പെരിന്തല്‍മണ്ണയിലെ 16കാരിയെ കാസര്‍ഗോഡ് ബേക്കലില്‍ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടാം പ്രതിയും അറസ്റ്റില്‍

പെരിന്തല്‍മണ്ണയിലെ 16കാരിയെ കാസര്‍ഗോഡ് ബേക്കലില്‍ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടാം പ്രതിയും അറസ്റ്റില്‍

മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയിലെ 16-കാരിയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് വീട്ടില്‍ നിന്നും കാസര്‍ഗോഡ് ബേക്കലില്‍ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടാം പ്രതിയായ യുവാവ് അറസ്റ്റില്‍. നിലമ്പൂര്‍ അമരമ്പലം ചുള്ളിയോട് പൊന്നാങ്കല്ല് പാലപ്ര വീട്ടില്‍ സെബീര്‍(25)നെയാണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റുചെയ്തത്. കേസിലെ ഒന്നാം പ്രതി കാസര്‍ഗോഡ് അഴമ്പിച്ചി സ്വദേശി മുളകീരിയത്ത് പൂവളപ്പ് വീട്ടില്‍ അബ്ദുള്‍ നാസിര്‍(24), മൂന്നാംപ്രതി പോരൂര്‍ മലക്കല്ല് മുല്ലത്ത് വീട്ടില്‍ മുഹമ്മദ് അനസ് (19) എന്നിവരെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. ഓഗസ്റ്റ് 27-നായിരുന്നു കേസിനാസ്പദമായ സംഭവം. സോഷ്യല്‍മീഡിയയിലൂടെ നേരത്തെതന്നെ സുഹൃത്തുക്കളായിരുന്നു മൂവരും. ഇവര്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പെരിന്തല്‍മണ്ണ സ്വദേശിനിയായ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. സംഭവദിവസം പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും അബ്ദുള്‍ നാസിറിന്റെ നിര്‍ദേശപ്രകാരം സെബീറും മുഹമ്മദ് അനസും കുട്ടിയെ വിളിച്ചിറക്കി സെബീറിന്റെ കാറില്‍ നീലേശ്വരത്തേക്ക് കൊണ്ടുപോയി. അവിടെ കാത്തുനിന്നിരുന്ന അബ്ദുള്‍ നാസിറിനെയും കൂട്ടി ബേക്കല്‍ ബീച്ചിലേക്ക് പോവുകയും കാറില്‍വെച്ച് അബ്ദുള്‍ നാസിര്‍ പെണ്‍കുട്ടിയോട് ലൈംഗീക ഉദ്ദേശത്തോടെ പെരുമാറുകയും, സെപ്തംബര്‍ 21-നും ഇപ്രകാരം ആവര്‍ത്തിച്ചു. പിന്നീട് പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രങ്ങള്‍ അബ്ദുള്‍ നാസിറിന്റെ വാട്സ്ആപ്പിലേക്ക് വശീകരിപ്പിച്ച് അയപ്പിക്കുകയും ചെയ്തു. ഇതില്‍ പെണ്‍കുട്ടി ചൈല്‍ഡ് ലൈന് നല്‍കിയ പരാതിയെത്തുടര്‍ന്ന് മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ നിന്നും വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. ഈമാസം അഞ്ചിന് ഒന്നാം പ്രതിയെ കാസര്‍ഗോഡ് നീലേശ്വരത്തുനിന്നും മൂന്നാം പ്രതിയെ പോരൂരില്‍ നിന്നും അറസ്റ്റുചെയ്തു. തുടരന്വേഷണം നടക്കവേയാണ് കഴിഞ്ഞദിവസം രണ്ടാം പ്രതിയെ പെരിന്തല്‍മണ്ണ എസ്.ഐ സി.കെ. നൗഷാദിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

 

Sharing is caring!