കോട്ടക്കല്‍ ബ്യൂട്ടീഷ്യന് കേന്ദ്രത്തില്‍ ജോലിക്കെത്തിയ ബംഗളൂരു സ്വദേശിയായ യുവതിയെ ആക്രമിച്ചു. യുവാവ് അറസ്റ്റില്‍

കോട്ടയ്ക്കല്‍: കോട്ടക്കലില്‍ ബ്യൂട്ടീഷ്യന് കേന്ദ്രത്തില്‍ ജോലിക്കെത്തിയ ബംഗളൂരു സ്വദേശിയായ യുവതിയെ താമസസ്ഥലത്ത് കയറി ആക്രമിച്ചതായി പരാതി. എടരിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ യുവതിയും ബന്ധുക്കളും ജില്ല പൊലീസ് മേധാവിക്ക് പരാതി നല്കി. കേസില്‍ കോട്ടയ്ക്കല്‍ പുതുപ്പറമ്പ് കൊമ്പത്തിയില്‍ ജാബിറിനെ (28)പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ചങ്കുവെട്ടി ജംഗ്ഷനില്‍ ട്രാവല്‍സ് നടത്തുന്ന യാളാണ് ജാബിര്‍.
രണ്ടുദിവസം മുമ്പാണ് അഭിമുഖത്തിനായി 25കാരി കോട്ടയ്ക്കലില്‍ എത്തുന്നത്. തിരുവനന്തപുരത്തേക്ക് പോകുന്നതിനായുള്ള ടിക്കറ്റിനായി ട്രാവല്‍സ് ഉടമയായ ജാബിറിനെ സമീപിച്ചു. ഇതിനിടയില്‍ അപമര്യാദയായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി.
ഇതുമായി ബന്ധപ്പെട്ട് ഇരുകൂട്ടരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പ്രശ്നം രമ്യമായി പരിഹരിച്ചിരുന്നു. ഇതിന് പിന്നാലെ ചൊവ്വാഴ്ച രാത്രി യുവതി താമസിച്ചിരുന്ന മുറിയിലേക്ക് ജാബിറും സംഘവും അതിക്രമിച്ചുകയറി ഉപദ്രവിക്കുകയായിരുന്നെന്നാണ് പരാതി. യുവതിക്കും കൂടെയുണ്ടായിരുന്ന അക്രം, സഫ്രാസ് എന്നിവര്‍ക്കും മര്‍ദ്ദനത്തില്‍ പരിക്കേറ്റു.
മൊബൈല്‍ ഫോണും വാതിലും തകര്‍ത്ത നിലയിലാണ്. പരാതിയില്‍ പത്തോളം പേര്‍ക്കെതിരെ കേസെടുത്തതായി എസ്.എച്ച്.ഒ എം.കെ. ഷാജി അറിയിച്ചു.
RECENT NEWS

ഇസ്രയേലുമായുള്ള ചങ്ങാത്തത്തിന് വഴിതുറന്നത് കോൺഗ്രസ്: മുഖ്യമന്ത്രി
കഴിഞ്ഞദിവസം ഇസ്രയേല്‍ ഇറാനെ നെറികെട്ടരുതിയിലാണ് ആക്രമിച്ചത്. ആരാണ് അവര്‍ക്ക് അതിന് അധികാരം കൊടുത്തത്.