ചരിത്രത്തിലെ ഏറ്റവും വലിയ വീട്ടി ലേലത്തിന് ഒരുങ്ങി നിലമ്പൂര്‍

ചരിത്രത്തിലെ ഏറ്റവും വലിയ വീട്ടി ലേലത്തിന് ഒരുങ്ങി നിലമ്പൂര്‍

മലപ്പുറം: ചരിത്രത്തിലെ ഏറ്റവും വലിയ വീട്ടി ലേലത്തിന് ഒരുങ്ങി നിലമ്പൂര്‍ അരുവാക്കോട് വനം ഡിപ്പോ. ഈ മാസം 10 നാണ് മെഗാ വീട്ടി ലേലം നടക്കുന്നത്. 129 ഘനമീറ്റര്‍ ഈട്ടി തടികളാണ് ലേലത്തിനായി 113ലോട്ടുകളിലായി ഒരുക്കിയിട്ടുള്ളത്.

1949ല്‍ നിലവില്‍ വന്ന ഡിപ്പോയുടെ 73 വര്‍ഷത്തെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ലേലമാണ് ഈ മാസം പത്തിന് നടക്കുന്നത്. നൂര്‍ ഘനമീറ്ററിന് മുകളിലുള്ള വീട്ടി ലേലം നിലമ്പൂര്‍ അരുവാക്കോട് വനം ഡിപ്പോയില്‍ നടക്കുന്നത് ആദ്യമാണ്. 1963 എഴുത്തുകല്‍ പ്ലാന്റ്റേഷനിലെ ഈട്ടി തടികള്‍ ഉള്‍പ്പെടെ 343 കക്ഷണങ്ങള്‍ ലേലത്തിന് വെച്ചിരിക്കുന്നത്.

ഈ കഴിഞ്ഞ ജൂണ്‍ 29ന് നടന്ന വീട്ടി ലേലത്തില്‍ ഒരു ഘനമീറ്ററിന് അഞ്ച് ലക്ഷത്തിന് മുകളില്‍ ലഭിച്ചിരുന്നു. കയറ്റുമതി ഇനത്തില്‍പ്പെട്ട ഈട്ടി തടികളുമുള്ളതിനാല്‍ ഉയര്‍ന്ന വില പ്രതീക്ഷിക്കുന്നതായി റെയ്ഞ്ച് ഓഫീസര്‍ പറഞ്ഞു. സംസ്ഥാനത്തിന് പുറമെ കര്‍ണ്ണാടക, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ മര വ്യാപാരികളും ഡിപ്പോയിലെത്തി വീട്ടി തടികള്‍ കണ്ട് മടങ്ങിട്ടുണ്ട്.

 

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി പേരാണ് ഈ ലേലത്തില്‍ പങ്കെടുക്കുന്നത്. അത് കൊണ്ട് തന്നെ വീട്ടി തടികള്‍ സ്വന്തമാക്കാന്‍ വാശിയേറിയ മത്സരം ഉണ്ടാകാനുള്ള സാധ്യതയുണ്ട് എന്ന് റെയ്ഞ്ച് ഓഫിസര്‍ പറഞ്ഞു. വീട്ടി ലേലത്തിനായി പഴയവുഡ് ഇന്‍ഡസ്ട്രീസിന്റെ കെട്ടിടത്തില്‍ ഒരു ഭാഗം ഒരുക്കി ഉപയോഗിക്കാനുള്ള നടപടിയായി വരുന്നതായും റെയ്ഞ്ച് ഓഫിസര്‍ പറഞ്ഞു. എന്നാല്‍ വലിയ പ്രതീക്ഷയോടെയാണ് ഓഗസ്റ്റ് പത്തിന് നടക്കുന്ന ഈ ചരിത്ര വീട്ടി ലേലം വനംവകുപ്പ്

ഉദ്യോഗസ്ഥര്‍ നോക്കി കാണുന്നത്. അതെ സമയം സംസ്ഥാനത്തിന് അകത്തും പുറത്തും രാജ്യാന്തര മാര്‍ക്കറ്റുകളിലും നിലമ്പൂരിലെ വീട്ടി തേക്ക് ഉള്‍പ്പെടെയുള്ള മരങ്ങള്‍ക്ക് വലിയ മാര്‍ക്കറ്റാണ് നിലവിലുള്ളത്.

Sharing is caring!