മലപ്പുറത്ത് എല്ലാം നഷ്ടപ്പെട്ട് ജപ്തി ഭീഷണി നേരിടുന്ന കര്ഷകന് കൈത്താങ്ങായി സുരേഷ് ഗോപി

മലപ്പുറം: മൂന്ന് വര്‍ഷം മുമ്പുണ്ടായ ഉരുള്‍പ്പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട് ജപ്തി ഭീഷണി നേരിടുന്ന കര്ഷകന് കൈത്താങ്ങായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. മലപ്പുറം കവളപ്പാറയ്ക്കടുത്ത് പാതാറിലെ കൃഷ്ണനാണ് (79) സഹായഹസ്തമെത്തിയത്. വീട് ഉള്‍പ്പെടുന്ന 25 സെന്റ് ഭൂമിയുടെ ജപ്തി ഭീഷണി ഒഴിവാക്കാന്‍ സുരേഷ് ഗോപി ഇന്നലെ മൂന്നര ലക്ഷം രൂപ ബാങ്കിലടച്ചു.
കൃഷ്ണനും കുടുംബവും ജീവിതകാലം മുഴുവന്‍ സമ്പാദിച്ചതെല്ലാം ഉരുളെടുത്തു. വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നപ്പോള്‍ വീട് ഉള്‍പ്പെടെ ജപ്തി ഭീഷണിയിലായി. കൃഷ്ണന്റെ ദുരിതം അറിഞ്ഞ സുരേഷ് ഗോപി നിലമ്പൂര്‍ ഹൗസിങ് സഹകരണ സൊസൈറ്റിയിലെ ജപ്തി ഒഴിവാക്കാനുള്ള നടപടി എടുക്കുകയായിരുന്നു.
സുരേഷ് ഗോപിയുടെ ലക്ഷ്മി ചാരിറ്റബിള്‍ ട്രസ്റ്റ് മൂന്നരലക്ഷം രൂപ ഉടന്‍തന്നെ നിക്ഷേപിച്ചു. ഇതോടെ കൃഷ്ണന്റെ മൂന്നരലക്ഷം രൂപയുടെ ബാധ്യത തീരുകയും വീടിന്റെ ജപ്തി ഒഴിവാകുകയും ചെയ്തു. കടബാധ്യതകള്‍ ഒഴിവായതോടെ കൃഷ്ണനും കുടുംബവും സുരേഷ് ഗോപിയ്ക്ക് നന്ദി പറഞ്ഞു.
RECENT NEWS

കരിപ്പൂരില്‍ 35 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട, മൂന്ന് സ്ത്രീകള്‍ പിടിയില്‍
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 35 കോടിയിലധികം വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എയര്‍ കസ്റ്റംസ് 34 കിലോഗ്രാം ഹൈബ്രിഡ് [...]