പുതുപൊന്നാനിയില്‍ തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

പുതുപൊന്നാനി:പുതുപൊന്നാനിയില്‍ തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ടൂറിസ്റ്റ്ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്: 18 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്.
വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് ചാലക്കുടി മുരിങ്ങൂരിലെ ധ്യാനകേന്ദ്രത്തിലേക്ക് പോയിരുന്ന ഗാലക്സി എന്ന ടൂറിസ്റ്റ് ബസാണ് പുതുപൊന്നാനി സെന്ററിലെ വളവില്‍ വെച്ച് ഡിവൈഡറില്‍ ഇടിച്ച് തലകീഴായി മറിഞ്ഞത്.അപകടത്തില്‍ കുട്ടിയുടെപ്പെടെ മൂന്ന് പേരുടെ എല്ലുകള്‍ പൊട്ടി. പരിക്കേറ്റ ലില്ലി(56), പ്രസന്ന(52), അതുല്യ(21), നിക്സണ്(13), ബാസില്‍(14), നിഷ(37), ലില്ലി(57), സാലി(51), അല്‍ഫോന്‍സ(12), ആലീസ് (38) എന്നിവരുള്‍പ്പെടെ 18 പേരെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. 48 യാത്രക്കാരാണ് അപകട സമയം ബസിനകത്തുണ്ടായിരുന്നത്.18 പേരൊഴികെ മറ്റെല്ലാവര്‍ക്കും നിസാര പരിക്കേല്‍ക്കുകയും ചെയ്തു.ഇവരെ പൊന്നാനി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.സ്ഥിരം അപകട മേഖലയായ പുതുപൊന്നാനി സെന്ററിലായിരുന്നു അപകടം. ബസിന് മുന്നില്‍ മറ്റൊരു വാഹനവുണ്ടായതിനാല് ഡിവൈഡര്‍ ശ്രദ്ധയില്‍ പെടാതിരുന്നതാണ് അപകടത്തിനിടയാക്കിയത്.നേരത്തെയും ഡിവൈഡറില്‍ തട്ടി നിരവധി വാഹനങ്ങള്‍ അപകടത്തില്‍പെട്ടിരുന്നു.ഇതേത്തുടര്‍ന്ന് മേഖലയില്‍ റിഫ്ലക്ടറുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും, അപകടകരമായ വളവായതിനാല്‍ ദീര്‍ഘദൂര വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നുണ്ട്. അപകടങ്ങള്‍ കുറക്കാന്‍ കൂടുതല്‍ അപായസൂചന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്
RECENT NEWS

കരിപ്പൂരില്‍ 35 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട, മൂന്ന് സ്ത്രീകള്‍ പിടിയില്‍
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 35 കോടിയിലധികം വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എയര്‍ കസ്റ്റംസ് 34 കിലോഗ്രാം ഹൈബ്രിഡ് [...]