ലൈംഗിക പരാതിയില്‍ ഹാരിസിനെ സസ്‌പെന്‍ഡ് ചെയ്തു

ലൈംഗിക പരാതിയില്‍  ഹാരിസിനെ സസ്‌പെന്‍ഡ് ചെയ്തു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഇംഗ്ലീഷ് പഠന വകുപ്പിലെ ഡോ. ഹാരിസിനെതിരെ ഒരു വിദ്യാര്‍ഥിനി വൈസ് ചാന്‍സിലര്‍ക്കും വകുപ്പ് തലവനും നല്‍കിയ പരാതി
സസ്‌പെന്റ് ചെയ്തു. ഇന്റേണല്‍ കംപ്ലയിന്റ് സെല്ലിലേക്ക് സമര്‍പ്പിക്കുകയും സെല്ലിന്റെ ശുപാര്‍ശ അനുസരിച്ച് പ്രസ്തുത അധ്യാപകനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യുകയും ചെയ്യുകയുമായിരുന്നെന്ന് റജിസ്ട്രാര്‍ അറിയിച്ചു.വിദ്യാര്‍ഥിയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്നും മറ്റുമാണ് പരാതി.
ഇത് സംബന്ധമായി തേഞ്ഞിപ്പലം പോലീസില്‍ നല്‍കിയ പരാതിയില്‍ അധ്യാപകനെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

ഇയാളുമായി വിവാഹംകഴിക്കാന്‍ വേണ്ടി ഡിവോഴ്‌സ് ആയവര്‍ വരെ കൂട്ടത്തിലുണ്ടെന്ന ആരോപണവുമായി എം.എസ്.എഫ് ഹരിത മലപ്പുറം ജില്ലാ പ്രസിഡന്റ് അഡ്വ.കെ.തൊഹാനി രംഗത്തുവന്നു. തൊഹാനിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴേ:
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഹാരിസ് വിദ്യാര്‍ത്ഥിനികളെ ലൈംഗികമായും മാനസികമായും ചൂഷണം ചെയ്യുന്നതിനെകുറിച്ച് അറിഞ്ഞ വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്.
മുമ്പ് കോച്ചിംഗ് സെന്റര്‍ നടത്തിയിരുന്ന വിവാഹമോചിതനായ ഇയാള്‍ വിദ്യാര്‍ത്ഥിനികളില്‍ നിന്നും ടലഃൗമഹ എമ്ീൃ െആവശ്യപ്പെടുകയും അവരെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.
അക്കാദമിക സഹായം വാഗ്ദാനം ചെയ്താണ് ഇയാള്‍ ആദ്യം വിദ്യാര്‍ത്ഥിനികളുമായി സൗഹൃദം സ്ഥാപിക്കുന്നത്. ആ ബന്ധം പിന്നീട് ദൃഢമാക്കുകയും അവരെ ലൈംഗികമായി ചൂഷണം ചെയ്യുകയുമാണ് പതിവ്.
നിരവധി വിദ്യാര്‍ത്ഥിനികളെ ഇത്തരത്തില്‍ ഇയാള്‍ ലൈംഗികമായി പീഢിപ്പിച്ചതായാണ് വിവരം. വിവാഹ വാഗ്ദാനം ചെയ്തും ഇയാള്‍ പീഢിപ്പിച്ചതായി അറിയുന്നു. ആത്മാര്‍ത്ഥമായ സ്‌നേഹമാണെന്നും തങ്ങളോട് മാത്രമാണ് ഇങ്ങനെ ഇടപഴകുന്നതെന്നും ഓരോ ഇരകളെയും ഹാരിസ് വിശ്വസിപ്പിച്ചു.
ഇയാളുമായി വിവാഹം കഴിക്കാന്‍ വേണ്ടി ഡിവോഴ്‌സ് ആയവര്‍ വരെ കൂട്ടത്തിലുണ്ട് എന്നത് വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
വിദ്യാര്‍ത്ഥിനികളുടെ നിസ്സഹായാവസ്ഥകളെ ചൂഷണം ചെയ്യുന്ന ഇത്തരം ക്രിമിനലുകള്‍ അദ്ധ്യാപക സമുഹത്തിന് തന്നെ അപമാനകരമാണ്.
നിരവധി വിദ്യാര്‍ത്ഥിനികള്‍ ഇയാളുടെ ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് അറിയുന്നു. പുറത്തു പറയാതിരിക്കാന്‍ ഇരയാക്കപ്പെട്ട വിദ്യാര്‍ത്ഥിനികളുടെ അടുത്തിടപഴകുന്ന ചിത്രങ്ങളും അയാള്‍ സൂക്ഷിക്കുന്നുണ്ടത്രേ.
ഒരു സസ്‌പെന്‍ഷന്‍ നാടകം കൊണ്ട് തീരുന്നതാകരുത് ഈ റേപ്പിസ്റ്റിനെതിരെയുള്ള നടപടി. ഇനിയും കൂടുതല്‍ വിദ്യാര്‍ത്ഥിനികളെ ഇയാള്‍ക്ക് മുമ്പിലേക്ക് ഇട്ടുകൊടുക്കാതെ ഇയാളെ സര്‍വ്വീസില്‍ നിന്ന് ഉടന്‍ പിരിച്ച് വിടണം.
ഈ പീഢന വീരനെതിരെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നിയമ നടപടി സ്വീകരിക്കണം. യുവജന, വനിതാ കമ്മീഷനുകളും ഈ വിഷയത്തില്‍ ശക്തമായി ഇടപെടണം.
വിദ്യാര്‍ത്ഥിനികളെ ലൈംഗികമായും മാനസികമായും ചൂഷണം ചെയ്യാന്‍ മുതിരുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കുന്ന തരത്തിലുള്ള നിയമ നടപടി വേണം ഈ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കാന്‍.
അത്തരം നീക്കങ്ങള്‍ യൂണിവേഴ്‌സിറ്റിയുടെയും സര്‍ക്കാരിന്റെയും ഭാഗത്ത് നിന്നുണ്ടായില്ലെങ്കില്‍ ാളെ ന്റെ പോരാട്ടത്തിനൊപ്പം ഹരിതയും രംഗത്തിറങ്ങും.
അഡ്വ. തൊഹാനി
പ്രസിഡന്റ്
എം.എസ്.എഫ്. ഹരിത മലപ്പുറം

 

Sharing is caring!