ബുള്ളറ്റും ബൈക്കുകളും പതിവായി മോഷ്ടിക്കുന്ന മലപ്പുറം ഒഴൂരിലെ പത്താംക്ലാസുകാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

ബുള്ളറ്റും ബൈക്കുകളും പതിവായി മോഷ്ടിക്കുന്ന മലപ്പുറം ഒഴൂരിലെ പത്താംക്ലാസുകാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

മലപ്പുറം: താനൂര്‍ ചെത്തിപ്പായാന്‍ ബുള്ളറ്റും ബൈക്കുകളും പതിവായി കവര്‍ച്ച ചെയ്യുന്ന 2 യുവാക്കള്‍ പൊലീസ് വലയിലായി. ഒഴൂര്‍ കുട്ട്യാമാക്കാനകത്ത് മുഹമ്മദ് യാസിര്‍ (19), ഒരു പത്താം ക്ലാസ് വിദ്യാര്‍ഥി എന്നിവരാണ് അറസ്റ്റിലായത്. നാടിനെ വിറപ്പിച്ച് നഗരത്തില്‍ തുടര്‍ച്ചയായി ഈയിടെ ഒട്ടേറെ ബൈക്കുകള്‍ കളവ് പോയിരുന്നു. പൊലീസിനെയും കബളിപ്പിച്ചായിരുന്നു മോഷ്ടാക്കളുടെ രാവിലെ വരെയുള്ള ഒളിച്ചോട്ടം. തുടരെ ബൈക്കുകള്‍ മോഷണം പോയതോടെ പരാതി പ്രളയമായിരുന്നു

പൊലീസ് കേസെടുത്തതിനു പിന്നാലെ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. മോഷണം സ്റ്റേഷനിലെ നിശ്ചിത പ്രദേശങ്ങളില്‍ നിന്നായിരുന്നു. മോഷ്ടിച്ച ഒരു ബൈക്കിന് നമ്പര്‍ പ്ലേറ്റ് മാറ്റിയതായും തിരൂരില്‍ നിന്ന് ഡ്യൂപ്ലിക്കേറ്റ് കീ&ിയുെ; ഉണ്ടാക്കിയതായും പൊലീസ് പറഞ്ഞു. ചാവി ഇല്ലാതെ സ്റ്റാര്‍ട്ടാക്കുന്ന തന്ത്രം പഠിച്ചാണ് മോഷണത്തിന് ഇറങ്ങിയത്.

ഉടന്‍ തന്നെ നമ്പര്‍ മാറ്റി ഡ്യൂപ്ലിക്കേറ്റ് കീ ഉണ്ടാക്കി വില്‍പന നടത്തുന്നതിനായി ഒളിപ്പിച്ചു വയ്ക്കലായിരുന്നു ഇവരുടെ പതിവ്. സ്‌കൂളിലും&ിയുെ; വിനോദയാത്ര പോകാനും&ിയുെ; മോഷ്ടിച്ച ബൈക്ക് നമ്പര്‍&ിയുെ; മാറ്റി ഉപയോഗിച്ചതായി ഇവര്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. 4 ബൈക്കുകളും കണ്ടെടുത്തു. താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍&ിയുെ; എസ്‌ഐ എന്‍.ശ്രീജിത്ത്, സീനിയര്‍ സിപിഒ കെ.സലേഷ്, സിപിഒമാരായ എം.പി.സബറുദ്ധീന്‍, കെ.കൃഷ്ണപ്രസാദ്, നവീന്‍ ബാബു, കെ.പങ്കജ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Sharing is caring!