കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ 12കാരിയെ പീഡിപ്പിച്ചിച്ചത് സെക്യൂരിറ്റി ജീവനക്കാരന്

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ 12കാരിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരനെ കുറിച്ചു പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു. കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ 12കാരിയെ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഇന്നു പിടിയിലായ വിമുക്തഭടന് കൂടിയായ സെക്യൂരിറ്റി ജീവനക്കാരന് വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശി എം.മണികണ്ഠനെ(38) കുറിച്ചാണ് പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചത്. ജോലിസമയത്തായിരുന്നു ഇയാള്‍ കുറ്റകൃത്യം ചെയ്തത്. കരാര്‍ ജീവനക്കാരനായ പ്രതിയെ പിരിച്ചുവിട്ടതായി സര്‍വകലാശാല അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ജൂണ്‍ 29നായിരുന്നു പീഡനം. പ്ളസ് വണ്‍ പരീക്ഷയ്ക്ക് ശേഷം , സര്‍വകലാശാല കാമ്പസില്‍ നിര്‍മ്മാണപ്രവൃത്തി നടക്കുന്നിടത്ത് ഇരിക്കുകയായിരുന്ന പ്രദേശത്തെ സ്കൂളിലെ വിദ്യാര്‍ത്ഥിനികളുടെ ചിത്രം പ്രതി മൊബൈലില്‍ പകര്‍ത്തിയിരുന്നു. കുട്ടികളെ പറഞ്ഞയച്ചപ്പോള്‍ കൂട്ടത്തിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിനിയുടെ മൊബൈല്‍നമ്പര്‍ വാങ്ങിയ പ്രതി അല്‍പ്പസമയത്തിന് ശേഷം ഫോണില്‍ വിളിച്ച് സ്കൂള്‍ സമയം കഴിഞ്ഞ് കറങ്ങിനടക്കുന്ന ദൃശ്യങ്ങള്‍ സ്കൂള്‍ അധികൃതര്‍ക്കും രക്ഷിതാക്കള്‍ക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ കാമ്പസിനകത്ത് കാടുപിടിച്ചുകിടക്കുന്നിടത്തേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പെണ്‍കുട്ടി ബന്ധുവിനെ വിവരമറിയിച്ചു. കാര്യമറിഞ്ഞ മാതാപിതാക്കള്‍ തേഞ്ഞിപ്പലം പൊലീസില്‍ പരാതി നല്കി. അതേ സമയം സമാനമായ പ്രതി മറ്റു കുട്ടികളെ പീഡിപ്പിക്കാനും പീഡിപ്പിക്കാന്‍ ശ്രമിച്ചതായും പോലീസിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. പലരും മാനഹാനി ഭയന്ന് പരാതി നല്‍കാതിരിക്കുകയാണെന്ന സംശയങ്ങളുമുണ്ട്. ഇതിനാല്‍ പ്രതിക്കെതിരെ കൂടുതല്‍ അന്വേഷണങ്ങള്‍ പോലീസിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നുണ്ട്. പോക്സോ പ്രകാരമാണ് കേസ്. പ്രതിയെ പരപ്പനങ്ങാടി മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
RECENT NEWS

ദോഹ മൻസൂറയിൽ കെട്ടിടം തകർന്നുണ്ടായി മരിച്ച മലപ്പുറം സ്വദേശികളുടെ എണ്ണം മൂന്നായി
പൊന്നാനി പോലീസ് സ്റ്റേഷന് അരികെ സലഫി മസ്ജിദിന് സമീപം തച്ചാറിന്റെ വീട്ടിൽ അബു ടി മാമ്മദൂട്ടി (45), മാറഞ്ചേരി പരിചകം സ്വദേശി മണ്ണറയിൽ കുഞ്ഞിമോൻ മകൻ നൗഷാദ് എന്നിവരാണ് മരിച്ചത്.