മലപ്പുറത്തെ യുവാവ് ജിദ്ദയില്‍ കുത്തേറ്റു മരിച്ചു
ജിദ്ദ: മലപ്പുറം സ്വദേശിയും 43വയസ്സുകാരനുമായ യുവാവിനെ ജിദ്ദയില്‍ കുത്തിക്കൊലപ്പെടുത്തി. കേസില്‍ ഈജിപ്ത് സ്വദേശി പിടിയിലായി. മലപ്പുറം കോട്ടക്കല്‍ വലിയപറമ്പ് പരേതനായ ഉണ്ണീന്‍ കുട്ടി മുസ് ലി യാരുടെ മകന് നമ്പിയാടത്ത് കുഞ്ഞലവി (43)യാണ് മരിച്ചത്. അക്രമി കുത്തിയ ശേഷം പണവുമായി കടന്നു കളയുകയായിരുന്നു. പണം മോഷ്ടിക്കാന്‍ വേണ്ടിയാണ് കൊലപ്പെടുത്തിയതെന്നാണു പ്രാഥമിക വിവരം.
വിമാനത്താവളം വഴി രാജ്യം വിടാന്‍ ശ്രമിക്കുമ്പോഴാണ് പ്രതി പിടിയിലായതെന്നാണ് വിവരം.
ജിദ്ദയിലെ അല്‍ മംലക എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു കുഞ്ഞലവി. കളക്ഷന്‍ കഴിഞ്ഞു മടങ്ങവെയാണ് അക്രമം നടന്നത്. കുഞ്ഞലവിയുടെ കൈയില്‍ 80,000 റിയാലോളമുണ്ടായിരുന്നതായാണ് കരുതുന്നത്. ചൊവ്വാഴ്ച്ച രാവിലെ പത്തുമണിയോടെ അല്‍ സാമിറിലാണ് സംഭവം.സ്പോണ്‍സറും സുഹൃത്തുക്കള്‍ അടക്കമുള്ളവരും കേസുമായി ബന്ധപ്പെട്ട് രംഗത്തുണ്ട്.
മൂന്ന് വര്‍ഷമായി സ്ഥാപനത്തിലെ ജോലിക്കാരനാണ്. ഒന്നര വര്‍ഷം മുമ്പാണ് നാട്ടില്‍ വന്നത്.ദേഹമാസകലം കുത്തേറ്റിട്ടുണ്ട്. പ്രതി എന്ന് സംശയിക്കുന്ന വിദേശ പൗരനെ വിമാനത്താവളത്തില്‍ നിന്നും അധികൃതര്‍ പിടികൂടിയിട്ടുണ്ട്. മയ്യിത്ത് ജിദ്ദയില്‍ തന്നെ മറവ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്. മാതാവ്: കുഞ്ഞിപ്പാത്തുട്ടി. ഭാര്യ: സാഹിന. മക്കള്‍: നിഫിന് നിഹാല്‍, നിദിന്‍ നിഹാല്‍.സ്പോണ്‍സറും സുഹൃത്തുക്കളും ജിദ്ദ കെ.എം.സി.സി വെല്‍ഫയര്‍ വിങ് നേതാക്കളുമടക്കമുള്ളവര്‍ മരണാനന്തര നടപടിക്രമങ്ങള്‍ക്കായി രംഗത്തുണ്ട്.
RECENT NEWS
സി എ എയെ കോടതിയിൽ നേരിടാൻ കപിൽ സിബലിനെ രംഗത്തിറക്കി മുസ്ലിം ലീഗ്
ന്യൂ ഡെൽഹി: സി.എ.എ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് നൽകിയ ഹർജി നാളെ സുപ്രിംകോടതി പരിഗണിക്കുന്നതിന് മുന്നോടിയായി ലീഗ് നേതാക്കൾ പ്രമുഖ അഭിഭാഷകൻ കപിൽ സിബലുമായി ചർച്ച നടത്തി. മുസ്ലിംലീഗിന് വേണ്ടി കപിൽ സിബലാണ് സുപ്രിംകോടതിയിൽ [...]