മലപ്പുറത്ത് പണം എടുക്കാനായി സെപ്റ്റിക് ടാങ്കില്‍ ഇറങ്ങിയ സഹോദരങ്ങള്‍ ശ്വാസംമുട്ടി മരിച്ചു
അടിവസ്ത്രത്തില്‍ സൂക്ഷിച്ച 13000 രൂപ ബാത്റൂമില്‍ കയറിയത്തിനിടെ ക്ലോസറ്റില്‍ വീണു; പണം എടുക്കാനായി സെപ്റ്റിക് ടാങ്കില്‍ ഇറങ്ങിയ സഹോദരങ്ങള്‍ ശ്വാസംമുട്ടി മരിച്ചു..!
മലപ്പുറം: ക്ലോസെറ്റില്‍ വീണ പണം എടുക്കാനായി സെപ്റ്റിക് ടാങ്കില്‍ ഇറങ്ങിയ ഇതര സംസ്ഥാനക്കാരായ സഹോദരങ്ങള്‍ സെപ്റ്റിക് ടാങ്കിനുള്ളില്‍ ശ്വാസംമുട്ടി മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശികളും സഹോദരങ്ങളുമായ അലമാസ് ഷേക്ക് (22), ഷേക്ക് അഷ്റഫുള്‍ ആലം എന്നിവരാണ് മരിച്ചത്.
തിരൂര്‍ കിഴക്കേ അങ്ങാടിയില്‍ ദേശ സമുദായം കപ്പേളക്ക് സമീപം ഡെന്നി തിരൂര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വീട്ടിലാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രിയാണ് സഹോദരങ്ങളായ ഇരുവരും സെപ്റ്റിക് ടാങ്കില്‍ വീണത്.
ജോലി കഴിഞ്ഞ് വീട്ടില്‍ വന്ന് ബാത്ത്റൂമില്‍ പോയ ഇരുവരുടെയും സഹോദരന് മുഹമ്മദ് ഇബ്രാഹിം ഷേകിന്റെ അടിവസ്ത്രത്തില്‍ സൂക്ഷിച്ച 13000 ത്തോളം രൂപ അബദ്ധത്തില്‍ ക്ലോസറ്റില്‍ വീണു. ഇത് എടുക്കുന്നതിന് വേണ്ടി മറ്റു രണ്ടു സഹോദരങ്ങള്‍ സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് നീക്കി കോണി വെച്ച് ഇറങ്ങിയപ്പോഴാണ് അത്യാഹിതം ഉണ്ടായത്. ഒരാള്‍ ബോധ രഹിതനായി വീഴുന്നത് കണ്ട മറ്റെ സഹോദരന് കയ്യില്‍ കയറി പിടിക്കുകയും തുടര്‍ന്ന് രണ്ടു പേരും സെപ്റ്റിക് ടാങ്കിലേക്ക് വീഴുകയുമാണ് ഉണ്ടായത്.
മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ബിള്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ ജോലികള്‍ ചെയ്യുന്ന തൊഴിലാളികളാണ്. ബോധരഹിതരായി കിടന്ന ഇരുവരെയും പോലീസും ഫയര്‍ ഫോഴ്സും എത്തി പുറത്തെടുത്ത് ആംബുലന്‍സില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
RECENT NEWS
സംഘ പരിവാറിന്റെ അതേ മനസാണ് കോൺഗ്രസിനെന്ന് മുഖ്യമന്ത്രി
തിരൂർ: സംഘ്പരിവാറിൻ്റെ മനസാണ് കോൺഗ്രസിനെന്നും ബി.ജെ.പിയുടെ കേരളവിരുദ്ധ മനോഭാവത്തിനൊപ്പം നിൽക്കുകയാണ് യു.ഡി.എഫെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ് ഹംസയുടെ പൊന്നാനി മണ്ഡലം തെരഞ്ഞെടുപ്പ് റാലി ആലത്തിയൂരിൽ ഉദ്ഘാടനം ചെയ്തു [...]