കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 20.56 ശതമാനം

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 20.56 ശതമാനം

മലപ്പുറം ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് വീണ്ടും ഉയരുന്നു. വെള്ളിയാഴ്ച (2021 ജൂലൈ 23) 20.56 ശതമാനമാണ് ടി.പി.ആര്‍ രേഖപ്പെടുത്തിയതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 2,871 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 1,033 പേര്‍ രോഗമുക്തരായി. ഇതോടെ വിദഗ്ധ പരിചരണത്തിനു ശേഷം കോവിഡ് വിമുക്തരായവരുടെ എണ്ണം 3,57,952 പേരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട് വൈറസ് ബാധിതരാകുന്നവര്‍ വര്‍ധിക്കുന്ന സ്ഥിതി തുടരുകയാണ്. ഇത്തരത്തില്‍ 2,786 പേര്‍ക്കാണ് വെള്ളിയാഴ്ച രോഗബാധയുണ്ടായത്. 24 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 15 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 46 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 57,155 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 19,636 പേര്‍ ചികിത്സയിലാണ്.

കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 700 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 400 പേരും 133 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 486 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,426 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

ആരോഗ്യ ജാഗ്രത കൈവിടരുത്: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മലപ്പുറം ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ ഒരു കാരണവശാലും ലംഘിക്കരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അഭ്യര്‍ഥിച്ചു. രോഗ വ്യാപനം പരിശോധിച്ച് ഉറപ്പാക്കി നിയന്ത്രണ നടപടികള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. രോഗ നിര്‍വ്യാപന പ്രവര്‍ത്തനങ്ങളുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

അത്യാവശ്യ ഘട്ടങ്ങളില്ലാതെ ഒരു കാരണവശാലും വീടുകളില്‍ നിന്ന് ആരും തന്നെ പുറത്തിറങ്ങരുത്. വീടുകളിലും വൈറസ് വ്യാപന സാധ്യത മുന്‍നിര്‍ത്തി അതീവ ജാഗ്രത പുലര്‍ത്തണം. ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കുന്നതിലൂടെ മാത്രമെ നിലവിലെ ആരോഗ്യ ഭീഷണി മറികടക്കാനാകൂ. പ്രത്യേക പരിഗണന ആവശ്യമായ മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍, നിത്യ രോഗികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരെ നേരിട്ടു സന്ദര്‍ശിക്കുന്നതില്‍ നിന്ന് പുറത്തു നിന്നുള്ളവര്‍ വിട്ടു നില്‍ക്കണം.

കൃത്യമായ ഇടവേളകളില്‍ കൈകള്‍ കഴുകി വൃത്തിയാക്കണം. രണ്ട് മാസ്‌കുകളുടെ ശരിയായ ഉപയോഗവും ഉറപ്പാക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

വെള്ളിയാഴ്ച (ജൂലൈ 23) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 12
ആലങ്കോട് 15
ആലിപ്പറമ്പ് 24
അമരമ്പലം 51
ആനക്കയം 13
അങ്ങാടിപ്പുറം 25
അരീക്കോട് 12
ആതവനാട് 56
ഊരകം 63
ചാലിയാര്‍ 36
ചീക്കോട് 18
ചേലേമ്പ്ര 06
ചെറിയമുണ്ടം 09
ചെറുകാവ് 28
ചോക്കാട് 05
ചുങ്കത്തറ 67
എടക്കര 47
എടപ്പറ്റ 17
എടപ്പാള്‍ 60
എടരിക്കോട് 10
എടവണ്ണ 42
എടയൂര്‍ 44
ഏലംകുളം 13
ഇരിമ്പിളിയം 51
കാലടി 15
കാളികാവ് 26
കല്‍പകഞ്ചേരി 05
കണ്ണമംഗലം 11
കരുളായി 29
കരുവാരക്കുണ്ട് 44
കാവനൂര്‍ 18
കീഴാറ്റൂര്‍ 30
കീഴുപറമ്പ് 29
കോഡൂര്‍ 21
കൊണ്ടോട്ടി 29
കൂട്ടിലങ്ങാടി 04
കോട്ടക്കല്‍ 28
കുറുവ 17
കുറ്റിപ്പുറം 36
കുഴിമണ്ണ 25
മക്കരപ്പറമ്പ് 10
മലപ്പുറം 37
മമ്പാട് 10
മംഗലം 23
മഞ്ചേരി 83
മങ്കട 06
മാറാക്കര 15
മാറഞ്ചേരി 34
മേലാറ്റൂര്‍ 19
മൂന്നിയൂര്‍ 33
മൂര്‍ക്കനാട് 55
മൂത്തേടം 30
മൊറയൂര്‍ 25
മുതുവല്ലൂര്‍ 10
നന്നമ്പ്ര 05
നന്നംമുക്ക് 24
നിലമ്പൂര്‍ 53
നിറമരുതൂര്‍ 02
ഒതുക്കുങ്ങല്‍ 11
ഒഴൂര്‍ 32
പള്ളിക്കല്‍ 48
പാണ്ടിക്കാട് 17
പരപ്പനങ്ങാടി 35
പറപ്പൂര്‍ 10
പെരിന്തല്‍മണ്ണ 55
പെരുമണ്ണ ക്ലാരി 12
പെരുമ്പടപ്പ് 50
പെരുവള്ളൂര്‍ 37
പൊന്മള 05
പൊന്മുണ്ടം 06
പൊന്നാനി 66
പൂക്കോട്ടൂര്‍ 17
പോരൂര്‍ 12
പോത്തുകല്ല് 52
പുലാമന്തോള്‍ 50
പുളിക്കല്‍ 30
പുല്‍പ്പറ്റ 12
പുറത്തൂര്‍ 30
പുഴക്കാട്ടിരി 05
താനാളൂര്‍ 24
താനൂര്‍ 40
തലക്കാട് 26
തവനൂര്‍ 32
താഴേക്കോട് 20
തേഞ്ഞിപ്പലം 05
തെന്നല 14
തിരുനാവായ 39
തിരുവാലി 27
തൃക്കലങ്ങോട് 26
തൃപ്രങ്ങോട് 16
തുവ്വൂര്‍ 39
തിരൂര്‍ 11
തിരൂരങ്ങാടി 26
ഊര്‍ങ്ങാട്ടിരി 25
വളാഞ്ചേരി 37
വളവന്നൂര്‍ 04
വള്ളിക്കുന്ന് 39
വട്ടംകുളം 45
വാഴക്കാട് 29
വാഴയൂര്‍ 17
വഴിക്കടവ് 63
വെളിയങ്കോട് 17
വേങ്ങര 28
വെട്ടത്തൂര്‍ 12
വെട്ടം 15
വണ്ടൂര്‍ 38

മലപ്പുറം ജില്ലയില്‍ 14.52 ലക്ഷം

പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു

മലപ്പുറം ജില്ലയില്‍ 14,52,689 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 10,44,425 പേര്‍ക്ക് ഒന്നാം ഡോസും 4,08,264 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്. പ്രത്യേക വിഭാഗങ്ങളിലായുള്ള മുന്‍ഗണനാ ക്രമത്തിലാണ് ജില്ലയില്‍ വാക്‌സിന്‍ വിതരണം ജില്ലയില്‍ പുരോഗമിക്കുകയാണ്.

18 മുതല്‍ 44 വയസ് വരെ പ്രായമുള്ള 2,36,714 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കി. 52,157 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കി. 45 വയസിനു മുകളില്‍ പ്രായമുള്ള 7,07,581 പേര്‍ക്ക് ആദ്യഘട്ട വാക്‌സിനും 2,93,406 പേര്‍ക്ക് രണ്ടാം ഘട്ട വാക്‌സിനുമാണ് നല്‍കിയിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരില്‍ 44,090 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്റെ ഒന്നാം ഡോസും 30,378 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. കോവിഡ് മുന്നണി പോരാളികളില്‍ 22,493 പേര്‍ക്ക് ഒന്നാം ഡോസും 19,423 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 12,900 പേര്‍ രണ്ടാം വാക്‌സിന്‍ സ്വീകരിച്ചു. നേരത്തെ 33,547 പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യ ഘട്ട വാക്‌സിന്‍ നല്‍കിയിരുന്നു.

ജില്ലയില്‍ കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും-സ്‌പെഷ്യല്‍ ഓഫീസര്‍ എസ്. സുഹാസ്

ജില്ലയില്‍ അടിയന്തിരമായി കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ എസ്. സുഹാസ് ഐ.എ.എസ് നിര്‍ദേശം നല്‍കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നിയന്ത്രണ വിധേയമാക്കുന്നതിനും ജില്ലയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷ്യല്‍ ഓഫീസറായി ചുമതലയേറ്റെടുത്ത ശേഷം നടത്തിയ അവലോകന യോഗത്തിലാണ് നിര്‍ദേശം.

ജില്ലയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണവും രോഗ സ്ഥിരീകരണ നിരക്കും ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തിലാണ് കോവിഡ് നിയന്ത്രണ വിധേയമാക്കുന്നതിന് സ്‌പെഷ്യല്‍ ഓഫീസറെ നിയമിച്ചത്. ജില്ലയിലെ കോവിഡ് സാഹചര്യത്തെക്കുറിച്ച് സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയില്‍ കോവിഡ് ചികിത്സക്കായുള്ള വെന്റിലേറ്ററുകളുടെ 94 ശതമാനവും നിലവില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നത് ഗൗരവമായാണ് കാണുന്നത്. കോവിഡ് മൂന്നാം തരംഗ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം ഇനിയും വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലയ്ക്ക് കൂടുതല്‍ ചികില്‍സാ സൗകര്യങ്ങള്‍ ആവശ്യമായി വരും. ഇത് കൂടി പരിഗണിച്ചാണ് ചികിത്സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്.

രോഗവ്യാപനം തടയുന്നതിനും മരണനിരക്ക് കുറയ്ക്കുന്നതിനും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ജനങ്ങള്‍ പൂര്‍ണമായി പാലിക്കണം. ജനസംഖ്യ കൂടുതലുള്ള ജില്ലയായതിനാല്‍ രോഗവ്യാപനം തടയേണ്ടത് അനിവാര്യമാണ്. തിങ്കളാഴ്ച കൂടുതല്‍ പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. ഡി കാറ്റഗറിയിലുള്ള തദ്ദേശ സ്ഥാപന പരിധിയില്‍ ശക്തമായ നിയന്ത്രണങ്ങള്‍ പൊലീസ് നടപ്പാക്കും. സമൂഹത്തിന്റെ എല്ലാ മേഖലകളിലുള്ളവരും കോവിഡ് പരിശോധനയ്ക്ക് സ്വമേധയാ തയ്യാറാവണം. രോഗവ്യാപനത്തിന്റെ തോത് മനസ്സിലാക്കാന്‍ സഹായിക്കുന്നതോടൊപ്പം യഥാസമയം ചികിത്സ ഉറപ്പാക്കാനും സഹായകമാകും. ഇതിനായി തദ്ദേശ സ്ഥാപനങ്ങള്‍ മുന്നോട്ട് വരണം. ജില്ലയില്‍ വാക്‌സിനേഷന്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു.

ജില്ലാ കലക്ടറുടെ ചുമതലയുള്ള പ്രേം കൃഷ്ണന്‍, എ.ഡി.എം ചുമതലയുള്ള എം.സി റജില്‍, ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസ്, അസിസ്റ്റന്റ് കലക്ടര്‍ സഫ്‌ന നസ്‌റുദ്ധീന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ജി.എസ് രാധേഷ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ. ഷിബുലാല്‍, ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ ഡോ. നവ്യ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഷാജി ജോസഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു, ഡി.ഡി.പി ഓഫീസ് സീനിയര്‍ സൂപ്രണ്ട് സദാനന്ദന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Sharing is caring!