മലപ്പുറത്തുനിന്നും ഹജ്ചെയ്യാന്‍ നടന്നുപോയ ശിഹാബുദ്ദീന്റെ പെരുന്നാള്‍ ആഘോഷം മഹാരാഷ്ട്രയിലെ റായ്പാഡില്‍

മലപ്പുറം: ഹജ്ചെയ്യാന്‍ നടന്നുപോകുന്ന ചോറ്റൂരിലെ ചേലമ്പാടന്‍ ശിഹാബുദ്ദീന്റെ പെരുന്നാള്‍ ആഘോഷം മഹാരാഷ്ട്രയിലെ റായ്പാഡില്‍. പെരുന്നാള്‍ നമസ്കാരത്തിനുശേഷം പ്രദേശത്തെ വിശ്വാസികള്‍ക്കൊപ്പം ഭക്ഷണം. തുടര്‍ന്ന് വിശ്രമം. ഇന്നലെ നോമ്പ് അനുഷ്ഠിച്ചതിനാല്‍ 14 കിലോമീറ്ററാണ് നടന്നത്. നാളെ മുതല്‍ നടത്തം തുടങ്ങും. ശിഹാബുദ്ദീന് ഇതുവരെ ഏകദേശം 1300 കിലോമീറ്റര്‍ നടന്നു.വീട്ടില്‍നിന്ന് ജൂണ്‍ രണ്ടിനാണ് യാത്രതിരിച്ചത്. വിവിധ സംസ്ഥാനങ്ങളിലൂടെ നടന്നാണ് മഹാരാഷ്ട്രയിലെത്തിയത്. പിന്നിട്ട വഴികളില്‍ ശിഹാബുദ്ദീനെ കാണാനും അനുഗ്രഹിക്കാനും വിശ്വാസികള്‍ എത്തുന്നുണ്ട്. 38 ദിവസമായി ശിഹാബുദ്ദീന് നടത്തം തുടങ്ങിയിട്ട്. 7 മാസംകൂടി സമയമെടുത്ത് പാക്കിസ്ഥാന്, ഇറാന്, ഇറാഖ്, കുവൈത്ത് എന്നീ രാജ്യങ്ങളിലൂടെ വേണം സൗദിയിലെത്താന്‍. വീട്ടില്‍നിന്ന് 8,640 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചശേഷം മക്കയിലെത്തി ഹജ് കര്‍മങ്ങളില്‍ പങ്കെടുക്കാനാണ് ശിഹാബുദ്ദീന്റെ ആഗ്രഹം.
RECENT NEWS

ഭൂവാഗ്ദാനം പാലിക്കാതെ ഒരു വർഷം; ബിന്ദുവിന്റെ നേതൃത്വത്തിൽ ആദിവാസി സമരം വീണ്ടും
മലപ്പുറം: സർക്കാർ നൽകിയ വാഗ്ദാനം വീഴ്ച വരുത്തിയെന്നാരോപിച്ച് ആദിവാസി നേതാവ് ബിന്ദു വൈലാശ്ശേരി നേതൃത്വത്തിൽ വീണ്ടും സമരം ആരംഭിച്ചു. മലപ്പുറം കലക്ടറേറ്റിന് മുന്നിലാണ് സമരം ആരംഭിച്ചത്. 314 ദിവസത്തോളം നീണ്ടു നിന്ന സമരം കഴിഞ്ഞ വർഷം ജില്ലാ കലക്ടറുമായി [...]