ഹരിതയെ തള്ളി ലീഗ് നേതൃത്വത്തിനൊപ്പമെന്ന് ഹരിത സംസ്ഥാന ട്രഷറര്‍ പി.എച്ച് ആയിശാബാനു

ഹരിതയെ തള്ളി ലീഗ് നേതൃത്വത്തിനൊപ്പമെന്ന് ഹരിത സംസ്ഥാന ട്രഷറര്‍ പി.എച്ച് ആയിശാബാനു

ഹരിത-എം.എസ്.എഫ് വിവാദം കത്തിനില്‍ക്കെ ഹരിതയെ തള്ളി ലീഗ് നേതൃത്വത്തിനൊപ്പമെന്ന് ഹരിത സംസ്ഥാന ട്രഷറര്‍ പി.എച്ച് ആയിശാബാനു.എന്ത് കൊണ്ട് ഞാന്‍ പരാതിയില്‍ ഒപ്പിട്ടില്ല, പക്ഷത്തിന്റെ രാഷ്ട്രീയത്തിനൊപ്പമല്ല, മുസ്ലീം ലീഗിന്റെ നന്മക്കൊപ്പമാണ് താനെന്നും ആയിശാബാനു.
ഫേസ്ബുക്ക് പേജിലൂടെയാണ് ആയിശാബാനു രംഗത്തുവന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് രംഗത്തുവന്നത്.
പോസ്റ്റിന്റെ പൂര്‍ണം രൂപം താഴെ:

എന്ത് കൊണ്ട് ഞാന്‍ പരാതിയില്‍ ഒപ്പിട്ടില്ല??
‘പക്ഷത്തിന്റെ രാഷ്ട്രീയത്തിനൊപ്പമല്ല
മുസ്ലീം ലീഗിന്റെ നന്മക്കൊപ്പമാണ്’
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഹരിതയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്.
ങളെ സംസ്ഥാന പ്രസിഡന്റ് സ്ത്രീത്വത്തെ അപമാനിച്ചു എന്ന പേരിലുള്ള പരാതി വനിതാ കമ്മിഷനില്‍ എത്തി നില്‍ക്കുകയാണ്.
പാര്‍ട്ടിക്കകത്ത് നടക്കുന്ന വിഷയം സോഷ്യല്‍ മീഡിയയിലൂടെ പുറം ലോകത്തെത്തിക്കുന്ന രീതിയില്‍ പ്രതികരണം നടത്തുന്നത് ശരിയല്ല എന്ന കാരണം കൊണ്ടായിരുന്നു മൗനം പാലിച്ചത്.
പേഴ്‌സണലായും വാട്‌സപ്പ്ഗ്രൂപ്പുകളിലും മറ്റ്‌സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊക്കെ നിരന്തരം നിലവിലെ പ്രശ്‌നങ്ങളെ കുറിച്ചും വനിതാ കമ്മീഷനില്‍ കൊടുത്ത പരാതിയില്‍ ഞാനെന്ത് കൊണ്ട് ഒപ്പ് വെച്ചില്ല എന്നതിനെക്കുറിച്ചും ചോദ്യങ്ങളാണ്..
ലീഗിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന എതിരാളികള്‍ ഇത്തരം ചര്‍ച്ചകള്‍ പോലും നമുക്കെതിരെയുള്ള ആയുധമാക്കി മാറ്റാന്‍ സാധ്യതയുണ്ട് എന്നത് കൊണ്ട് തന്നെയാണ് പ്രതികരിക്കാതിരുന്നത്.
എന്നാല്‍ മുസ്ലിം ലീഗ് പാര്‍ട്ടി സ്ത്രീകളുടെ ഉന്നമനത്തിന് എതിരാണെന്ന തരത്തില്‍ എതിരാളികള്‍ വ്യാപകമായ പ്രചാരണം നടത്തുന്ന ഈ സമയത്ത്,
സ്ത്രീകള്‍ മുന്നോട്ട് വരുന്നതിലും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതിലും വിയോജിപ്പുള്ള മറ്റു ചിലര്‍ കിട്ടിയ അവസരം മുതലെടുത്ത് സംസാരിക്കുന്നത് കാണുമ്പോള്‍ ഏറെ വേദനയാണ് തോന്നുന്നത്..
ഹരിതയുടെ സംസ്ഥാന ട്രഷര്‍ എന്ന നിലയില്‍ ഇനിയും മിണ്ടാതിരിക്കാന്‍ കഴിയുന്നില്ല എന്നതുകൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്.
വര്‍ഷങ്ങള്‍ക് മുമ്പ് ഹരിതയെന്ന പ്ലാറ്റ്‌ഫോമിലേക്കു കടന്നു വരുമ്പോള്‍ ഒന്നുമല്ലാതിരുന്ന ഞാനടക്കമുള്ളഎല്ലാ പെണ്‍കുട്ടികളേയും നിരവധി അവസരങ്ങള്‍ നല്‍കി സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി പോരാടാന്‍ പ്രാപ്തരാക്കിയത് മുസ്ലിം ലീഗ് പാര്‍ട്ടിയാണ്.
പകരം വെക്കാനില്ലാത്ത ആ പാര്‍ട്ടിയില്‍
സ്ത്രീകള്‍ക്ക് സ്ഥാനമില്ല, സ്ത്രീകള്‍ക്ക് വില കല്പിക്കുന്നില്ല, ലീഗിന് താലിബാന്‍ നയമാണ് എന്ന രീതിയില്‍ ആരെങ്കിലും പ്രചരിപ്പിക്കുന്നുണ്ടെങ്കില്‍ അവര്‍ കലക്ക് വെള്ളം കണ്ടു കാത്തിരിക്കുന്നവരായെ വിലയിരുത്താന്‍ കഴിയൂ.
മുസ്ലീം ലീഗ് പാര്‍ട്ടി തന്നെയാണ് അന്ധകാരത്തില്‍ നിന്ന് വെളിച്ചത്തിലേക്ക് സ്ത്രീ സമുദായത്തിന് വഴി കാട്ടിയത്..
കുഞ്ഞുടുപ്പിട്ട് ഉപ്പാന്റെ കൈ പിടിച്ചു പാണക്കാട്ടേക്ക് കടന്നു ചെല്ലുമ്പോള്‍ നമ്മുടെ എല്ലാം പ്രിയങ്കരനായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ആ പൂമുഖത്ത് ഉണ്ടാവുമായിരുന്നു..
ക്ഷമയുടെയും ലാളിത്യത്തിന്റെയും പക്വതയുടെയും മതമൈത്രിയുടെയും പര്യായമായിരുന്ന അദ്ദേഹമായിരുന്നു ഓര്‍മ്മ വെച്ചനാള്‍ തൊട്ട് എന്റെ ഹീറോ!
ഒരു ദിവസം ഉപ്പ അതിരാവിലെ പാണക്കാട്ടേക് പോകുമ്പോള്‍ ചായ പോലും കുടിക്കാതെ എഴുന്നേറ്റ് കണ്ണും തിരുമ്മി ഉപ്പാന്റെ കൂടെ ഞാനും കൊടപ്പനക്കല്‍ തറവാട്ടിലേക്ക് പുറപ്പെട്ടതോര്‍ക്കുന്നു..
അന്ന് എന്റെ പ്രായം ഏഴ് വയസ്സ്.
കോടപ്പനക്കല്‍ തറവാടിന്റെ പൂമുഖത്തെത്തിയപ്പോള്‍ കണ്ടത് തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തെയായിരുന്നു.
ആശയറ്റവരുടെ മുഖത്ത് പോലും പ്രതീക്ഷയുടെ വെളിച്ചമാണ് അവിടെ കണ്ടിരുന്നത്. ഒരു കോടതിയില്‍ നിന്നും പരിഹരിക്കപ്പെടാത്ത വേദനകള്‍ക്ക് പോലും പരിഹാരം കാണാന്‍ കഴിയുന്ന ഇടമാണ് കൊടപ്പനക്കല്‍ എന്നത് ചെറിയ പ്രായത്തില്‍ തന്നെ കണ്ടു മനസ്സിലാക്കിയതാണ്..
എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം ഇതായിരുന്നു..
വലിയ തിരക്കിനിടയിലും
ഞങ്ങളെ കണ്ട ഉടനെ തങ്ങള്‍ എഴുന്നേറ്റ് വീടിനുള്ളിലേക്ക് കൊണ്ടുപോയി,
ചായ കുടിച്ചോ എന്ന് ചോദിച്ചു.
ഉപ്പ വെറുതെ ഒരു മാന്യതക്ക് കുടിച്ചു എന്ന് പറഞ്ഞപ്പോള്‍,ഞാന്‍ ഉടനെ തന്നെ കുടിച്ചിട്ടില്ല തങ്ങളെ എന്ന് പറഞ്ഞതോര്‍ക്കുന്നു.
പിള്ള മനസില്‍ കള്ളമില്ല എന്ന് പറഞ്ഞു കൊണ്ട് ഉടനെ തങ്ങള്‍ എന്നെയും കൂട്ടി അകത്തേക്കു പോകുകയും, വയര്‍ നിറയെ ഭക്ഷണം വിളമ്പി തരികയും ചെയ്തു.
കൊച്ചു കുട്ടിയായ എന്നോട് ആരാവാനിഷ്ടം എന്ന് ചോദിച്ചപ്പോള്‍ കല്പന ചൗളയെ പോലെ സയന്റിസ്റ്റ് ആവാണമെന്ന എന്റെ മറുപടി കേട്ട് ആവോളം പ്രോത്സാഹനം തന്ന തങ്ങള്‍.
ഇത്രയും വിനയവും സ്‌നേഹവും ആധിത്യ മര്യാദയുമുള്ള ഒരു നേതാവിന്റെ പിന്നിലാണല്ലോ ഉപ്പായൊക്കെ പ്രവര്‍ത്തിക്കുന്നത് എന്നോര്‍ത്തപ്പോള്‍ എന്തെന്നില്ലാത്ത ബഹുമാനമാണ് തോന്നിയത്.
അന്ന് തൊട്ട് മനസ്സില്‍ ആഗ്രഹിച്ചതാണ് ഈ നേതാവിന്റെ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണമെന്നത്.
ആ തങ്ങളുടെ പാര്‍ട്ടിയില്‍ നിന്നും നീതി കിട്ടൂല എന്ന വിശ്വാസം ആര്‍ക്കുണ്ടായാലും ഞാന്‍ ആ കൂട്ടത്തിലല്ല.
പിന്നെ വനിതാ കമ്മിഷന് ഹരിത സംസ്ഥാന കമ്മിറ്റി കൊടുത്ത പരാതിയില്‍, സംസ്ഥാന ട്രഷര്‍ എന്ന നിലയില്‍ ഒപ്പിടാതെ എന്ത് കൊണ്ട് മാറിനിന്നു എന്ന ചോദ്യമാണ്. അതു വഴി ാളെ സംസ്ഥാന പ്രസിഡന്റിന്റെ പരാമര്‍ഷത്തെ നിങ്ങള്‍ സപ്പോര്‍ട്ട് ചെയ്യുകയല്ലേ എന്ന രീതിയില്‍ കാറ്റഗറിസ് ചെയ്യപ്പെടുന്നുണ്ട്. അത്തരം ചോദ്യങ്ങളോട് പറയാനുള്ള ഉത്തരം എനിക്ക് എന്റെ പാര്‍ട്ടിയിലും നേതൃത്വത്തിലും വിശ്വാസമുണ്ട്. എല്ലാ പരാതികള്‍ക്കും പരിഹാരം കണ്ടെത്തുന്ന പാണക്കാട് കുടുംബത്തില്‍ നിന്നും മാറി, സിപിഎം ന്റെ കയ്യിലെ കളിപ്പാവയായ വനിതാ കമ്മിഷനിലേക് ഈ ചര്‍ച്ച പോവരുത് എന്ന നിലപാട് ഉള്ളത് കൊണ്ടും
അങ്ങനെയൊരു പരാതി പോയാല്‍ എന്തോക്കെയായിരിക്കും പിന്നീട് സംഭവിക്കാന്‍ പോവുക എന്നതിനെ കുറിച് കൃത്യമായ ധാരണ ഉള്ളത് കൊണ്ടും തന്നെയാണ് ഒപ്പിടാതെ മാറി നിന്നത്.
പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന തീരുമാനമാണ് വനിതാ കമ്മിഷനില്‍ അഭയം തേടുന്നതെന്ന് അന്നും ഇന്നും പൂര്‍ണ്ണ ബോധ്യമുണ്ട്.
ഒറ്റകെടുത്ത തീരുമാനമല്ല, വര്ഷങ്ങളായി പ്രവര്‍ത്തിച്ചു പരിചയമുള്ള എന്നും പാര്‍ട്ടിയെ നെഞ്ചേറ്റിയ ഉപ്പയോടും ഭര്‍ത്താവിനോടും കൂടി ആലോജിച്ചിട്ട് തന്നെയാണ് ഇങ്ങനൊരു തീരുമാനം എടുത്തത്..
പാര്‍ട്ടിയെ പിച്ചി ചീന്താന്‍ എതിരളികള്‍ക്ക് മരുന്നിട്ട് കൊടുക്കലാവും എന്നത് കൊണ്ട് തന്നെയാണ് ഹരിത അത്തരത്തിലൊരു തീരുമാനം എടുത്തതില്‍ വിയോജിച്ചത് എന്ന് ആവര്‍ത്തിച്ചു പറയുന്നു.
അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുമ്പോഴേ നല്ല തീരുമാനങ്ങള്‍ ജനിക്കുകയുള്ളു എന്ന് വിശ്വസിക്കുന്നു.
അതിനെ ഒരിക്കലും കൂടെയുള്ള സഹപ്രവര്‍ത്തകര്‍ക്കൊപ്പം നിന്നില്ല എന്ന രീതിയിലേക്കല്ല കൊണ്ട് പോവേണ്ടത്.
പാര്‍ട്ടിയോടുള്ള അതിരറ്റ പ്രണയമായി തന്നെ കണ്ടാല്‍ മതി.
ഒരിക്കലും എന്റെ പ്രസ്ഥാനത്തെ കളിയാക്കാന്‍ ആര്‍ക്കും അവസരം ഉണ്ടാക്കി കൊടുക്കരുത് എന്ന തീവ്രമായ ആഗ്രഹം.
എല്ലാവരും ഒറ്റക്കെട്ടായി തന്നെ മുന്നോട്ട് പോവുമ്പോഴാണ് പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടുന്നത്.
കഴിവുള്ളവരാണ് നമ്മുടെ പാര്‍ട്ടിയിലെ വളര്‍ന്നു വരുന്ന തലമുറ..
ഒരുപാട് പ്രതീക്ഷയുമുണ്ട്.
വികാരത്തിന് അടിമപ്പെടാതെ വിവേകത്തോടെ തന്നെയാണ് മുന്നോട്ട് പോവേണ്ടതെന്ന് വിശ്വസിക്കുന്നു..??
തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അത് ആരായാലും അവര്‍ തെറ്റു തിരിത്തുക തന്നെ വേണം.
സോഷ്യല്‍ മീഡിയയിലും ചാനലുകളിലും നമ്മുടെ ഉള്ളിലെ പ്രശ്‌നങ്ങള്‍ ഇട്ട് മറ്റൊരു തരത്തിലേക്കുള്ള നെഗറ്റിവ് ചര്‍ച്ചയിലേക്ക് വഴി വെച്ച് കൊടുക്കാതെശ്രദ്ധിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ
ഹരിത വളര്‍ന്ന് പന്തലിക്കട്ടെ??
പി.എച്ച് ആയിശാബാനു
(ഹരിത സംസ്ഥാന ട്രഷറര്‍)

 

ഷാഫി പറഞ്ഞത് പോലെ വാട്ടര്‍ കളറിംഗ് മത്സരം അഡ്മിന്‍സിനും, ബാച്ച് ഗ്രൂപ്പിനും ഒരുമിച്ചു ഒരു മത്സരവും, അതുപോലെ എല്ലാവരുടേയും കുടുംബാംഗങ്ങള്‍ക്കായി ഒരു മത്സരവും നടത്തുന്നത് ആലോചിക്കണോ…

ഇങ്ങിനെ അഡ്മിന്‍ ഗ്രൂപ്പില്‍ ചോദിക്കുന്നുണ്ട്‌ട്ടോ

ചോയക്കാം

എതിര്‍ അഭിപ്രായം ഇല്ലെങ്കില്‍ ഇതങ്ങ് ഉറപ്പിച്ചാലോ, ദിവസം ഉറപ്പിക്കണം, തിരുവോണ ദിവസംവരെ അയക്കാനുളള സമയം നല്‍കാം.അല്ലെങ്കില്‍ തിരുവോണ ദിവസം വിജയികളെ പ്രഖ്യാപിക്കണം അപ്പോള്‍ ഇനി ഒരുദിവസം മാത്രമെ ഉണ്ടാകൂ…എന്താണ് വേണ്ടത്…വിജയികള്‍ക്ക് മികച്ച സമ്മാനങ്ങള്‍ നല്‍കാം…മൈലാഞ്ചി, മത്സര വിജയികള്‍ക്കും ഇവര്‍ക്കും ഒരുമിച്ചു സമ്മാനങ്ങള്‍ നല്‍കാം…എന്താണ് അഭിപ്രായം

 

തിരുവോണ ദിവസം രാത്രിവരെ അയക്കുന്നത്
20-ാം തിയ്യതി തന്നെ ലാസ്റ്റ്

അതൊന്നും നടക്കൂല

അത് നടത്താന്‍ പ്രയാസമാകില്ലേ…ആളുണ്ടെങ്കില്‍ അതും നോക്കാം..

അഡ്മിന്‍സിന് മാത്രമായി തിരുവോണ ദിനം വൈകിട്ട് സ്‌പെഷ്യല്‍ ഓണം ക്വിസ് പ്രോഗ്രംകൂടെ വേണമെങ്കില്‍ നടത്താം…അതും അഭിപ്രായം പറയണേ…

Sharing is caring!