16കാരിയായ മകളെ ഗര്‍ഭിണിയാക്കി മുങ്ങിയ മലപ്പുറത്തുനിന്നും വിവാഹം കഴിച്ച ഇതരസംസ്ഥാന തൊഴിലാളി ആറ് വര്‍ഷത്തിന് ശേഷം പിടിയില്‍

16കാരിയായ മകളെ ഗര്‍ഭിണിയാക്കി മുങ്ങിയ മലപ്പുറത്തുനിന്നും വിവാഹം കഴിച്ച ഇതരസംസ്ഥാന തൊഴിലാളി ആറ് വര്‍ഷത്തിന് ശേഷം പിടിയില്‍

മലപ്പുറം: 16കാരിയായ സ്വന്തംമകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം മുങ്ങിയ ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍. ബിഹാറിലെ ആദ്യ വിവാഹത്തിലെ ഭാര്യയുടെ മരണശേഷം ഇരട്ട പെണ്‍കുട്ടികളുമായി കേരളത്തിലെത്തിയ പ്രതി മകളെ ഗര്‍ഭിണിയാക്കി മുങ്ങിയ ശേഷം ആറ് വര്‍ഷത്തിന് ശേഷമാണ് പിടിയിലാകുന്നത്. ബിഹാര്‍ മുസാഫിര്‍പൂര്‍ സ്വദേശി മുഹമ്മദ് സാദിഖ് റയിനെയാണ് (49) രാജസ്ഥാനില്‍ നിന്ന് മലപ്പുറം പെരുമ്പടപ്പ് പൊലീസിന്റെ പ്രത്യേകാന്വേഷണ സംഘം പിടികൂടിയത്.

2016ലാണ് കേസിനാസ്പദമായ സംഭവം. ബിഹാറിലെ ആദ്യ വിവാഹത്തിലെ ഭാര്യയുടെ മരണശേഷം ഇരട്ട പെണ്‍കുട്ടികളുമായി കേരളത്തിലെത്തിയ പ്രതി മലയാളി യുവതിയെ വിവാഹം ചെയ്ത് പെരുമ്പടപ്പ് പുത്തല്‍പള്ളിയില്‍ താമസിക്കുകയായിരുന്നു. ഇതിനിടെ വീട്ടില്‍വച്ച് പലതവണ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. എതിര്‍ക്കാതിരിക്കാന്‍ ശരീരത്തില്‍ കത്തികൊണ്ട് ആഴത്തില്‍ മുറിവേല്‍പ്പിച്ചിരുന്നു. പീഡന വിവരം പുറത്തുപറഞ്ഞാല്‍ പെണ്‍കുട്ടിയെയും സഹോദരിയെയും രണ്ടാനമ്മയെയും കൊല്ലുമെന്നും പ്രതി ഭീഷണിപ്പെടുത്തി. ഗര്‍ഭം അലസിപ്പിക്കാന്‍ പാലക്കാട്ടെ നാട്ടുവൈദ്യന്റെയടുത്ത് കൊണ്ടുപോയെങ്കിലും ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതോടെയാണ് പീഡന വിവരം പുറത്തായത്.

ബംഗാളികളായ മൂന്ന് പേര്‍ പാലപ്പെട്ടയില്‍ വച്ച് കാറില്‍ തട്ടികൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ ആദ്യ മൊഴി. ഇത് വിശ്വാസയോഗ്യമല്ലെന്ന് ബോദ്ധ്യപ്പെട്ട പൊലീസ് വീണ്ടും മൊഴിയെടുത്തപ്പോള്‍ പിതാവിന്റെ മൂത്തസഹോദരന്റെ മകനുമായി പ്രണയത്തിലായിരുന്നെന്നും കേരളത്തില്‍ ജോലി തേടി വന്ന സമയത്ത് പീഡിപ്പിച്ചതാണെന്നും പറഞ്ഞു. ഇതിലെ പൊരുത്തക്കേടുകള്‍ ബോദ്ധ്യപ്പെട്ട പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ പിതാവ് തന്നെ പീഡിപ്പിച്ചതാണെന്ന് പെണ്‍കുട്ടി പൊലീസിനോട് വെളിപ്പെടുത്തി.

ഇതിനിടെ മുങ്ങിയ പ്രതി വിവിധ സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ബിഹാറിലെ സീതാമര്‍ഹിയില്‍ നിന്നും മൂന്നാമതും വിവാഹം കഴിച്ച പ്രതി രാജസ്ഥാനിലെ ഭീവാടി ആല്‍വാര്‍ വ്യവസായ മേഖലയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇയാളുടെ ബന്ധുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ചുള്ള വിവരം ലഭിച്ചത്. പെരുമ്പടപ്പ് പൊലീസ് ഇന്‍സ്പെക്ടര്‍ പി.എം. വിനോദ്, എ.എസ്.ഐ പ്രീത, സി.പി.ഒമാരായ രഞ്ജിത്ത്, നാസര്‍, വിഷ്ണു, നാരായണന്‍ എന്നിവരാണ് പ്രത്യേകാന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

 

Sharing is caring!