വണ്ടൂരില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചെന്ന കാരണത്താല്‍ യുവാവിനെ നടുറോട്ടിലിട്ട് പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന്

മലപ്പുറം വണ്ടൂരില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചെന്ന കാരണത്താല്‍ നടുറോട്ടിലിട്ട് യുവാവിനെ പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. വണ്ടൂര്‍ വാണിയമ്പലത്ത്
ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം. വാണിയമ്പലത്ത് വെച്ച് മതിയായ രേഖകളില്ലാതെ പുറത്തിറങ്ങിയെന്ന കാരണത്താലാണ് വണ്ടൂര്‍ ചെട്ടിയാറമ്മമ്മല് സ്വദേശി മുഹമ്മദ് ബാദുഷയെയാണ് വണ്ടൂര്‍ പൊലീസ് നടുരോഡിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദിച്ച് അവശനാക്കിയതിന് ശേഷം ബലംപ്രയോഗിച്ച് വാഹനത്തില്‍ കയറ്റി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
ഇന്ന് രാവിലെ വണ്ടൂരില്‍ നിന്നും വാണിയമ്പലത്തേക്ക് പോകുന്ന വഴിയാണ് ബാദുഷയെ പൊലീസ് പരിശോധനക്കായി കൈകാണിച്ച് നിര്‍ത്തിച്ചത്. എങ്ങോട്ടാണ് പോകുന്നത് എന്ന് ചോദിച്ചപ്പോള്‍ സാധനം വാങ്ങാന്‍ വേണ്ടി ഇറങ്ങിയതാണ് എന്നും കയ്യില്‍ കരുതിയിരുന്ന സത്യവാങ്മൂലം കാണിച്ച് കൊടുക്കുകയും ചെയ്തു. എന്നാല്‍ സത്യവാങ്ങ്മൂലം പൂര്‍ണ്ണമല്ല എന്ന് പറഞ്ഞ് പൊലീസ് ബാദുഷയുടെ വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതോടെ ബാദുഷയും പൊലീസും തമ്മില്‍ വാക്കു തര്‍ക്കമായി.
വാക്കു തര്‍ക്കത്തിനിടയില്‍ പൊലീസുകാരന്റെ കയ്യില്‍ നിന്നും വാഹനത്തിന്റെ താക്കോല്‍ ബാദുഷ തട്ടിപ്പറിക്കാന്‍ ശ്രമിച്ചു എന്ന് പറഞ്ഞ് അഞ്ചിലധികം പൊലീസുകാര്‍ ചേര്‍ന്ന് ബാദുഷയെ മര്‍ദ്ദിക്കുകയും ബലം പ്രയോഗിച്ച് ജീപ്പിലേക്ക് വലിച്ചിഴക്കുകയുമായിരുന്നു. ആദ്യം ജീപ്പിന്റെ വലതുവശത്തെ വാതില്‍ തുറന്ന് ബാദുഷയെ ജീപ്പിലേക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും ബാദുഷ ചെറുത്ത് നിന്നു. എന്തിനാണ് തന്നെ അറസ്റ്റ് ചെയ്യുന്നത് എന്നും വാഹനം കസ്റ്റഡിയിലെടുക്കുന്നത് എന്തിനാണെന്നും തന്റ കൈയില്‍ സത്യവാങ്മൂലം ഉണ്ടെല്ലോ എന്നും ബാദുഷ പൊലീസുകാര്‍ മര്‍ദ്ദിക്കുമ്പോഴും വിളിച്ചു പറയുന്നുണ്ടായിരുന്നു.
ഈ സമയത്തും കൂടുതല്‍ പൊലീസുകാര്‍ ചേര്‍ന്ന് ബാദുഷയെ ജീപ്പിലേക്ക് ബലം പ്രയോഗിച്ച് കയറ്റാന്‍ ശ്രമിച്ചു. വലതു വശത്തെ വാതിലിലൂടെ ജീപ്പിലേക്ക് ബാദുഷയെ തള്ളിക്കയറ്റുന്നതിനെ ബാദുഷ ചെറുത്ത് തോല്‍പ്പിച്ചു. ഈ സമയത്ത് തന്നെ പൊലീസുകാര്‍ ജീപ്പിന്റെ പുറകിലെ വാതില്‍ തുറന്ന് ബാദുഷയെ ജീപ്പിലേക്ക് കയറ്റാന്‍ ശ്രമിക്കുകായിരുന്നു. ബലം പ്രയോഗിച്ച് ജീപ്പിലേക്ക് കയറ്റുന്നതിനിടയില്‍ ബാദുഷയുടെ കാലുകള്‍ക്ക് പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.
സംഭവ സ്ഥലത്തുണ്ടായിരുന്നു ആളുകളിലാരോ ഈ ദൃശ്യങ്ങളെല്ലാം മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പൊലീസിന്റെ ക്രൂരത പുറത്തായത്.സമീപത്ത് കൂടിയിരുന്നവര്‍ സാറെ അതൊരു മനുഷ്യനാണ് എന്ന് ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നെങ്കിലും അതൊന്നും കേള്‍ക്കാതെ പൊലീസ് മര്‍ദ്ദം തുടരുകയായിരുന്നു.
സംഭവത്തെ കുറച്ച് വണ്ടൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ മറുനാടന്‍ മലയാളിയോട് പറഞ്ഞത് ഇപ്രകാരണമാണ്. ഇന്ന് കാലത്ത് 11 മണിയോടെ വാണിയമ്പലത്ത് വച്ചാണ് സംഭവം നടന്നത്. വണ്ടൂരിനെ അപേക്ഷിച്ച് താരതമ്യേന ചെറിയ അങ്ങാടിയാണ് വാണിയമ്പലം. അതു കൊണ്ട് തന്നെ വണ്ടൂരില്‍ നിന്നും വാണിയമ്പലത്തേക്ക് സാധനം വാങ്ങാന്‍ വരേണ്ട ആവശ്യമില്ല. മാത്രവുല്ല ബാദുഷയുടെ കൈയില്‍ കേവലം ഒറ്റ വരി സത്യ വാങ്മൂലം മാത്രമാണുണ്ടായിരുന്നത്. ഇതിനാലാണ് ബാദുഷയുടെ വാഹനം കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഈ സമയത്ത് ബാദുഷ പൊലീസിന്റെ കൈയില്‍ നിന്നും താക്കോല്‍ തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഇതോടെ ഇയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ പൊലീസിന്റെ കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതിനും പകര്‍ച്ച വ്യാധി നിയമപ്രകാരവും കേസെടുത്തിട്ടുണ്ടെന്നും വണ്ടൂര്‍ പൊലീസ് അറിയിച്ചു. അ
RECENT NEWS

സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഒതുക്കുങ്ങൽ സ്വദേശി മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി പ്രവാസി ഹൃദയാഘാതംമൂലം മരിച്ചു. മലപ്പുറം കോട്ടക്കലിന് സമീപം ഒതുക്കുങ്ങല്‍ കുളത്തൂര്‍പറമ്പ് മാവുളി വീട്ടില്‍ കൃഷ്ണന് ആണ് മരിച്ചത്. 50 വയസ്സുണ്ട്. ശാരീരിക ബുദ്ധിമുട്ടുകള്‍ അലട്ടിയിരുന്ന [...]