മലപ്പുറം ജില്ലയിലെ നാല് ബാദല്‍ സ്‌കൂളുകള്‍ പൂട്ടുന്ന നടപെടിക്കെതിരെ ഹൈക്കോടതി സ്റ്റേ

മലപ്പുറം ജില്ലയിലെ നാല് ബാദല്‍ സ്‌കൂളുകള്‍ പൂട്ടുന്ന നടപെടിക്കെതിരെ ഹൈക്കോടതി സ്റ്റേ

മലപ്പുറം: ജില്ലയിലെ നാല് ബാദല്‍ സ്‌കൂളുകള്‍ പൂട്ടുന്ന നടപെടിക്കെതിരെ ഹൈക്കോടതി സ്റ്റേ. ബദല്‍ സ്‌കൂള്‍ നിര്‍ത്തലാക്കാനുള്ള തിരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ നല്‍കിയ ഹരജിയിലാണ് നടപടി. ഇതോടെ പ്രവേശനോത്സവ ദിനമായ നാളെ മലപ്പുറം കലക്ട്രേറ്റ് പടിക്കല്‍ ബദല്‍ സ്‌കൂള്‍ പി.ടി.എ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്താനിരുന്ന സമരം മാറ്റിവെച്ചതായി പരാതിക്കാര്‍ക്ക് വേണ്ടി കോടതിയെ സമീപിക്കുന്നതിന് നേതൃത്വം നല്‍കിയ അഡ്വ. എം. ഉമര്‍ അറിയിച്ചു. മികച്ച സൗകര്യവും ആവശ്യത്തിന് വിദ്യാര്‍ത്ഥികളുമുള്ള ജില്ലയിലെ ഏഴ് സ്‌കൂളുകളില്‍ നാല് സ്‌കൂളുകള്‍ പൂട്ടുന്നതിനെതിരെയാണ് ഹൈകോടതിയുടെ ഇടപെടലുണ്ടായിരിക്കുന്നത്. എടവണ്ണ പഞ്ചായത്തിലെ അരിമംഗലം എം.ജി.എല്‍.സി, തൃക്കലങ്ങോട്ടെ തരിക്കുളം, കരുവാരക്കുണ്ടിലെ അരിമണല്‍, മഞ്ഞള്‍പാറ എം.ജി.എല്‍.സികള്‍ കോടതിയില്‍ നിന്നും അനുകൂല നടപടി വാങ്ങിയത്. ഈ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെ മാറ്റി ചേര്‍ക്കുന്നതിന് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്നും വിദ്യ വളണ്ടിയര്‍മാരെ പറഞ്ഞയക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
ബദല്‍ സ്‌കൂളുടെയും പ്രവര്‍ത്തനം ഈ അധ്യയന വര്‍ഷം തന്നെ നിര്‍ത്താണമെന്ന പൊതു വിദ്യാഭ്യാസ ഡയരക്ടറുടെ ഉത്തരവ് കഴിഞ്ഞ 25നാണ് പുറത്തിറങ്ങുന്നത്. ഇതോടെ 273 സ്‌കൂളുകളിലായി 8431 കുട്ടികള്‍ വഴിയാധാരമായി. എന്നാല്‍ ആയിരങ്ങള്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന ബദല്‍ സ്‌കൂളുകള്‍ പൂട്ടരുതന്നാവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ ശക്തമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് മേല്‍പറഞ്ഞ സ്‌കൂളുകളിലെ പി.ടി.എ കമ്മിറ്റികള്‍ മുന്‍ എം.എല്‍.എ അഡ്വ. എം. ഉമറിന്റെ നേതൃത്വത്തില്‍ കോടതിയെ സമീപിച്ചത്. ഈ നടപടിയാണ് വിജയം കണ്ടിരിക്കുന്നത്. ഹരജിക്കാര്‍ക്ക് വേണ്ടി അഡ്വ. സത്യനാഥ മേനോന്‍ ഹജരായി.

 

Sharing is caring!