വാഹനാപകടം നടന്നതോടെ ഇടനിലക്കാരനായി വന്ന ഓട്ടോ ഡ്രൈവറെ കത്തികൊണ്ട് കുത്തി; പ്രതി അറസ്റ്റില്‍

വാഹനാപകടം നടന്നതോടെ ഇടനിലക്കാരനായി വന്ന ഓട്ടോ ഡ്രൈവറെ കത്തികൊണ്ട് കുത്തി; പ്രതി അറസ്റ്റില്‍

മലപ്പുറം: യുവാക്കള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കാറിടിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം കലാശിച്ചത് കത്തികുത്തില്‍. പ്രതി അറസ്റ്റില്‍. ഇടനിലക്കാരനായ വന്ന ഓട്ടോറിക്ഷ ഡ്രൈവറെ വെട്ടി പരിക്കേപ്പിച്ച സംഭവത്തില്‍ പൊന്നാനി കുറ്റിക്കാട് സ്വദേശി മൂലക്കല്‍ ഹൗസില്‍ ജംഷീറാണ് (32) പിടിയിലായത്.പ്രതിയുമായി പൊലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി.
വാക്കുതര്‍ക്കം പരിഹരിക്കാനെത്തിയ ഓട്ടോറിക്ഷ ഡ്രൈവറെ കാറിലെത്തിയ സംഘം കത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് ഒളിവിലായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇയാള്‍ തൃശൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ പോയ ശേഷം പൊന്നാനിയിലെത്തി വെളിയങ്കോട്ടെ ബന്ധു വീട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിനിടെയാണ് പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂര്‍, എസ്.ഐ കൃഷ്ണ ലാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.തുടര്‍ന്ന് അക്രമം നടന്ന ചന്തപ്പടിയിലെ സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.സംഭവത്തിന് ശേഷം പ്രതി മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്‌തെങ്കിലും ഇയാളെ നിരീക്ഷിച്ചതിന് ശേഷമാണ് പിടികൂടിയത്. പൊന്നാനി ചന്തപ്പടിയില്‍ വെള്ളിയാഴ്ച രാത്രി എട്ടോടെയുണ്ടായ അക്രമത്തില്‍ ഓട്ടോ റിക്ഷ ഡ്രൈവര്‍ കടവനാട് പറങ്കി വളപ്പ് സ്വദേശി കവളങ്ങാട്ട് നരേഷി (40) ന് ഗുരുതര പരിക്കേറ്റിരുന്നു. നരിപ്പറമ്പ് സ്വദേശികളായ യുവാക്കള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ എതിര്‍ദിശയില്‍ നിന്നും വന്ന കാറിടിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കത്തികുത്തില്‍ കലാശിച്ചത്. വാക്കുതര്‍ക്കം ചോദ്യം ചെയ്ത നരേഷിനെ കാറിലെത്തിയ സംഘം കത്തി കൊണ്ട് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. അക്രമത്തില്‍ ഇയാളുടെ കൈയ്യിനും, തലക്കും പരിക്കേറ്റു.പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്റ് ചെയ്തു

 

Sharing is caring!