മാതാവിന്റെ ഫോണിലേക്ക് ഫോണ്‍ വിളിച്ച് ശല്യം ചെയ്ത ഇതര സംസ്ഥാന തൊഴിലാളിയെ കത്തികൊണ്ട് കുത്തിയ ഒളിവില്‍ പോയ സഹോദരങ്ങള്‍ അറസ്റ്റില്‍

മാതാവിന്റെ ഫോണിലേക്ക് ഫോണ്‍ വിളിച്ച് ശല്യം ചെയ്ത ഇതര സംസ്ഥാന തൊഴിലാളിയെ കത്തികൊണ്ട് കുത്തിയ ഒളിവില്‍ പോയ സഹോദരങ്ങള്‍ അറസ്റ്റില്‍

മലപ്പുറം: നിലമ്പൂരില്‍ മാതാവിന്റെ ഫോണിലേക്ക് ഫോണ്‍ വിളിച്ച് ശല്യം ചെയ്ത ഇതര സംസ്ഥാന തൊഴിലാളിയെ കത്തികൊണ്ട് കുത്തി പരുക്കേല്‍പ്പിച്ച് ഒളിവില്‍ പോയ സഹോദരങ്ങള്‍ അറസ്റ്റില്‍.നിലമ്പൂര്‍ ഡിപ്പോ സ്വദേശികളായ കല്ലിക്കോട്ട് ഷാരോണ്‍(27), അനുജന്‍ ഡെന്നീസ് (അപ്പു-25) എന്നിവരെയാണ് നിലമ്പൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ പി. വിഷ്ണുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മേയ് മൂന്നിന് നിലമ്പൂര്‍ റെയില്‍വെ സ്റ്റേഷനു സമീപം ഡിപ്പോ എന്ന സ്ഥലത്തു വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികളുടെ മാതാവിന്റെ ഫോണിലേക്ക് പരാതിക്കാരനായ ഉത്തര്‍പ്രദേശ് സ്വദേശി മുഹമ്മദ് നജ്മി വിളിച്ച് ശല്യം ചെയ്തു എന്നാരോപിച്ച് പരാതിക്കാരനെയും തടയാന്‍ ശ്രമിച്ച സുഹൃത്തുക്കളെയും കത്തി കൊണ്ടു കുത്തി പരിക്കേല്‍പ്പിച്ചുവെന്നായിരുന്നു കേസ്. തുടര്‍ന്നു ഒളിവില്‍ പോയ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഷാരോണ്‍ മറ്റൊരു വധശ്രമ കേസിലും പ്രതിയാണ്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി.

 

 

Sharing is caring!