറം പോലീസിന്റെ പിടിയിലായിരുന്നു. കാവനൂര്‍ ചെരങ്ങകുണ്ട് കൊട്ടിയം പുറത്ത് വീട്ടില്‍ മിന്‍ഹാജ് (18), തൃക്കലങ്ങോട് കളങ്ങോടിപ്പറമ്പ് വീട്ടില്‍ അഭയ് കൃഷ്ണ (18), തൃപ്പനച്ചി സ്വദേശി കല്ലിവളപ്പില്‍ വീട്ടില്‍ അഫ് ലാഹ് (18) എന്നിവരും പ്രായപൂര്‍ത്തി ആവാത്ത രണ്ടുപേരെയുമാണ് മലപ്പുറം പോലീസ് ഇന്‍സ്പെക്ടര്‍ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
പ്രതികളില്‍ നിന്നും നിരവധി ബുള്ളറ്റുകളും മറ്റ് ആഡംബര ബൈക്കുകളും പോലീസ് പിടിച്ചെടുത്തു.
മോഷണം നടത്തിയതിനുശേഷം വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റി ചെറിയ വിലയ്ക്ക് വിദ്യാര്‍ത്ഥികള്‍ക്കും മറ്റും വില്‍പ്പന നടത്തുകയാണ് പതിവ്. മലപ്പുറം വാറങ്കോട് എന്ന സ്ഥലത്ത് നിന്ന് 2022 ഓഗസ്റ്റ് നാലിന് രാത്രി മോഷണം പോയ ബുള്ളറ്റിനെ കുറിച്ച് ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിലാണ് വന്‍ ബൈക്ക് മോഷണസംഘത്തെ പോലീസ് കണ്ടെത്തിയത്.
ജില്ലയില്‍ ബൈക്ക്മോഷണവും മറ്റു സംഭവങ്ങളും റിപ്പോര്‍ട്ടായതിനെ തുടര്‍ന്ന് മലപ്പുറം ജില്ലാപോലീസ് മേധാവി എസ്. സുജിത്ത് ദാസിന്റെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും തുടര്‍ന്ന് മലപ്പുറം ഡിവൈഎസ്പി. അബ്ദുല്‍ ബഷീര്‍, മലപ്പുറം പോലീസ് ഇന്‍സ്പെക്ടര്‍ ജോബി തോമസ്, എസ്ഐ മാരായ ആസ്റ്റിന്‍ ജി ഡെന്നിസണ്‍, എന്നിവരുടെ നേതൃത്വത്തില്‍ എ.എസ്.ഐ സിയാദ് കോട്ട, പോലീസ് ഉദ്യോഗസ്ഥരായ സതീഷ്, മുഹമ്മദ് ഹാരിസ്, സുബീഷ്, ദിനു എന്നിവരും പ്രത്യേക അന്വേണസംഘം അംഗങ്ങളായ എസ്.ഐ ഗിരീഷ് എം, ഷഹേഷ് ആര്, ദിനേഷ് ഐ.കെ., ജസീര്‍ കെ.കെ., സലീം പി, സിറാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടി കേസ് അന്വേഷണം നടത്തുന്നത്.
RECENT NEWS
ലീഗിന്റെ സമുദായ വഞ്ചനയ്ക്ക് തിരഞ്ഞെടുപ്പിലൂടെ ജനം മറുപടി നൽകുമെന്ന് കെ എസ് ഹംസ
തിരൂരങ്ങാടി: മുസ്ലിം സമുദായത്തെ ലീഗ് വഞ്ചിച്ചത് 14 തവണയാണെന്നും സമുദായ വഞ്ചനയ്ക്ക് ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ ജനം മറുപടി നല്‍കുമെന്നും പൊന്നാനിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ് ഹംസ. തിരൂരങ്ങാടി നിയമസഭാ മണ്ഡലത്തിലെ വിവിധ പര്യടനകേന്ദ്രങ്ങളില്‍ [...]