ആശുപത്രിയില്‍ നിന്നും വാഹനം മോഷ്ടിച്ച പ്രതി മലപ്പുറം വളാഞ്ചേരിയില്‍ പിടിയില്‍

ആശുപത്രിയില്‍ നിന്നും വാഹനം മോഷ്ടിച്ച പ്രതി മലപ്പുറം വളാഞ്ചേരിയില്‍ പിടിയില്‍

വളാഞ്ചേരി:അത്യാഹിതചികിത്സക്കായി രോഗിയുമായി ആശുപത്രിയിലെത്തിയ കുടുംബത്തിന്റെ വാഹനവുമായി കടന്നുകളഞ്ഞ പ്രതി വളാഞ്ചേരി പൊലീസിന്റെ പിടിയിലായി.വല്ലപ്പുഴ നെല്ലായ സ്വദേശി ഫക്രുദ്ധീ (30)നാണ് പോലീസ് പിടിയിലായത്.
കഴിഞ്ഞ മെയ് മാസം 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വളാഞ്ചേരി നിസാര്‍ ഹോസ്പിറ്റലില്‍ അപസ്മാരം സംഭവിച്ച കുട്ടിയെ അത്യാഹിതവിഭാഗത്തിലേക്ക് മാറ്റാനായി എത്തിയ ആളുടെ വാഹനം നെല്ലായ സ്വദേശിയായ ഫക്രുദ്ധീന്‍ സുഖമില്ലാത്ത കുട്ടിയെ അത്യാഹിതവിഭാഗത്തിലെത്തിക്കാനുള്ള ഡോക്ടര്‍മാരുടെയും മറ്റു ജീവനക്കാരുടെയും മറ്റും തിരക്കുകള്‍ക്കിടയിലാണ് വാഹനം താന്‍ മാറ്റിയിട്ടോളാം എന്ന് പറഞ്ഞ് പ്രതി ചാവി ഉടമസ്ഥന്റെ കയ്യില്‍ നിന്നും വാങ്ങിയത്. തുടര്‍ന്ന് വാഹനമെടുത്ത് ഇയാള്‍ മുങ്ങുകയായിരുന്നു.
വളാഞ്ചേരി പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നുള്ള പൊലീസിന്റെ സമഗ്രമായ അന്വേഷണത്തില്‍ പ്രതി നാരിഴയ്ക്ക് രക്ഷപെടുകയും പൊലീസിനെ കണ്ട പ്രതി അപ്പോള്‍ തന്നെ ആമയൂര്‍ പുതിയറോഡില്‍ വാഹനം ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും പ്രതിയെ തിരിച്ചറിഞ്ഞതോടെ പൊലീസ് ഊര്‍ജിതമായി അന്വേഷണം ആരംഭിക്കുകയും ചെയ്തു. നിരന്തരമായ അന്വേഷണത്തിലൊടുവില്‍ പ്രതിയെ ഒറ്റപാലത്ത് വച്ച് പിടികൂടിയത്.നിരവധി മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് പിടിയിലായ പ്രതിയെന്ന് പൊലീസ് പറഞ്ഞു.
വളാഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.ജെ ജിനേഷിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ നൗഷാദ്, ഷമീല്‍, അബ്ദുല്‍ അസീസ്, ജയപ്രകാശ് സി.പി.ഒ മാരായഅബ്ദു,ജയകൃഷ്ണന്‍എന്നിവരാണ് പ്രതിയെ പിടികൂടിയത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

 

 

Sharing is caring!