ക്ഷേത്രനിര്‍മാണത്തിന് സൗജന്യമായി ലക്ഷത്തോളം രൂപയുടെ മരം നല്കി മലപ്പുറത്തെ ഒരു മുസ്ലിം കുടുംബം

മലപ്പുറം: ക്ഷേത്രനിര്‍മാണത്തിന് സൗജന്യമായി മരം നല്കി സൗഹൃദത്തി!!െന്റ വേറിട്ട വഴിയില്‍ ആമപ്പൊയില്‍ ഗ്രാമം. ആമപ്പൊയില്‍ കൈതമണ്ണ മഹാദേവ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് പുല്ലാണിതൊടി പൂങ്കുഴി കുഞ്ഞാപ്പ ഹാജിയുടെ കുടുംബമാണ് സൗജന്യമായി മരം നല്‍കിയത്. ഒന്നര ലക്ഷത്തോളം രൂപ വിലയുള്ള നൂറ് ക്യൂബിക് വണ്ണമുള്ള അയനി മരം നല്കി പരേതനായ കുഞ്ഞാപ്പ ഹാജിയുടെ മക്കളാണ് നാടി!!െന്റ സൗഹൃദ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചത്. നേരത്തേ ഇതേ ക്ഷേത്രനിര്‍മാണത്തിന് ആവശ്യമായ സ്ഥലം വിട്ടുനല്‍കി ആമപ്പൊയില്‍ ജുമുഅത്ത് പള്ളി അധികൃതരും മാതൃക കാട്ടിയിരുന്നു.
2000 വര്‍ഷം പഴക്കമുള്ള ക്ഷേത്രാവശിഷ്ടങ്ങള്‍ നിലകൊള്ളുന്ന പ്രദേശത്താണ് പൗരാണിക രീതിയിലുള്ള ക്ഷേത്രത്തി!!െന്റ നിര്‍മാണം നടന്നുവരുന്നത്. ക്ഷേത്രത്തിലേക്ക് സഞ്ചാരയോഗ്യമായ റോഡില്ലാത്തതും സാമ്പത്തിക പ്രയാസവും ക്ഷേത്ര നിര്‍മാണത്തെ സാരമായി ബാധിക്കുന്നുണ്ട്.
RECENT NEWS

വട്ടപ്പാറ വളവിൽ വീണ്ടും അപകടം, ലോറി മറിഞ്ഞ് മൂന്ന് പേർ മരിച്ചു
ഒരു മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ക്യാബിൻ ഉയർത്തിയത്. ഉടൻ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.