ദേവികക്ക് ആഗ്രഹം പോലെ ഐ.എ.എസിന് പഠിക്കാന്‍ അവസരമൊരുക്കി അബ്സല്യൂട്ട് ഐ.എ.എസ് അക്കാദമി

ദേവികക്ക് ആഗ്രഹം പോലെ ഐ.എ.എസിന്  പഠിക്കാന്‍ അവസരമൊരുക്കി അബ്സല്യൂട്ട് ഐ.എ.എസ് അക്കാദമി

മലപ്പുറം: ജന്മനാ രണ്ടു കൈകളുമില്ലാത്ത ദേവിക പത്താംക്ലാസിലും പ്ലസ്ടുവിലും ഏവരേയും ഞെട്ടിച്ച് നേടിയത് ഫുള്‍ എ പ്ലസ്ാണ്. ചരിത്രനേട്ടം കുറിച്ച ഈ കൊച്ചുമിടുക്കിക്ക് ഇനി ആഗ്രഹംപോലെ ഐ.എ.എസിന് പഠിക്കാനും അവസരം. സൗജന്യമായി പഠനത്തിന് അവസരമൊരുക്കി അബ്സല്യൂട്ട് ഐ.എ.എസ് അക്കാദമിമാണ് രംഗത്തുവന്നത്.

ജന്മനാ രണ്ടു കൈകളുമില്ലാത്ത ദേവിക കാലുകള്‍ കൊണ്ട് പ്ലസ്ടു പരീക്ഷ എഴുതി മുഴുവന്‍ എ പ്ലസ് നേടിയത് വലിയ ചര്‍ച്ചയായിരുന്നു. ഇനി ദേവികയുടെ ആഗ്രഹം ഐ.എ.എസിനു പഠിക്കാനാണെന്നു വിജയത്തിന് ശേഷം ദേവിക പ്രതികരിച്ചിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട അബ്സല്യൂട്ട് ഐ.എ.എസ് അക്കാദമിയാണ് ഒരു ലക്ഷത്തിലധികം ഫീസ് വരുന്ന കോഴ്സ് ദേവികക്ക് സൗജന്യമായി ചെയ്യാന്‍ അവസരമൊരുക്കാമെന്ന് വാഗ്ദാനം നല്‍കിയത്. ദേവിക ഡിഗ്രിക്കു പഠിക്കുകയാണെങ്കില്‍ ശനി, ഞായര്‍ ദിവസങ്ങളിലായി പ്രത്യേക പരിശീലനം നല്‍കാനും, ബുദ്ധിമുട്ടാണെങ്കില്‍ വീട്ടില്‍വെച്ചു തന്നെ പഠിക്കാനുള്ള അവസരമൊരുക്കാനും സന്നദ്ധരാണെന്ന് അബ്സല്യൂട്ട് ഐ.എ.എസ് അക്കാദമി മാനേജിംഗ് ഡയറക്ടറും, ചെയര്‍മാനുമായ ജോബിന്‍ എസ്. കൊട്ടാരം പറഞ്ഞു.

ജന്മനാ രണ്ടു കൈകളുമില്ലാത്ത ദേവിക പഠനത്തിലും ചിത്രം വരയിലും പട്ടിലുമെല്ലാം മുന്‍പ് തന്നെ തന്റെ കഴിവ് തെളിയിച്ചതാണ്. . ഇതിനു മുന്‍പ് പത്താം ക്ലാസ്സ് പരീക്ഷയിലും മുഴുവന്‍ എ പ്ലസ് നേടി ശ്രദ്ധ നേടിയിരുന്നു. അന്ന് ദേവികയെ അഭിനന്ദിക്കാനായി സുരേഷ് ഗോപി മുതല്‍ നിരവദി ഉന്നത വ്യക്തികള്‍ ദേവികയുടെ വീട്ടില്‍ എത്തിയിരുന്നു. പരീക്ഷ എഴുതുവാന്‍ സഹായിയെ വെയ്ക്കാനുള്ള അവസരങ്ങള്‍ ഉണ്ടായിട്ടും അത് ചെയ്യാതെ സ്വയം എഴുതി വിജയം നേടുകയായിരുന്നു. പിതാവ് ചോയിമടത്തില്‍ പാതിരാട്ട് സജീവും മാതാവ് സുജിതയുമാണ് കാലുകൊണ്ട് എഴുതാന്‍ ദേവികയെ പഠിപ്പിച്ചത്. ഇതിനുമുന്‍പ് ദേവിക വരച്ച ചിത്രങ്ങള്‍ കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

Sharing is caring!