മലപ്പുറം വേങ്ങരയില്‍ ഭക്ഷണത്തില്‍ നിന്ന് വിഷബാധയേറ്റന്ന് ആരോപിച്ച് പണം തട്ടാന്‍ ശ്രമം

മലപ്പുറം വേങ്ങരയില്‍ ഭക്ഷണത്തില്‍ നിന്ന് വിഷബാധയേറ്റന്ന് ആരോപിച്ച് പണം തട്ടാന്‍ ശ്രമം

വേങ്ങര: ഹോട്ടല്‍ ഭക്ഷണത്തില്‍ നിന്ന് വിഷബാധയേറ്റന്ന് ആരോപിച്ച് ഹോട്ടലുടമകളെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമം നടക്കുന്നതായി കേരള ഹോട്ടല്‍ & റ സ്റ്റൗറന്റ് അസോസിയേഷനും, വ്യാപാരി വ്യവസായി യൂണിറ്റ് കമ്മറ്റിയും സംയുക്തമായി വേങ്ങരയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഇത്തരം സാമൂഹിക വിരുദ്ധ സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി
വേണമെന്നും അവര്‍ അധികൃതരോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ടൗണിലെ ഫ്രഡോ കേക്ക് കഫേയില്‍ നിന്ന് ബ്രോസ്റ്റ്
കഴിച്ച 4 അംഗ സംഘം ചിക്കന്‍ മോശമാണന്ന് കാഷ്‌കൗണ്ടറില്‍
പരാതിപ്പെട്ടിരുന്നു.തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ നല്‍കി തിരിച്ചു പോവുകയും ചെയ്തു .ശേഷം
സ്ഥാപന ഉടമ പരാതി അന്വേഷിക്കാന്‍ ഇവരുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് ഭക്ഷണത്തില്‍ നിന്ന് വിഷബാധയേറ്റെന്നും നഷ്ടപരിഹാരമായി 40000 രൂപ നല്‍കണമെന്നും സംഘം അവശ്യപ്പെടുന്നത്. സമാന സംഭവത്തിന്റെ പേരില്‍ കഴിഞ്ഞ മാസം ഹൈസ്‌കൂള്‍ പരിസത്തെ മന്തി ഹൗസ് പൂട്ടിച്ചത് തങ്ങളാണന്നും ഇവര്‍ പറഞ്ഞതായി അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിന്
തെളിവായി മൊബൈല്‍ സംഭാഷാണം തങ്ങളുടെ കൈവശമുണ്ടന്നും അവര്‍ അറിയിച്ചു.കഴിഞ്ഞ 30 ന് ഹൈസ്‌കൂള്‍ പരിസരത്തെ മന്തി ഹൗസ് ചിലരുടെ പരാതിയെ തുടര്‍ന്ന് പൊലിസ് അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇവിടെ ഇഫ്ത്താര്‍ പാര്‍ട്ടിക്കെത്തിയ മുപ്പതംഗ സംഘത്തിലെ 6 പേര്‍ക്ക് വയറിന് അസ്വസ്തത അനുഭവപ്പെട്ട തി നെ തുടര്‍ന്ന് ഇവര്‍ ആസ്പത്രിയില്‍ ചികില്‍സ തേടിയിരുന്നു ഇതാണ് അടച്ചുപൂട്ടാന്‍ കാരണം.സംഘം അന്ന് കഴിച്ച ഭക്ഷണത്തിന് പണം നല്‍കിയില്ലെന്ന് മാത്രമല്ല നഷ്ടപരിഹാരമായി ഒന്നര ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു.അവസാനം 35000 രൂപ നല്‍കി കേസ് ഒത്തുതീര്‍പ്പിലെത്തിക്കുകയായിരുന്നുവെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു കൊണ്ട് മ ന്തി ഹൗസ് ഉടമ മുക്കം ബാബു പറഞ്ഞു.
ഇതേ സംഘം തന്നെയാണ് കഴിഞ്ഞ ദിവസം ഫഡോ കേക്ക് & കഫേയില്‍ നിന്നും പണം ആവശ്യപ്പെട്ടത് ‘ ഭക്ഷ്യ സുരക്ഷ മറയാക്കി ഹോട്ടല്‍ ഉടമകളെ ബ്ലാക്ക് മെയില്‍ ചെയ്തു പണം തട്ടുന്ന ഇത്തരം സംഘങ്ങള്‍ ജില്ലയില്‍ വര്‍ദ്ധിച്ചു വരുന്നതായി സംഘടനക്ക് സംശയമുള്ളതായും ഭാരവാഹികള്‍ പറഞ്ഞു.ഇതേക്കുറിച്ച് അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്നും ഹോട്ടല്‍ വ്യവസായത്തെ രക്ഷിക്കാന്‍ നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.വാര്‍ത്താ സമ്മേളനത്തില്‍ ഹോട്ടല്‍ ആന്റ് സ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ ടി രഘു, വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം സെക്രട്ടറി എംകെ സൈനുദ്ദീന്‍, മണമ്മല്‍ മജീദ്, കെറിയാസ് മാനു, മുക്കം മൊയ്തീന്‍ കുട്ടി, കെറിയാസ് മാനു,ഹമീദ് വിളയില്‍, മൊയ്തീന്‍ കുട്ടി ചെറുവാടി, കെ മുഹമ്മദലിഎന്നിവര്‍സംബന്ധിച്ചു.

 

Sharing is caring!