ഹാരിനെ കൊലപ്പെടുത്തിയത് ഷൈബിന്റെ ഭാര്യയുമായുള്ള രഹസ്യബന്ധംപിടിച്ചതോടെ..

മലപ്പുറം: ഹാരിസിന്റെ ഭാര്യ നസ്ലീനുമായുള്ള ഷൈബിന്റെ ബന്ധം ഹാരിസ് കൈയോടെ പിടികൂടിയതിന് പിന്നാലെ ഹാരിസ് മരണപ്പെട്ട സംഭവത്തില്‍ ഷൈബിനെ ഇടപെടലുകളിലെ സംശയവും, വീട്ടുകാരുടെ പരാതിയേയും തുടര്‍ന്ന് ഷൈബിന്റെ ബിസിനസ്സ് പങ്കാളിയും സുഹൃത്തുമായ മരണപ്പെട്ട ഹാരിസിന്റെ മൃതദേഹം റീപോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ കോടതി ഉത്തരവ്. നിലമ്പൂരില്‍ പാരമ്പര്യവൈദ്യനെ തട്ടിക്കൊണ്ടുവന്ന് വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറിലാക്കി പുഴയിലെറിഞ്ഞ കേസിലെ ഒന്നാംപ്രതി ഷൈബിന് അഷ്റഫിന്റെ അബുദാബിയെ ബിസിനസ് പങ്കാളിയായിരിക്കെ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട കോഴിക്കോട് ഈസ്റ്റ് മലയമ്മ സ്വദേശി ഹാരിസിന്റെ മൃതദേഹമാണ് വ്യാഴാഴ്ച പുറത്തെടുത്ത് റീ പോസ്റ്റ് പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ നിലമ്പൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. ഹാരിസിനെ ഷൈബിന്റെ നേതൃത്വത്തില്‍ അബുദാബിയില്‍ വെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന ഹാരിസിന്റെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് വീണ്ടും പോസ്റ്റ്മോട്ടം ചെയ്യാന്‍ കോടതി നിര്‍ദേശം നല്‍കിയത്. നിലമ്പൂര്‍ ഡി.വൈ.എസ്.പി. സാജു കെ. അബ്രഹാം, കോഴിക്കോട് എക്സിക്യൂട്ട്വി് മജിസ്ട്രേറ്റ് ശ്രീകുമാര്‍, കോഴിക്കോട് ഫോറന്‍സിക് സര്ജന് ലിസ, മലപ്പുറം ഫോറന്‍സിക് വിദഗ്ദ്ധര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തുക.
2020 മാര്‍ച്ച് അഞ്ചിനാണ് കോഴിക്കോട് ഈസ്റ്റ് മലയമ്മ കുറുപ്പുംതൊടികയില്‍ തത്തമ്മപറമ്പില്‍ ഹാരിസ്, ഇയാളുടെ മാനേജര്‍ ചാലക്കുടി സ്വദേശി ഡാന്‍സി ആന്റണി എന്നിവരെ അബുദാബിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. യുവതിയെ കൊന്നശേഷം
ഹാരിസ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തെന്നാണ് അന്ന് ഷൈബിന് പറത്തിരുന്നത്.
എന്നാല്‍ അബുദാബിയില്‍ കൊലപാതകം നടക്കുമ്പോള്‍ നിലമ്പൂരിലെ വീട്ടിലിരുന്ന് എല്ലാം ഷൈബിന് നിയന്ത്രിക്കുന്നുണ്ടായിരുന്നുവെന്നും. കൊലപാതകം വീഡിയോ കോളിലൂടെ വീട്ടിലിരുന്നു ലൈവായി കണ്ട് നിര്‍ദ്ദേശങ്ങളും നല്‍കിയിരുന്നുവെന്നുമാണ് പിന്നീട് പിടിയിലായ പ്രതികളില്‍നിന്നും പോലീസിനും ലഭിച്ച വിവര. ഷൈബിന് നിയോഗിച്ച ക്വട്ടേഷന്‍ സംഘമായിരുന്നുഇവരെ കൊലപ്പെടുത്തിയതെന്നാണ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഷൈബിന് അഷ്റഫിനെതിരേ പൊലീസ് പുതിയ കേസും രജിസ്റ്റര്‍ ചെയ്തിരുന്നു.. ഹാരിസിന്റെയും യുവതിയുടെയും മരണം കൊലപാതകമാണെന്ന് നേരത്തെ തന്നെ സംശയമുയര്‍ന്നിരുന്നു. ഹാരിസിന്റെ കൊലപാതകം ആസൂത്രണം ചെയ്തതിന്റെ ബ്ലൂപ്രിന്റുകളും വീഡിയോ തെളിവുകളും പുറത്തുവന്നിരുന്നു. വൈദ്യനെ കൊലപ്പെടുത്തിയ കേസില്‍ ഷൈബിന് അറസ്റ്റിലായതിന് പിന്നാലെയാണ് ഈ തെളിവുകള്‍ പുറത്തുവന്നത്.
ഷൈബിന് പിടിയിലായതോടെ ഹാരിസിന്റെ മരണത്തിലും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തി. എന്നാല്‍ സംഭവം നടന്നത് വിദേശത്തായതിനാല്‍ കേസെടുക്കാന്‍ പൊലീസ് ആദ്യം തയ്യാറായില്ല. തുടര്‍ന്ന് കുടുംബം കോടതിയെ സമീപിക്കുകയും സംഭവത്തില്‍ കേസെടുക്കാന്‍ കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു.
2020 മാര്‍ച്ച് അഞ്ചിനാണ് പ്രവാസി വ്യവസായിയായ ഹാരിസിനെ അബുദാബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു യുവതിയെയും ഇവിടെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഡെന്‍സി ആന്റണിയെ കൊലപ്പെടുത്തി ഹാരിസ് ജീവനൊടുക്കിയെന്ന് വരുത്തിതീര്‍ക്കാനാണ് ഷൈബിനും കൂട്ടാളികളും ശ്രമിച്ചത്. ഡെന്‍സിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഹാരിസ് ആത്മഹത്യ ചെയ്തെന്നാണ് അബുദാബി പൊലീസ് തീര്‍പ്പുകല്‍പ്പിച്ചത്. എന്നാല്‍ ഷൈബിനും കൂട്ടാളികളും മൈസൂരിലെ പാരമ്പര്യ വൈദ്യന് ഷാബാ അഷ്റഫിനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായതിനു പിന്നാലെയാണ് തെളിവുകള്‍ ഓരോന്നായി പുറത്തുവന്നത്.
ഹാരിസിനെ അബുബാബി പൊലീസില്‍, കേസില്‍ കുടുക്കാനായിരുന്നു ഷൈബിന്റെയും സംഘത്തിന്റെയും ആദ്യ പദ്ധതി. മാരകമായ ലഹരി മരുന്ന് ഹാരിസിന്റെ ഫ്ളാറ്റില്‍ ഒളിപ്പിച്ച് വച്ച് കുടുക്കാനായിരുന്നു നീക്കം. പിന്നീട് ഹാരിസിനെ മാത്രമല്ല, മാനേജര്‍ ഡെന്‍സി ആന്റണിയെയും വകവരുത്താന്‍ തീരുമാനിച്ചു. തന്റെ മുന്നുമക്കളെ ഓര്‍ത്ത് വെറുതെ വിടണമെന്ന ഡെന്‍സിയുടെ അപേക്ഷ ഒന്നും ക്വട്ടേഷന്‍ സംഘം കേട്ടതായി ഭാവിച്ചില്ല. ഷൈബിന് നാട്ടിലിരുന്ന് ക്വട്ടേഷന്‍ സംഘത്തിന് നിര്‍ദ്ദേശങ്ങള്‍ നല്കി. ഡെന്‍സിയെ വകവരുത്തിയ ശേഷം ഹാരിസിന്റെ കൈകള്‍ കെട്ടി ഡെന്‍സിയുടെ കഴുത്തില്‍ ഹാരിസിന്റെ വിരലുകള്‍ അമര്‍ത്തിയാണ് തെളിവുണ്ടാക്കിയത്. ഹാരിസിന്റെ വായില്‍ ബലം പ്രയോഗിച്ച് മദ്യം ഒഴിച്ചു. എല്ലാം ചെയ്തത് ഹാരിസ് ആളെന്ന് വരുത്തി തീര്‍ക്കാന്‍ ഹാരിസിന്റെ രക്തക്കറയുള്ള ചെരുപ്പ് ഉപയോഗിച്ച് മുറിയിലൂടെ നടന്നു. ഹാരിസിന്റെ കൈ ഞരമ്പ് മുറിച്ച ശേഷം ശുചിമുറിയില്‍ തള്ളിയിട്ട് കൊല്ലുകയായിരുന്നുവെന്നുമാണ് പിടിയിലായ ക്വട്ടേഷന്‍ സംഘം പിന്നീട് പോലീസിന് മൊഴിനല്‍കിയത്. എന്നാല്‍, കൊലപാതകം നടത്തിയതിന് പിന്നാലെ എട്ടംഗ സംഘത്തിന് നാട്ടിലേക്ക് മടങ്ങാനായില്ല. കാരണം കോവിഡ് കാരണമുള്ള ലോക് ഡൗണ്‍. രണ്ടുമാസം ഫ്ളാറ്റില്‍ സംഘം കുടുങ്ങി. ക്വട്ടേഷന്‍ സംഘം അബുദാബിയില്‍ താമസിച്ചതാകട്ടെ മുഖ്യപ്രതി ഷൈബിന് അഷ്റഫിന്റെ അടുത്ത ബന്ധു വാടകയ്ക്കെടുത്ത ഫ്ളാറ്റിലായിരുന്നു. ബന്ധു ഫ്ളാറ്റ് വാടകയ്ക്ക് എടുത്ത് സംഘത്തെ ഏല്‍പ്പിച്ച ശേഷം നാട്ടിലേക്ക് പോന്നു.എട്ടംഗ സംഘത്തിലെ ഓരോ അംഗത്തിനും പ്രത്യേക ചുമതലകള്‍ ഷൈബിന് നല്‍കിയിരുന്നുവെന്നും പൊലീസ് പറയുന്നു. ഹാരിസിന്റെ അമ്മ അബുദാബിയിലെത്തികിട്ടിയ തെളിവുകള്‍ സഹിതം പരാതി നല്‍കുന്നതോടെ അബുദാബി പൊലീസ് കേസില്‍ പുനരന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തില്‍ ഹാരിസിനെ കൊലപ്പെടുത്താന്‍ പലവട്ടം ശ്രമിച്ചതിന്റെ തെളിവുകളും പൊലീസ് ശേഖരിക്കുന്നുണ്ട്. ഷൈബിന് അഷ്റഫില്‍നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന് കൊല്ലപ്പെടുന്നതിന് മുന്‍പ് ഹാരിസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഈ കത്തും പുറത്തുവന്നിട്ടുണ്ട്. അഷ്റഫ് അബുദാബിയിലെ ജയിലിലായതിന്റെ വിരോധം തീര്‍ക്കാനാണ് തന്നെ കൊലപ്പെടുത്താന്‍ പിന്തുടരുന്നത് എന്നായിരുന്നു മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ പറയുന്നത്. റിസോര്‍ട്ട് ഉടമ കരീം വധക്കേസിലെ കൊലയാളികള്‍ തന്നെ പിന്തുടരുന്നുവെന്നും ഹാരിസിന്റെ പരാതിയിലുണ്ട്. കൊലപാതക നീക്കം മുന്‍കൂട്ടി മനസ്സിലാക്കിയ കുന്നമംഗലം എസ്ഐ ചില പ്രതികളെ പിടികൂടിയെങ്കിലും ഉന്നത സ്വാധീനത്താല്‍ വിട്ടയയ്ക്കുകയായിരുന്നു.മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്കിയപ്പോള് തക്കതായ നടപടി എടുത്തിരുന്നെങ്കില്‍ ഹാരിസിന്റെ കൊലപാതകം ഒഴിവാക്കാമായിരുന്നു എന്ന് ബന്ധുക്കള്‍ കരുതുന്നു. പാരമ്പര്യ വൈദ്യന് ഷാബ ഷരീഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ തന്നെയാണ് അബുദാബിയിലെയും കൊലയാളി സംഘം. എട്ടു പേരും കൊലപാതകം നടക്കുന്ന സമയത്ത് അബുദാബിയില്‍ പോയതിന്റെ പാസ്പോര്‍ട്ട് രേഖകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ഹാരിസിന്റെ ഭാര്യ നസ്ലീനുമായുള്ള ഷൈബിന്റെ ബന്ധം ഹാരിസ് കൈയോടെ പിടികൂടിയതിന് ശേഷമാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ഹാരിസും ഷൈബിനും ആദ്യം സുഹൃത്തുക്കളായിരുന്നു. കൂടാതെ, ഗള്‍ഫില്‍ ബിസിനസ് പങ്കാളികളായിരുന്നു ഇരുവരും. ഭാര്യയുമായുള്ള ബന്ധം കയ്യോടെ പിടിച്ചതിനെ തുടര്‍ന്ന് തെറ്റിയ ഹാരിസിനെതിരെ ഷൈബിന് നേരത്തെ ക്വട്ടേഷന്‍ നല്‍കിയിരുന്നുവെന്ന് ഹാരിസിന്റെ മാതാവ് സൈറാബി പറഞ്ഞു. ഹാരിസിന്റെ കൊലപാതകത്തില്‍ തങ്ങള്‍ക്ക് നീതി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഭാര്യ നസ്ലീനയുടെയും ഷൈബിന്റെയും ഭാഗത്തുനിന്ന് വധഭീഷണിയുണ്ടെന്ന് ഹാരിസ് പറയുമായിരുന്നു
ഷാബാ ഷെരീഫ് കൊലപാതകം തെളിഞ്ഞ തോടെയാണ് മകന്റെ കൊലപാതകത്തിന്റെ ചുരുളഴിക്കണമെന്നാവശ്യപ്പെട്ട് ഹാരിസിന്റെ മാതാവുള്‍പ്പെടെയുള്ളവര്‍ നിലമ്പൂര്‍ പോലീസില്‍ പരാതി നല്‍കിയത്. ഹാരിസിന്റെ മാതാവ് സാറാബി, സഹോദരി ഹാരിഫ എന്നിവര്‍ നിലമ്പൂര്‍ പോലീസ് സറ്റേഷനിലെത്തി മൊഴി നല്‍കുകയും ചെയ്തിരുന്നു
RECENT NEWS

ഭൂവാഗ്ദാനം പാലിക്കാതെ ഒരു വർഷം; ബിന്ദുവിന്റെ നേതൃത്വത്തിൽ ആദിവാസി സമരം വീണ്ടും
മലപ്പുറം: സർക്കാർ നൽകിയ വാഗ്ദാനം വീഴ്ച വരുത്തിയെന്നാരോപിച്ച് ആദിവാസി നേതാവ് ബിന്ദു വൈലാശ്ശേരി നേതൃത്വത്തിൽ വീണ്ടും സമരം ആരംഭിച്ചു. മലപ്പുറം കലക്ടറേറ്റിന് മുന്നിലാണ് സമരം ആരംഭിച്ചത്. 314 ദിവസത്തോളം നീണ്ടു നിന്ന സമരം കഴിഞ്ഞ വർഷം ജില്ലാ കലക്ടറുമായി [...]