മലപ്പുറം ചെറമംഗലത്ത് പോക്സോ കേസില്‍ യുവാവിനെ സഹായിക്കുകയും പ്രേരിപ്പിക്കുകയും ചെയ്ത യുവതിയും അറസ്റ്റില്‍

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ഉപദ്രവിച്ച കേസില്‍ യുവാവിനെ സഹായിക്കുകയും പ്രേരിപ്പിക്കുകയും ചെയ്ത പോക്സോ കേസില്‍ യുവതിയും അറസ്റ്റില്‍. മലപ്പുറം ചിറമംഗലം സ്വദേശിനിയായ പെണ്‍കുട്ടിയെ ദേഹോപദ്രവം ഏല്‍പ്പിച്ച കേസില്‍ ചിറമംഗലം ഒറ്റത്തയ്യില്‍ വീട്ടില്‍ മുജീബിന്റെ ഭാര്യ സമീറ (30) യെയാണ് ഇന്ന് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ ഒന്നാം പ്രതിയായ ഹരിദാസനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹരിദാസനെ ചോദ്യം ചെയ്തതില്‍ സമീറയുടെ പങ്ക് ബോധ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഹരിദാസനെ കുറ്റകൃത്യത്തിന് സഹായിക്കുകയും പ്രേരിപ്പിക്കുകയും ചെയ്ത കാര്യത്തിന് അറസ്റ്റ് ചെയ്ത പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചു. പ്രതിയുടെ ഭര്‍ത്താവായ മുജീബിനെ കഴിഞ്ഞ ദിവസം കഞ്ചാവ് കേസില്‍ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ചിറമംഗലം സ്വദേശിയായ ഹരിദാസന് (40 )പെണ്‍കുട്ടിയുമായി കഴിഞ്ഞ രണ്ട് വര്‍ഷമായി ഫോണ്‍ മുഖാന്തിരം ബന്ധം പുലര്‍ത്തി വരികയായിരുന്നു. പ്രതിയെ പെണ്‍കുട്ടിയുമായി പരിചയപ്പെടാന്‍ കാരണക്കാരിയായത് സമീറയായിരുന്നു. പരപ്പനങ്ങാടി അഡി.എസ്.ഐ ബാബുരാജ്, എ.എസ്.ഐ ജയദേവന്, പോലീസുകാരായ ബിജേഷ്, അനില്‍, രഞ്ചിത്ത് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഹരിദാസനെ നേരത്തെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരുന്നു.
RECENT NEWS

പെരിന്തൽമണ്ണയിൽ മൂന്ന് സ്കൂൾ വിദ്യാർഥികളെ കുത്തിപരിക്കേൽപിച്ച് സഹപാഠി
അക്രമത്തിൽ പങ്കെടുത്ത രണ്ടു വിദ്യാർഥികളേയും അവരുടെ രക്ഷിതാക്കളേയും സ്റ്റേഷനിലെത്തിച്ച് പോലീസ് മൊഴിയെടുക്കുകയാണ്