മുത്തുക്കോയ തങ്ങളുടെ പ്രസ്ഥാവന അവസരോചിതവും സ്വാഗതാര്‍ഹവും : മന്ത്രി വി അബ്ദുറഹിമാന്‍

മുത്തുക്കോയ തങ്ങളുടെ പ്രസ്ഥാവന അവസരോചിതവും സ്വാഗതാര്‍ഹവും : മന്ത്രി വി അബ്ദുറഹിമാന്‍

വഖഫ് ബോര്‍ഡ് നിയമനവുമായി ബനപ്പെട്ട് പള്ളികളില്‍ പ്രതിഷേധം വേണ്ടെന്ന കേരളാ സംസ്ഥ ജംഇയത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നിലപാട് സ്വാഗതാര്‍ഹവും അവസരോചിതവും ദീര്‍ഘവീക്ഷണത്തോടെയുള്ളതുമാണന്ന് കായിക- വഖഫ് ബോര്‍ഡ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. പള്ളികള്‍ ആരാധനാലയങ്ങളാണ്. എല്ലാ പള്ളികളിലും എല്ലാ വിഭാഗം ആളുകളും പങ്കെടുക്കാറുണ്ട്. കഴിഞ്ഞ കുറെ നാളുകളായി കേരളത്തിലെ വിവിധ മുസ്ലിം സംഘടനകളും വിഭാഗങ്ങളും സൗഹാര്‍ദ്ധത്തോടെയാണ് ജീവിക്കുന്നത്. പരസ്പരം ബഹുമാനിക്കുകയും ഉള്‍ക്കൊളുകയും ചെയ്യുന്നുണ്ട്. ഈ സൗഹാര്‍ദ അന്തരീക്ഷം ഇല്ലാതാക്കി ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കി ജേഷ്ടാനുജന്‍മാരെ തമ്മില്‍ തല്ലിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവര്‍ക്കെതിരെയുള്ള മുന്നറിയിപ്പ് കൂടിയാണ് മുത്തുക്കോയ തങ്ങളുടെ നിലപാട് . വഖഫ് ബോര്‍ഡ് നിയമന മുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുസ്ലിം സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യറാണ്. ഈ അവസരം ഉപയോഗപ്പെടുത്താതെ എടുത്ത് ചാടി പള്ളികള്‍ പ്രതിഷേധ ഇടമാക്കുന്നത് ദുഷ്ട ലാക്കോടെയാണ്. സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരെ നിയമപരമായും രാഷ്ട്രീയമായും നേരിടാനുള്ള അവസരമു ണ്ടെന്നിരിക്കെ അരാധനലയങ്ങളില്‍ സംഘര്‍ഷങ്ങളുണ്ടാക്കി സാമൂഹിക ഐക്യം ഇല്ലാതാക്കി കേരളത്തെ കലാപഭൂമിയാക്കി മാറ്റാനുള്ള ശ്രമം ജനങ്ങള്‍ തിരിച്ചറിയണം. പള്ളികളും വഖഫ് സ്വത്തുക്കളും ഏതെങ്കിലും ഒരു വിഭാഗത്തിന്റേതല്ല. മഹല്ലുകളില്‍ താമസിക്കുന്ന ന്യൂനപക്ഷത്തിന്റെയും ഭൂരിപക്ഷത്തിന്റെയും അവകാശങ്ങള്‍ ഒരു പോലെ സംരക്ഷിക്കപ്പെടണം. മതത്തില്‍ യാതൊരു തരത്തിലുള്ള ബലാല്‍കാരത്തിനും സ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു.

 

Sharing is caring!