അക്യുപഞ്ചര്‍ ചികിത്സയിലൂടെ പ്രസവം നടത്തിയ തിരൂര്‍ വെങ്ങല്ലൂരില്‍ പിഞ്ചു കുഞ്ഞ് മരിച്ചു..ദുരൂഹത

മലപ്പുറം: തിരൂര്‍ വെങ്ങല്ലൂരിലെ കുട്ടികളുടെ മരണത്തില്‍ ദുരൂഹത. അക്യുപഞ്ചര്‍ ചികിത്സയിലൂടെ പ്രസവം നടത്തിയ കുഞ്ഞാണ് ശനിയാഴ്ച മരിച്ചത്. പിതാവിനെതിരെ തലക്കാട് മെഡിക്കല്‍ ഓഫീസറുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. അശാസ്ത്രീയ രീതിയിലാണ് പ്രസവം നടന്നതെന്ന് മെഡിക്കല്‍ ഓഫീസര്‍ പ്രസന്ന കുമാര്‍ 24 നോട് പറഞ്ഞു.
വെങ്ങല്ലൂ സ്വദേശി കോടേരി വളപ്പില്‍ മുഹമ്മദ് താഹയ്ക്കെതിരെയാണ് പരാതി. ഇയാളുടെ ഭാര്യയ്ക്ക് സിസേറിയന് രൂപത്തിലാണ് ആദ്യ മൂന്ന് പ്രസവവും നടന്നത്. സങ്കീര്‍ണതയുണ്ടെന്നും ഈ രൂപത്തില്‍ മാത്രമേ കുഞ്ഞിനെ പുറത്തെടുക്കാന്‍ സാധ്യമാകൂ എന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. സിസേറിയന് പ്രസവത്തില്‍ അതൃപ്തനായ താഹ 4 ആം പ്രസവം അക്യുപഞ്ചര്‍ രീതിയില്‍ നടത്താന്‍ തീരുമാനിച്ചു.
ഇത് അശാസ്ത്രീയ രീതിയാണെന്നും, കുഞ്ഞിനും അമ്മയ്ക്കും അപകടമാണെന്നും മെഡിക്കല്‍ സംഘം വീട്ടുകാര്‍ക്ക് നിര്‍ദ്ദേശം നല്കി. ഇവര്‍ പലവട്ടം വീട്ടില്‍ എത്തി ബോധവത്കരണം നടത്തി. എന്നാല്‍ സംഘത്തെ വെല്ലുവിളിച്ച് താഹ ഓഗസ്റ്റ് മാസം അഞ്ചാം തീയതി വീട്ടില്‍ തന്നെ അക്യുപഞ്ചര്‍ പ്രസവം നടത്തി. ഇതറിഞ്ഞ സംഘം വീണ്ടുമെത്തി ഭാര്യയെ ഹോസ്പിറ്റല്‍ അഡ്മിറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ കുഞ്ഞ് ശനിയാഴ്ച മരിച്ചു. ഇന്ന് രാവിലെയാണ് കുട്ടി മരിച്ച വിവരം മെഡിക്കല്‍ സംഘം അറിയുന്നത്. ഇതോടെ പിതാവിനെതിരെ പൊലീസില്‍ പരാതി നല്കി. മുന്നറിയിപ്പ് അവഗണിച്ചാണ് ഇയാള്‍ പ്രസവം എടുത്തതെന്ന് പരാതിയില്‍ പറയുന്നു. കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നും ആരോഗ്യ വിഭാഗം ആവശ്യപ്പെട്ടു.
RECENT NEWS

പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പ് ഉപയോഗിച്ച് തട്ടിപ്പ്, മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
മലപ്പുറം: പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിലൂടെ പണം നിക്ഷേപിച്ച് ലാഭവിഹിതം വിർച്വൽ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ച് കോടികൾ തട്ടിയ കേസിൽ പ്രതികളെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനിൽ [...]