ഓട്ടോ ഓടിച്ചും ലോറി ക്ലീനറായുമെല്ലാം നടന്ന ഷൈബിനെ ആദ്യമായി ഗള്ഫില്കൊണ്ടുപോയ മാതാവ് എല്ലാം അറിഞ്ഞുകൊണ്ടുകോഴിക്കോട്ടെ മകളുടെ വീട്ടിലുണ്ട്.

മലപ്പുറം: നിലമ്പൂരില്‍ പാരമ്പര്യ വൈദ്യന് ഷാബ ശെരീഫിനെ കൊന്ന് വെട്ടി നുറുക്കി പുഴയില്‍ എറിഞ്ഞ കേസിലെ മുഖ്യപ്രതിയായ ഷൈബിന് അഷ്റഫ്(35) മകന് 350കോടിയുടെ സാമ്രാജ്യം പണിതപ്പോള്‍ സന്തോഷിച്ച മാതാവിപ്പോള്‍ മകനെയോര്‍ത്ത് വിഷമത്തില്‍.മകനെ
ആദ്യമായി ജോലിക്കു ഗള്‍ഫിലേക്കു കൊണ്ടുപോയത് മാതാവാണ്. മകന് ലോറി ഡ്രൈവറായും, അതോടൊപ്പം ഓട്ടോ ഓടിച്ചും ലഭിക്കുന്ന പണം ഒന്നിനും തികയാതെ വന്നതോടെയാണു മാതാവ് വര്‍ഷങ്ങള്‍ക്കു മുമ്പു ഗള്‍ഫിലേക്കു തൊഴില്തേടിപോയത്. തുടര്‍ന്നു മകനുംഒരു വിസ ശരിയാക്കി നല്കി കൊണ്ടുപോയി. ഗള്‍ഫിലായിരുന്നെങ്കിലും മാതാവിന് തുച്ഛമായ വരുമാനം മാത്രമായിരുന്നു ലഭിച്ചിരുന്നത്. ഒരുവര്‍ഷത്തെ സമ്പാദ്യം സ്വരുക്കൂട്ടിവെച്ചാണ് ഇവര്‍ ഷൈബിനു വിസ ശരിയാക്കി നല്‍കിയത്.
നാട്ടില്‍ ലഭിച്ചിരുന്ന തുച്ഛമായ വരുമാനംകൊണ്ടു കഷ്ടപ്പെട്ടു ജീവിച്ചിരുന്ന ഷൈബിനു ചെറുപ്പം മുതലെ പണക്കാരനാകണമെന്നുള്ള വലിയ ആഗ്രഹമുണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ ആദ്യകാല സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടയില്‍ പലപ്പോഴും പറഞ്ഞിരുന്നു. തുടര്‍ന്നു സാധാരണ ജോലിക്കായി ഗള്‍ഫിലെത്തി അവസാനം 350കോടി രൂപയുടെ സാമ്രാജ്യം രതന്നെ ഷൈബിന് കെട്ടിപ്പടുത്തു. മകന് വലിയ രീതിയില്‍ സമ്പാദിക്കാന്‍ തുടങ്ങിയതോടെ മാതാവ് നാട്ടിലേക്കുപോന്നു. കോഴിക്കോടു താമസിക്കുന്ന മകളുടെ വീട്ടിലാണു നിലവിലുള്ളത്. ഷൈബിനും ഭാര്യ ഫസ്നയുമെല്ലാം കേസില്‍ അറസ്റ്റിലായ വിവരങ്ങള്‍ ഇവര്‍ അറിയുന്നുണ്ട്. എന്നാല്‍ കേസുമായി മതാവിന് ബന്ധമില്ലെന്നും ഇവര്‍ വാര്‍ധക്യം വന്നു ഇവിടെ വിശ്രമത്തിലാണെന്നുമാണു പോലീസിന്റെ നിലപാട്. മകന് 350കോടിയുടെ സാമ്രാജ്യം പണിതപ്പോള്‍ സന്തോഷിച്ച മാതാവിപ്പോള്‍ മകനെയോര്‍ത്ത് വിഷമത്തിലാണ്.
നിലമ്പൂരിലെ ദരിദ്ര കുടുംബത്തില്‍ ജനിച്ച ഷൈബിനെ പിതാവ് ചെറുപ്പത്തില്‍ നിലമ്പൂരില്‍നിന്ന് മാതാവിന്റെ നാടായ വയനാട്ടിലേക്കു കൊണ്ടുപോയി. തിരികെയെത്തിയ ഷൈബിന് 2005-ല്‍ വിദേശത്തു ജോലിക്കുപോകുമ്പോഴും സാമ്പത്തികനില മെച്ചമായിരുന്നില്ല.
ആറേഴുവര്‍ഷം കഴിഞ്ഞപ്പോഴാണ് സ്ഥിതിയാകെ മാറിയത്. 2013-ല്‍ മടങ്ങിയെത്തി നിലമ്പൂര്‍ മുക്കട്ടയില്‍ വീട് വാങ്ങി. നാട്ടുകാരുമായി വലിയ ചങ്ങാത്തത്തിന് ഷൈബിന് പോയിരുന്നില്ല. ഏതാനും സുഹൃത്തുക്കള്‍ മാത്രമേ നിലമ്പൂരിലുണ്ടായിരുന്നുള്ളൂ.
അടുത്തകാലത്ത് വിദേശത്തെ ബിസിനസ് തകര്‍ന്ന് വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ഷൈബിനെന്ന് അടുപ്പക്കാര്‍ പറയുന്നു. നിലമ്പൂരിലുണ്ടായിരുന്ന സ്ഥലത്തിന്റെ പകുതിയോളം വിറ്റു. കബഡികളി തര്‍ക്കത്തെത്തുടര്‍ന്ന് വയനാട്ടിലുള്ള ഒരാളെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവത്തില്‍ നിലമ്പൂരില്‍ ഏറെനാള്‍ ഒളിവില്‍ കഴിയുകയും ചെയ്തിരുന്നു.
ഷൈബിനും പ്രവാസ ജീവിതത്തിന് തുടക്കമിട്ടതോടെ പിന്നീടുള്ള വളര്‍ച്ച അതിവേഗമായിരുന്നു. മൈതാനിക്കുന്നിലെ കുടിലില്‍നിന്ന് ബത്തേരി നഗരത്തിലെ മാനിക്കുനിയിലേയും മാന്തുണ്ടിക്കുന്നിലേയും വലിയ വാടക വീടുകളിലേക്ക് കുടുംബം ആദ്യം താമസം മാറി. ഗള്‍ഫില്‍നിന്നും പണമൊഴുകിത്തുടങ്ങിയതോടെ ഏഴ് വര്‍ഷം മുമ്പ് ബത്തേരി പുത്തന്‍കുന്നില്‍ ഊട്ടി റോഡില്‍ ആഡംബര വസതിയുടെ നിര്‍മാണം ആരംഭിച്ചു. 20,000 ചതുരശ്രയടിക്കടുത്ത് വിസ്തീര്‍ണമുള്ള ഈ വീടിന്റെ നിര്‍മാണം പത്തുവര്‍ഷമാകാറായിട്ടും പൂര്‍ത്തിയായിട്ടില്ല. 20 കോടിയിലേറെ രൂപയാണ് വീടിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഇടക്കാലത്ത് കെട്ടിടത്തിന്റെ പണികള്‍ നിലച്ചുപോയിരുന്നെങ്കിലും അടുത്തിടെ പുനരാരംഭിച്ചിരുന്നു. എണ്ണവ്യാപാരമടക്കമുള്ള ഒട്ടേറെ സംരംഭങ്ങള്‍ ഗള്‍ഫിലുണ്ടെന്നാണ് ഷൈബിന് നാട്ടുകാരോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നത്.
പണക്കൊഴുപ്പില്‍ നാട്ടിലെ യുവാക്കളെ ഒപ്പംകൂട്ടി ഒരുസംഘം തന്നെ ഷൈബിന് രൂപീകരിച്ചിരുന്നു. ഇതില്‍ ചിലരെ ഷൈബിന് ഗള്‍ഫിലേക്ക് കൊണ്ടുപോയിരുന്നു. ഗള്‍ഫില്‍നിന്നും ഇടയ്ക്കിടെ നാട്ടിലെത്തുന്ന ഷൈബിന്, ആഡംബരവാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ അകമ്പടിവാഹനങ്ങളില്‍ ഈ ചെറുപ്പക്കാര്‍ അംഗരക്ഷകരെന്നപോലെ കൂടെയുണ്ടാകുമായിരുന്നു. 2014-15 കാലങ്ങളില്‍ ബത്തേരി മേഖലയില്‍നിന്ന് ഒട്ടേറെ ചെറുപ്പക്കാരെ ഷൈബിന് ഗള്‍ഫിലേക്ക് ജോലിക്കായി കൊണ്ടുപോയിരുന്നു. കൈപ്പഞ്ചേരി, റഹ്മത്ത് നഗര്‍ എന്നിവിടങ്ങളിലുള്ള ചെറുപ്പക്കാരായിരുന്നു ഇതിലധികവും. 2018-19 വര്‍ഷത്തോടെ ഇതില്‍ പലരും നാട്ടിലേക്ക് തിരിച്ചെത്തി.
ബത്തേരി പോലീസിന്റെ ഗുണ്ടാപട്ടികയിലുള്ള സീസിങ് ജോസിന്റെ സംഘവുമായി അടിപിടികളിലൂടെ ഷൈബിന് ക്വട്ടേഷന്‍ ബന്ധങ്ങളും തുടങ്ങി. സംഘത്തിലുള്ളവരെ പല ബിസിനസുകളും ഏല്‍പ്പിച്ചു. അക്കാലത്തുതന്നെ സംഘാഗങ്ങളില്‍ പലരും ഷൈബിനെതിരേ തിരിഞ്ഞുതുടങ്ങി. എതിര് ശബ്ദങ്ങളെ അനായാസം അടിച്ചമര്‍ത്താന്‍ ഷൈബിനിലെ കുശാഗ്രബുദ്ധിക്കാരന് കഴിഞ്ഞു. അതിനിടെ ഷൈബിന് വൃക്കരോഗം അലട്ടിതുടങ്ങി. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രികയയ്ക്ക് ശേഷം ബിസിനസില്‍ സജീവമായപ്പോഴാണ് അബുദാബിയില്‍ കേസില്‍പ്പെടുന്നത്. രണ്ടു വര്‍ഷത്തോളം അവിടെ ജയിലില്‍ കഴിഞ്ഞു. കേസില്‍ കുടുങ്ങിയതോടെയാണ് വയനാട്ടിലെ വീടുപണി നിലച്ചത്. പിന്നീട് ജയില്‍വിട്ട് കേരളത്തിലെത്തിയ ഷൈബിന് ഏഴുവഷം മുമ്പ് നിലമ്പൂരില്‍ രണ്ട് കോടിയുടെ വീട് വാങ്ങി താമസം തുടങ്ങി. ഇക്കാലയളവില്‍ ഷൈബിന് വേണ്ടി നടത്തിയ കുറ്റകൃത്യങ്ങളെല്ലാം സംഘാംഗങ്ങള്‍ വെളിപ്പെടുത്തിയതോടെയാണ് ഒടുവില്‍ കുടുങ്ങിയത്.
ഷൈബിന്റെ സ്റ്റാര്‍ വണ്‍ ഗ്രൂപ്പ് എന്ന പേരിലുള്ള വ്യാപാരശൃംഖല ഒരു ക്വട്ടേഷന്‍ സംഘത്തെപ്പോലെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം പറയുന്നു. എതിര്‍ക്കുന്നവരെയും ശത്രുതയുള്ളവരെയും ഷൈബിന്റെ ഗുണ്ടകള്‍ തട്ടിക്കൊണ്ടുപോകുകയും മര്‍ദിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്.
ആക്രമണത്തിനിരയായവര്‍ പോലീസില്‍ പരാതിനല്‍കുകയും മാധ്യമങ്ങള്‍ക്കുമുമ്പില്‍ വെളിപ്പെടുത്തല്‍ നടത്തുകയും ചെയ്തെങ്കിലും ഫലമൊന്നുമുണ്ടായില്ല. അതെല്ലാം സ്വാധീനവും പണവുമുപയോഗിച്ച് തേച്ചുമാച്ചുകളയുകയാണുണ്ടായത്. ചോദിക്കുന്നവര്‍ക്കെല്ലാം വാരിക്കോരി പണം നല്കുന്നതിനാല് രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥരുമെല്ലാമായി ഷൈബിന് അടുത്തബന്ധമുണ്ട്. ഇതെല്ലാം രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലുണ്ട്. ഏതാനും വര്‍ഷംമുമ്പാണ് നിലമ്പൂര്‍ മുക്കട്ടയില്‍ ഷൈബിന് വീടുവാങ്ങി താമസം മാറിയത്.
RECENT NEWS

മലപ്പുറം നഗരസഭയിൽ ഡ്രോൺ സർവേ പദ്ധതി ഉദ്ഘാടനം ചെയ്തു
മലപ്പുറം: മലപ്പുറം നഗരസഭയിൽ അമൃത് പദ്ധതിയുടെ ഭാഗമായി ജി.ഐ.എസ് അധിഷ്ടിത മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനായി മലപ്പുറം നഗരസഭ പ്രദേശത്തിന്റെയും ചുറ്റുമുള്ള പഞ്ചായത്ത് പ്രദേശങ്ങളുടെയും നിലവിലുള്ള ഭൂവിനിയോഗ പഠനത്തിനുള്ള ഡ്രോൺ സർവ്വേ ആരംഭിച്ചു. ഓരോ [...]