തിരൂരില്‍ 16കാരി ട്രെയ്‌നിന് മുന്നില്‍ചാടി ആത്മഹത്യക്ക് ശ്രമിച്ചു. കഥ ഞെട്ടിപ്പിക്കുന്നത്..

തിരൂരില്‍ 16കാരി ട്രെയ്‌നിന് മുന്നില്‍ചാടി ആത്മഹത്യക്ക് ശ്രമിച്ചു. കഥ ഞെട്ടിപ്പിക്കുന്നത്..

.മലപ്പുറം: തിരൂരില്‍ 16കാരി ട്രെയ്‌നിന് മുന്നില്‍ചാടി ആത്മഹത്യക്ക് ശ്രമിച്ചു. മരണത്തില്‍നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്. കഥ ഞെട്ടിപ്പിക്കുന്നത്. പ്രണയത്തിനൊടുവില്‍ ഇരുവരുടേയും വീട്ടികാര്‍ ഇടപെട്ട് നിക്കാഹ് ചെയ്ത യുവാവ് ഉപേക്ഷിക്കുമെന്ന് പറഞ്ഞതോടെയാണു 16കാരി ട്രെയ്‌നിന് മുന്നില്‍ചാടി ആത്മഹത്യക്ക് ശ്രമിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്തതിനു ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കേസ്. ആത്മഹത്യയിലേക്ക് തള്ളിവിട്ടതും അന്വേഷിച്ച് പോലീസ്. സംഭവം തിരൂരില്‍. പെണ്‍കുട്ടി മരണത്തില്‍നിന്നും രക്ഷപ്പെട്ടത് ആര്‍.പി.എഫ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിനാല്‍. മലപ്പുറം തിരൂരിലാണു സംഭവം. ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യയ്‌ക്കൊരുങ്ങിയ പതിനാറുകാരിയെ തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ ആര്‍.പി.എഫ് ഉദ്യോഗസ്ഥരാണ് രക്ഷപ്പെടുത്തിയത്.
റെയില്‍വേ സ്റ്റേഷനിലെ സി.സി ടി.വിയില്‍ അസ്വാഭാവിക രീതിയില്‍ പെണ്‍കുട്ടിയെ കണ്ടയോടെ ഉദ്യോഗസ്ഥര്‍ ഇവരെ നിരീക്ഷിക്കുകയായിരുന്നു. അടുത്ത ട്രെയിന്‍ വരുന്നതു കാത്തുനില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ നീക്കങ്ങള്‍ ശ്രദ്ധിച്ചതോടെ ട്രെയിനിന് മുന്നില്‍ ചാടാന്‍നില്‍ക്കുകയാണെന്നും ഇതിനു തെയ്യാറെടുപ്പുകള്‍ നടത്തുന്നതും ഉദ്യോഗസ്ഥര്‍ സി.സി.ടി.വി ദൃശ്യത്തിലൂടെ മനസ്സിലാക്കി. ട്രെയിന്‍ വരുന്നതിനു തൊട്ടുമുമ്പെ ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ ഓടിയെത്തി പെണ്‍കുട്ടിയെ ട്രാക്കില്‍നിന്നും മാറ്റി രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണു കരഞ്ഞുകൊണ്ട് കുട്ടിയുടെ കാര്യങ്ങള്‍ അറിഞ്ഞത്.
തിരൂര്‍ കാളാട് സ്വദേശിനിയായ പെണ്‍കുട്ടി തിരൂര്‍ സ്വദേശിയായ 23കാരനുമായി പ്രണയത്തിലായതിനെ തുടര്‍ന്ന് ഒരുവര്‍ഷം മുമ്പ് വീട്ടുകാര്‍ ഇടപെട്ട് ഇവരുടെ നിക്കാഹ് നടത്തിയതായിരുന്നു. ഇതിനുശേഷം തന്നെ ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞതിനാലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞത്. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയത്.
വിവരം അറിയിച്ചതിനെ തുടര്‍ന്ന് മലപ്പുറം ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. താനൂര്‍ പൊലീസ് സ്റ്റേഷനിലേക്കും ചൈല്‍ഡ് ലൈന്‍ പ്രൊഹിബിഷന്‍ ഓഫീസര്‍ക്കും മലപ്പുറം ചൈല്‍ഡ് ലൈന്‍ ഓഫീസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പെണ്‍കുട്ടിയെ തത്കാലം മലപ്പുറം സ്‌നേഹിതയിലേക്ക് മാറ്റി.
അതേസമയം, പെണ്‍കുട്ടിയുടെയും യുവാവിന്റെയും വീട്ടുകാര്‍ക്കെതിരെ കേസെടുക്കണമെന്ന് ചൈല്‍ഡ് ലൈന്‍ റിപ്പോര്‍ട്ട് നല്‍കി. പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പ് പെണ്‍കുട്ടിയെ വിവാഹത്തിനു പ്രേരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുക്കുക. പ്രതിശ്രുത വരനെതിരെയും നടപടി വേണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Sharing is caring!