കടലാക്രമണം. പൊന്നാനിയില്‍ എഴുപതോളം വീടുകള്‍ തകര്‍ന്നു. ഇരുനൂറോളം വീടുകള്‍ വെള്ളത്തില്‍.

മലപ്പുറം: ശക്തമായ കടലാക്രമണത്തില്‍ പൊന്നാനി തീരദേശത്തെ എഴുപതോളം വീടുകള്‍ തകര്‍ന്നു. ഇരുനൂറോളം വീടുകള്‍ വെള്ളത്തിലുമായി. കടല്‍വെള്ളം കയറി മണലും,ചെളിയും നിറഞ്ഞ് താമസയോഗ്യമല്ലാതായതോടെ നിരവധിപേര്‍ വീടുവീട്ടുപോയി. സംഭവത്തെ തുടര്‍ന്ന് പൊന്നാനി താലൂക്കിലെ മൂന്നിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. പൊന്നാനി വില്ലേജ് പരിധിയിലും, വെളിയങ്കോട് തണ്ണിത്തുറയിലുമായാണ് എഴുപതോളം വീടുകള്‍ തകര്‍ന്നത്.
പൊന്നാനി ലൈറ്റ് ഹൗസ്, മരക്കടവ്, മുറിഞ്ഞഴി, അലിയാര് പളളി, മൈലാഞ്ചിക്കാട്, പുതുപൊന്നാനി അബു ഹുറൈറ പള്ളി പരിസരം, വെളിയങ്കോട് തണ്ണിത്തുറ, പത്തുമുറി, പെരുമ്പടപ്പ് പഞ്ചായത്തിലെ അജ്മീര്‍ എന്നീ മേഖലകളിലാണ് കടലാക്രമണം രൂക്ഷമായത്. താലൂക്കിലുടനീളം ഇരുന്നൂറിലധികം വീടുകളിലേക്കാണ് വെള്ളം കയറിയത്. മുറിഞ്ഞഴിയില്‍ കിഴക്കയില്‍ ഫസീല ,മഞ്ഞിങ്ങാന്റെ നഫീസു, ആല്യാമാക്കാന കത്ത് ഇ ബിച്ചി ബീവി, കാലത്തിന്റെ ഹാജറു, സ്രാങ്കിന്റെ താഹിറ, പുത്തന്‍പുരയില്‍ നഫീസു, ചന്തക്കാരന്റെ ശരീഫ, മാമുഞ്ഞിക്കാനകത്ത്കുഞ്ഞിപ്പാത്
പൊന്നാനി താലൂക്കിലെ മൂന്നിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. പൊന്നാനി നഗരസഭ പൊന്നാനി എം.ഇ.എസ് ഹൈസ്കൂളിലും, വെളിയങ്കോട്ട് ഗ്രാമപഞ്ചായത്ത് ഗവ.ഫിഷറീസ് എല്‍.പി സ്കൂളിലും, പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പാലപ്പെട്ടി ഗവ. ഫിഷറീസ് യു.പി.സ്കൂളിലുമാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചത്.പൊന്നാനിയിലെ ക്യാമ്പില്‍ 5 കുടുംബങ്ങളെയും, വെളിയങ്കോട് ഗവ. ഫിഷറീസ് എല്‍.പി സ്കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മൂന്ന് കുടുംബങ്ങളെയും,പാലപ്പെട്ടി ഗവ. ഫിഷറീസ് യു.പി.സ്കൂളില്‍ ആറ് കുടുംബങ്ങളെയും പ്രവേശിപ്പിച്ചു.വെളിയങ്കോട് വില്ലേജില്‍ 60 കുടുംബങ്ങളെയും
പെരുമ്പടപ്പ് വില്ലേജില്‍ 26 കുടുംബങ്ങളെയും
പൊന്നാനി നഗരം വില്ലേജില്‍ 68 കുടുംബങ്ങളെയും ബന്ധു വീടുകളിലേക്ക് മാറ്റി താമസിപ്പിച്ചു.ക്യാമ്പില്‍ ഭക്ഷണത്തിന് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.കൂടുതല്‍ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യം വന്നാല്‍ കൂടുതല്‍ സ്കൂളുകള്‍ കൂടി ദുരിതാശ്വാസ ക്യാമ്പായി തുറന്ന് പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു
സംസ്ഥാനത്ത് ഇന്ന് മുതല്‍ മൂന്ന് ദിവസം അതി ശക്തമായ കാറ്റും മഴയും ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് കോവിഡ് ചികിത്സ ലഭ്യമാകുന്ന ആശുപത്രികളിലും ഓക്സിജന്‍ ലഭ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും വൈദ്യുതി തടസ്സമില്ലാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി.
കോവിഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ജനറേറ്റര്‍ അല്ലെങ്കില്‍ റിഡന്റന്റ് പവര്‍ സോഴ്സുകള്‍ സ്ഥാപിക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. വൈദ്യുത ബന്ധത്തിന് തകരാര്‍ വരുന്ന മുറയ്ക്ക് യുദ്ധകാല അടിസ്ഥാനത്തില്‍ പരിഹാരം കണ്ടെത്താനാവശ്യമായ തയ്യാറെടുപ്പുകള്‍, ആവശ്യമായ ടാസ്ക് ഫോഴ്സുകള്‍ തുടങ്ങിയവ മുന്‍കൂട്ടി സജ്ജമാക്കുന്നതിന് വൈദ്യുതി ബോര്‍ഡിനോടും നിര്‍ദേശിച്ചിട്ടുണ്ട്. ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ വൈദ്യുതി മുടങ്ങുന്നില്ലെന്ന് വൈദ്യുതി വകുപ്പും ആരോഗ്യ വകുപ്പും ഉറപ്പുവരുത്തണമെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവില്‍ പറയുന്നു.
ഇതിനൊപ്പം ദുരന്തനിവരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കളക്ടറേറ്റ് കണ്ട്രോള് റൂമുകള്‍, മറ്റ് ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ എന്നിവിടങ്ങളിലും വൈദ്യുത തടസ്സം ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് നിര്‍ദ്ദേശമുണ്ട്. ജില്ലാ തലത്തിലും താലൂക്ക് തലത്തിലുമുള്ള കണ്ട്രോള് റൂമുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുണ്ടെന്ന് ബന്ധപ്പെട്ട നോഡല്‍ ഓഫീസര്‍മാര്‍ ഉറപ്പുവരുത്തണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവില്‍ പറയുന്നു.
RECENT NEWS

ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎയുമായെത്തിയ പാണ്ടിക്കാട് സ്വദേശികൾ അറസ്റ്റിൽ
പാണ്ടിക്കാട്: തമ്പാനങ്ങാടി സ്വദേശിയുടെ വീട്ടിൽ നിന്ന് 14.5 ഗ്രാം സിന്തറ്റിക് ലഹരിമരുന്ന് ഇനത്തില്‍ പെട്ട എംഡിഎംഎയും 6.2 ഗ്രാം കഞ്ചാവും പിടികൂടി. പരിശോധനയില്‍ വീട്ടിലുണ്ടായിരുന്ന കാഞ്ഞിരക്കാടന്‍ ഷിയാസ്(42) കരുവാരകുണ്ട് തരിശ്ശ് സ്വദേശി ഏലംകുളയന്‍ [...]