കരിപ്പൂരില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച വിമാനത്തവളത്തിലെ മലപ്പുറത്തുകാരനായ ശുചീകരണ തൊഴിലാളി പിടിയില്‍

കരിപ്പൂരില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച വിമാനത്തവളത്തിലെ മലപ്പുറത്തുകാരനായ ശുചീകരണ തൊഴിലാളി പിടിയില്‍

മലപ്പുറം: കരിപ്പൂരില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച വിമാനത്തവളത്തിലെ മലപ്പുറത്തുകാരനായ ശുചീകരണ തൊഴിലാളി പിടിയില്‍. കരിപ്പൂരിലെ വിമാനത്താവള ക്ലീനിങ് സ്റ്റാഫായ മലപ്പുറം കൊളക്കാട്ടുചാലില്‍ കുറ്റിക്കാട്ടില്‍ കാരാട്ട് സ്വദേശി കെ സൈനുല്‍ ആബിദ്(27) ആണ് കസ്റ്റംസ് പിടിയിലായത്. 1680 ഗ്രാം സ്വര്‍ണ മിശ്രതമാണ് പിടിച്ചത് യാത്രക്കാരന്‍ ശുചിമുറിയില്‍ ഒളിപ്പിച്ച സ്വര്‍ണമാണിതെന്ന് കസ്റ്റംഅടുത്ത വിമാനത്തവള ജീവനക്കാര്‍ പിടിയിലാകുന്നതും നത്യസംഭവമായിട്ടുണ്ട്. ക്ലിനിംഗ് സ്റ്റാഫുകളേയും വിമാനത്തവളത്തിലെ താല്‍കാലിക ജീവനക്കാരേയും ഉപയോഗിച്ചു വന്‍തോതില്‍ സ്വര്‍ണം കരിപ്പൂര്‍ വഴി കടത്തുന്നുണ്ടെന്ന വിവരം ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കു രഹസ്യമായി ലഭിച്ചിരുന്നു. തുടര്‍ന്ന് ഇത് സംബന്ധിച്ചു ജീവനക്കാരില്‍ പലരും നിരീക്ഷണത്തിലായിരുന്നതായും സൂചനകളുണ്ട്. കടത്തിക്കൊണ്ടുവരുന്ന കാരിയര്‍മാര്‍ പുറത്തു പരിശോധന കര്‍ശനമാണെന്ന വിവരം ലഭിച്ചാല്‍ സ്വര്‍ണം ശുചിമുറിയില്‍ ഒളിപ്പിച്ചു രക്ഷപ്പെടാറാണ് പതിവ്. പലപ്പോഴും അധികൃതര്‍ക്കു സ്വര്‍ണമെത്തിക്കുന്നവരുടെ പേരു വിവരങ്ങളും അടയാളങ്ങളുംവരെ രഹസ്യവിവരം നല്‍കുന്നതും വിദേശത്തുനിന്നുള്ളവരാണ്. ഇത്തിരത്തില്‍ വിവരം ലഭിക്കുന്നവരില്‍ ഭൂരിഭാഗവുമാണ് പിടിയിലാകുന്നതും. ഇതിനാല്‍ തന്നെ എത്ര രഹസ്യമായി ഒളിപ്പിച്ചാലും രഹസ്യവിവരം കിട്ടിയിട്ടുണ്ടെന്നും ക്സ്റ്റംസ് വിശദമായി പരിശോധിക്കാനുള്ള സാധ്യതയുള്ളതിനാലാണു സ്വര്‍ണം പുറത്തെത്തിക്കാന്‍ കാരിയര്‍മാര്‍ ഭയക്കുന്നത്. ഇതിനാല്‍ ഇവിടെ താല്‍കാലിക ജീവനക്കാരുടെ സഹാത്തോടെയാണു സ്വര്‍ണം കടത്തുന്നത്. ഇവര്‍ക്കു സ്വര്‍ണത്തിന്റെ മൂല്യന്നതിന് അനുസൃതമായ കമ്മീഷനും നല്‍കുന്നതും.
കഴിഞ്ഞ ദിവസമാണ് 1.19 കോടിയുടെ സ്വര്‍ണവുമായി വിമാന കമ്പനിയുടെ താല്‍ക്കാലിക ജീവനക്കാരന്‍ കരിപ്പൂരില്‍ പിടിയിലായത്. എയര്‍ അറേബ്യ കസ്റ്റമര്‍ കെയര്‍ ഏജന്റ് പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് ഷമീം(34) ആണ്് 2647 ഗ്രാം സ്വര്‍ണ മിശ്രിതവുമായി കേന്ദ്രസുരക്ഷാ സേനയുടെ പിടിയിലായത്. ഇയാളെ പിന്നീട് കസ്റ്റംസ് അറസ്റ്റ് ചെയ്തു.
എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം കരിപ്പൂരില്‍ ഇറങ്ങിയ ഉടനെ മൂന്നു പാക്കറ്റുകളുമായി പുറത്തു കടക്കാന്‍ ശ്രമിച്ച ഷമീമിനെ വിമാനത്താവള സുരക്ഷാ സേന തടഞ്ഞ് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ യാത്രക്കാരന്‍ വിമാനത്താവളത്തിലെ എയറോബ്രിഡ്ജില്‍ വച്ച് കൈമാറിയതാണ് സ്വര്‍ണ പാക്കറ്റുകളെന്നു ഇയാള്‍ ചോദ്യം ചെയ്യലില്‍ മെഴി നല്‍കിയിരുന്നു.എഐഎഎസ്എല്‍ ജീവനക്കാരനായ ഷമീം എയര്‍ അറേബ്യ കസ്റ്റമര്‍ ഏജന്റായാണ് കരിപ്പൂരില്‍ ജോലി ചെയ്യുന്നത്.ഇയാളെ കസ്റ്റംസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിന് പുറമെ ധരിച്ച ഷൂവിനകത്ത് രണ്ട് പാക്കറ്റുകളാക്കി കരിപ്പൂര്‍ വിമാനത്തവളം വഴി സ്വര്‍ണ്ണം ഒളിച്ച് കടത്താനുള്ള ശ്രമത്തിനിടെ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലെ ക്യാമ്പിന്‍ ക്രൂ കരിപ്പൂരില്‍ പിടിയിലായതും മാസങ്ങള്‍ക്ക് മുമ്പാണ്.
കസ്റ്റംസിന്റെ പിടിയിലായി. എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലെ ക്യാമ്പിന്‍ ക്രൂഡല്‍ഹി ആസാദ്പൂര്‍ രാമേശ്വര്‍ നഗറിലെ നാവ്‌നീറ്റ് സിങ്ങ് (28) ആണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ പിടിയിലായത്. ദുബായില്‍ നിന്നും എത്തിയ ഐഎക്‌സ് 356 എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലെ ജീവനക്കാരനായിരുന്നു ഇയാള്‍. കാലില്‍ ധരിച്ച ഷൂവിനകത്ത് രണ്ട് പാക്കറ്റുകളാക്കി ഒളിച്ച് വെച്ചാണ് ഇയാള്‍ സ്വര്‍ണ്ണം കൊണ്ട് വന്നത്.1399 ഗ്രാം സ്വര്‍ണ്ണമാണ് കസ്റ്റംസ് കണ്ടെടുത്തത്. 63ലക്ഷം രൂപ വിലവരുന്നതാണ് സ്വര്‍ണ്ണം. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

 

 

Sharing is caring!