മലപ്പുറം ജില്ലയില്‍ വീണ്ടും കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു

മലപ്പുറം ജില്ലയില്‍ വീണ്ടും കോവിഡ് ബാധിതരുടെ  എണ്ണം ഉയരുന്നു

മലപ്പുറം ജില്ലയില്‍ കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വലിയ തോതില്‍ ഉയരുന്നു. ശനിയാഴ്ച (മെയ് 08) 4,558 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ജില്ലയില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു. 35.7 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 4,360 പേര്‍ക്കാണ് രോഗബാധ. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും വൈറസ്ബാധ കണ്ടെത്തി. 142 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 53 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

68,452 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 46,114 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിലുള്ള രോഗികളുടെ എണ്ണം 1,432 അയി ഉയര്‍ന്നു. കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 215 പേരും 128 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുകളില്‍ 17 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 717 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

മലപ്പുറം ജില്ലയില്‍ 3,388 പേര്‍ക്ക് രോഗമുക്തി
ജില്ലയില്‍ കോവിഡ് വിമുക്തരായവര്‍ ഒന്നര ലക്ഷം കവിഞ്ഞു

മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (മെയ് 08) 3,388 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം കോവിഡ് വിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇവരുള്‍പ്പെടെ ജില്ലയില്‍ ഇതുവരെ രോഗമുക്തരായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയവരുടെ എണ്ണം 1,52,113 ആയി. അനുദിനം വര്‍ധിക്കുന്ന രോഗികള്‍ക്കെല്ലാം മികച്ച ആരോഗ്യ പരിചരണമാണ് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം ഉറപ്പു വരുത്തിയിരിക്കുന്നത്. രോഗ പ്രതിരോധത്തിനൊപ്പം ചികിത്സയും കാര്യക്ഷമമാക്കിയതിലൂടെയാണ് ഇത്രയും പേര്‍ക്ക് രോഗവിമുക്തി ഉറപ്പാക്കാനായതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

2019ല്‍ ചൈനയിലെ വുഹാനില്‍ വൈറസ്ബാധ റിപ്പോര്‍ട്ട് ചെയ്തതുമുതല്‍ അതീവ ജാഗ്രതയോടെയുള്ള ഇടപെടലാണ് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ജില്ലയില്‍ നടപ്പാക്കിവന്നത്. ഇതിനിടെ 2020 മാര്‍ച്ച് 16ന് രണ്ട് പേര്‍ക്കാണ് ജില്ലയില്‍ ആദ്യമായി കോവിഡ് ബാധ സ്ഥിരീകരിച്ചത്. ആദ്യ ഘട്ടം മുതല്‍ വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ കൃത്യമായ മുന്നൊരുക്കങ്ങളോടെ ആരംഭിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രോഗവ്യാപനം വര്‍ധിച്ച ഈ വേളയിലും ജില്ലയില്‍ കൂടുതല്‍ കാര്യക്ഷമമായി തുടരുന്നു. രോഗബാധിതരാകുന്നവരെയെല്ലാം സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ആശങ്കയല്ല, മുന്നൊരുക്കമാണ് പ്രധാനമെന്ന സന്ദേശവുമായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനത്തോടെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം: ജില്ലാ കലക്ടര്‍

കോവിഡ് 19 വൈറസ് വ്യാപനം ക്രമാതീതമായി ഉയരുന്ന സാഹചര്യം നിലനില്‍ക്കുമ്പോള്‍ പൊതു സമൂഹം കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അഭ്യര്‍ഥിച്ചു. വൈറസിന്റെ സമൂഹ വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം. ആരില്‍ നിന്നും രോഗം പിടിപെടാവുന്ന അവസ്ഥയാണ് നിലവിലേത്. ഇത് കണക്കിലെടുത്ത് അത്യാവശ്യങ്ങള്‍ക്ക് മാത്രമല്ലാതെ വീടിനു പുറത്തിറങ്ങരുത്. ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം നടപടികള്‍ സ്വീകരിക്കുമെന്നും അശ്രദ്ധ വലിയ വിപത്തിനു കാരണമാകുമെന്നും ജില്ലാ കലക്ടര്‍ ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ചു.

അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ വേണ്ട സൗകര്യങ്ങള്‍ നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ കൃത്യമായ സാമൂഹിക അകലം പാലിക്കുകയും രണ്ട് മാസ്‌ക്കുകള്‍ ശരിയായ രീതിയില്‍ ധരിക്കുകയും വേണം. രോഗവ്യാപനം തടയാന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകരും ഇതര സര്‍ക്കാര്‍ വകുപ്പുകളും ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും രാപ്പകലില്ലാതെ പ്രപവര്‍ത്തിക്കുകയാണ്. പൊതു സമ്പര്‍ക്കം ഒഴിവാക്കിയാണ് പൊതു സമൂഹം ഇതിന് പിന്തുണ നല്‍കേണ്ടത്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അതീവ ജാഗ്രതയോടെ ഈ മഹാമാരിക്കാലം അതിജീവിക്കാനാകുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

രോഗവ്യാപനം തടയാന്‍ പൊതുജന സഹകരണം അനിവാര്യം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കോവിഡ് 19 വൈറസിന്റെ അതിതീവ്ര വ്യാപനം തടയാന്‍ പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു. വൈറസ് ബാധിക്കാനുള്ള സാഹചര്യത്തില്‍ നിന്ന് സ്വയം വിട്ടു നില്‍ക്കണം. രോഗികളുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് ജില്ലയില്‍ ഭൂരിഭാഗം പേരും വൈറസ്ബാധിതരാകുന്നത്. വൈറസ്ബാധിതരില്‍ പലര്‍ക്കും പ്രകടമായ ലക്ഷണങ്ങളില്ലാത്തതും വെല്ലുവിളിയാണ്. പൊതു സമ്പര്‍ക്കം ഒഴിവാക്കുകയും അത്യാവശ്യ ഘട്ടത്തില്‍ പുറത്തിറങ്ങേണ്ടിവരുന്നവര്‍ സാമൂഹ്യ അകലം പാലിക്കുകയും മാത്രമാണ് വൈറസ് വ്യാപനം തടയുന്നതിനുള്ള പോംവഴി. ഇത് എല്ലാവരും തിരിച്ചറിയണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കുട്ടികളും മുതിര്‍ന്ന പൗരന്മാരും ഒരു കാരണവശാലും വീടിനു പുറത്തിറങ്ങരുത്. ഇവരുമായും ഗര്‍ഭിണികളുമായും ഇടപഴകുന്നവര്‍ ആരോഗ്യ ജാഗ്രത ലംഘിക്കരുത്. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാലും വൈറസ് ബാധിതരുമായി സമ്പര്‍ക്കമുണ്ടായാലും അത് മറച്ചുവെക്കരുത്. നേരിട്ട് ആശുപത്രികളില്‍ പോകാതെ ആരോഗ്യ പ്രവര്‍ത്തകരെ ഇക്കാര്യം അറിയിച്ച് ആരോഗ്യ സംരക്ഷണം ഉറപ്പാക്കണം. അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ശനിയാഴ്ച (മെയ് 08) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 35
ആലങ്കോട് 29
ആലിപ്പറമ്പ് 31
അമരമ്പലം 09
ആനക്കയം 37
അങ്ങാടിപ്പുറം 35
അരീക്കോട് 57
ആതവനാട് 57
ഊരകം 18
ചാലിയാര്‍ 17
ചീക്കോട് 69
ചേലേമ്പ്ര 36
ചെറിയമുണ്ടം 13
ചെറുകാവ് 39
ചോക്കാട് 16
ചുങ്കത്തറ 08
എടക്കര 16
എടപ്പറ്റ 48
എടപ്പാള്‍ 76
എടരിക്കോട് 19
എടവണ്ണ 78
എടയൂര്‍ 145
ഏലംകുളം 28
ഇരിമ്പിളിയം 39
കാലടി 46
കാളികാവ് 70
കല്‍പകഞ്ചേരി 50
കണ്ണമംഗലം 27
കരുളായി 11
കരുവാരക്കുണ്ട് 22
കാവനൂര്‍ 16
കീഴാറ്റൂര്‍ 37
കീഴുപറമ്പ് 22
കോഡൂര്‍ 29
കൊണ്ടോട്ടി 68
കൂട്ടിലങ്ങാടി 32
കോട്ടക്കല്‍ 86
കുറുവ 12
കുറ്റിപ്പുറം 70
കുഴിമണ്ണ 21
മക്കരപ്പറമ്പ് 21
മലപ്പുറം 344
മമ്പാട് 19
മംഗലം 46
മഞ്ചേരി 121
മങ്കട 23
മാറാക്കര 39
മാറഞ്ചേരി 56
മേലാറ്റൂര്‍ 31
മൂന്നിയൂര്‍ 80
മൂര്‍ക്കനാട് 33
മൂത്തേടം 06
മൊറയൂര്‍ 27
മുതുവല്ലൂര്‍ 38
നന്നമ്പ്ര 23
നന്നംമുക്ക് 29
നിലമ്പൂര്‍ 24
നിറമരുതൂര്‍ 19
ഒതുക്കുങ്ങല്‍ 35
ഒഴൂര്‍ 19
പള്ളിക്കല്‍ 56
പാണ്ടിക്കാട് 46
പരപ്പനങ്ങാടി 78
പറപ്പൂര്‍ 15
പെരിന്തല്‍മണ്ണ 74
പെരുമണ്ണ ക്ലാരി 09
പെരുമ്പടപ്പ് 29
പെരുവള്ളൂര്‍ 44
പൊന്മള 71
പൊന്മുണ്ടം 13
പൊന്നാനി 54
പൂക്കോട്ടൂര്‍ 20
പോരൂര്‍ 56
പോത്തുകല്ല് 03
പുലാമന്തോള്‍ 19
പുളിക്കല്‍ 28
പുല്‍പ്പറ്റ 28
പുറത്തൂര്‍ 33
പുഴക്കാട്ടിരി 15
താനാളൂര്‍ 21
താനൂര്‍ 87
തലക്കാട് 33
തവനൂര്‍ 47
താഴേക്കോട് 27
തേഞ്ഞിപ്പലം 52
തെന്നല 16
തിരുനാവായ 49
തിരുവാലി 18
തൃക്കലങ്ങോട് 41
തൃപ്രങ്ങോട് 25
തുവ്വൂര്‍ 08
തിരൂര്‍ 128
തിരൂരങ്ങാടി 70
ഊര്‍ങ്ങാട്ടിരി 20
വളാഞ്ചേരി 86
വളവന്നൂര്‍ 68
വള്ളിക്കുന്ന് 51
വട്ടംകുളം 47
വാഴക്കാട് 26
വാഴയൂര്‍ 126
വഴിക്കടവ് 19
വെളിയങ്കോട് 34
വേങ്ങര 56
വെട്ടത്തൂര്‍ 17
വെട്ടം 34
വണ്ടൂര്‍ 84

മലപ്പുറം ജില്ലയില്‍ 5,99,046 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു

മലപ്പുറം ജില്ലയില്‍ ഇതുവരെ 5,99,046 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. വെള്ളിയാഴ്ച വരെ 4,97,190 പേര്‍ക്ക് ഒന്നാം ഡോസും 1,01,856 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്. പ്രത്യേക വിഭാഗങ്ങളിലായുള്ള മുന്‍ഗണനാ ക്രമത്തിലാണ് വിവിധ കേന്ദ്രങ്ങളില്‍ നിലവില്‍ വാക്‌സിന്‍ നല്‍കുന്നത്.

38,541 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്റെ ഒന്നാം ഡോസും 26,683 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. കോവിഡ് മുന്നണി പോരാളികളില്‍ 15,232 പേര്‍ക്ക് ഒന്നാം ഡോസും 15,608 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 12,341 പേര്‍ രണ്ടാം വാക്‌സിന്‍ സ്വീകരിച്ചു. നേരത്തെ 33,545 പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യ ഘട്ട വാക്‌സിന്‍ നല്‍കിയിരുന്നു. 45 വയസിനു മുകളില്‍ പ്രായമുള്ള 4,09,872 പേര്‍ ആദ്യഘട്ട വാക്‌സിനും 47,224 പേര്‍ രണ്ടാം ഘട്ട വാക്‌സിനുമാണ് സ്വീകരിച്ചിരിക്കുന്നത്.

Sharing is caring!