തിരൂരില്‍ വെന്റിലേറ്റര്‍ ലഭിക്കാതെ കോവിഡ് രോഗി മരണപ്പെട്ടു

തിരൂരില്‍ വെന്റിലേറ്റര്‍ ലഭിക്കാതെ കോവിഡ് രോഗി മരണപ്പെട്ടു

തിരൂര്‍: തിരൂരില്‍ വെന്റിലേറ്റര്‍ ലഭിക്കാതെ കോവിഡ് രോഗി മരണപ്പെട്ടു. കോവിഡ് രോഗബാധയെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വൃദ്ധയാണ് വെന്റിലേറ്റര്‍ സൗകര്യം ലഭിക്കാഞ്ഞതിനെത്തുടര്‍ന്ന് മരണപ്പെട്ടത്. തിരൂര്‍ പുറത്തൂരിലെ കളൂരി ലുളള ഇണ്ടി വീട്ടില്‍ അസൈനാര്‍ ഹാജി
യുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (80) യാണ് വളാഞ്ചേരിയിലെ സ്വകാര്യ ആശുപ
ത്രിയില്‍ മരണമടഞ്ഞത്.കഴിഞ്ഞ 10 നാണ് ഇവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കോവി ഡിനു പുറമെ വാര്‍ദ്ധക്യസഹജമായ മറ്റ് അസുഖങ്ങളുമുണ്ടായിരുന്നു.ഞായറാ
ഴ്ച രാത്രി ശ്വസതടസ്സത്തെ തുടര്‍ന്ന്അത്യാസന്ന നിലയിലായതോടെ വെന്റിലേറ്ററിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.ആശുപത്രിയില്‍ സൗകര്യം ഇല്ലായിരുന്നു. ബന്ധുക്കള്‍ ജില്ലയിലെ മറ്റ് ആശുപത്രികളിലും വെന്റിലേറ്റര്‍ സൗകര്യം തിരക്കിയെങ്കിലും കോവിഡ് രോഗികളാല്‍ നിറഞ്ഞതുകൊ
ണ്ട് എവിടെയും സൗകര്യം ലഭിച്ചില്ല.തുടര്‍ന്ന് രോഗി മരണപ്പെടുകയായിരുന്നു.
മക്കള്‍ സുഹറ, സലാം, നാസര്‍, മുജീബ്,സെലീന, നൂര്‍ജഹാന്‍. മരുമകള്‍ ഫാത്തിമ, മൈമൂന, നസീറാ ബാനു, ലത്തീഫ് ,പരേതനായ അലി.

 

Sharing is caring!