മലപ്പുറം ചെട്ടിപ്പടിയിലെ ആളൊഴിഞ്ഞ പറമ്പില്‍ 26കാരന്‍ മരിച്ച നിലയില്‍

മലപ്പുറം ചെട്ടിപ്പടിയിലെ ആളൊഴിഞ്ഞ പറമ്പില്‍ 26കാരന്‍ മരിച്ച നിലയില്‍

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ ആളൊഴിഞ്ഞ പറമ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചെട്ടിപ്പടി – കീഴ്ചിറ റോഡിൽ പൊൻമായിൽ ഭാഗത്തെ ആളൊഴിഞ്ഞ വലിയകണ്ടം പറമ്പിലാണ് ദുരൂഹ സാഹചര്യത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ 7.30 മണിയോടെ പറമ്പിൽ പശുവിനെ കെട്ടുന്നതിനായി വന്ന സ്ത്രീയാണ് മൃതദേഹം ആദ്യം കണ്ടത്. ഫാറൂഖ് കോളേജ് പരുത്തിപ്പാറ റോഡിൽ കുന്നുമ്മൽതടായി ഭരതൻ്റെ മകൻ നിഖിലി (26) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ക്ലോത്ത് ഷൂ തലക്ക് വച്ച് മലർന്ന് കിടക്കുന്ന രീതിയിലാണ് മൃതദേഹം കിടന്നിരുന്നത്. തൊട്ടടുത്തായി ഉപയോഗശേഷമുള്ള രണ്ട് സിറിഞ്ചുകളും മദ്യക്കുപ്പികളും കാണപ്പെട്ടിരുന്നു. ഇയാളോടൊപ്പം തലേ ദിവസം കാണപ്പെട്ടിരുന്ന പ്രദേശത്തെ യുവാവിനെ നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് പരപ്പനങ്ങാടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മരണപ്പെട്ട നിഖിലിൻ്റെ പേരിൽ കോഴിക്കോട് ഫറോക്ക് പോലീസ് സ്‌റ്റേഷനിൽ വാറണ്ടായതടക്കം 3 കേസുകളും, തേഞ്ഞിപ്പലം സ്‌റ്റേഷനിൽ 2 കേസുകളും നിലവിലുള്ളതായി പോലീസ് പറയുന്നു. താനുർ ഡിവൈഎസ് പി മൂസ വള്ളിക്കാടൻ, പരപ്പനങ്ങാടി സി.ഐ. ഹണി കെ ദാസ്, ഫറോക്ക് സി. ഐ. ജി ബാലചന്ദ്രൻ, എസ്.ഐ. രാധാകൃഷ്ണൻ, എസ് ഐ ബാബുരാജ്, സി.പി.ഒ. ഷമ്മാസ് , രാജേഷ് പി.വി തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.  ഉച്ചക്ക് 12 മണിയോടെ മലപ്പുറത്ത് നിന്നും ഫോറൻസിക് വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി തെളിവെടുത്തിട്ടുണ്ട്. ഷീജയാണ് നിഖിലിൻ്റെ അമ്മ.
ഭാര്യ: നീപ.
6 മാസം പ്രായമുള്ള കുഞ്ഞുമുണ്ട്.
സഹോദരൻ: ഷിഖിൽ

Sharing is caring!