വളാഞ്ചേരിയില്‍ 40ദിവസം മുമ്പ് കാണാതായ സുബീറ ഫര്‍ഹത്തിന്റെ മൃതദേഹം കണ്ടെത്തി

വളാഞ്ചേരിയില്‍ 40ദിവസം മുമ്പ് കാണാതായ സുബീറ ഫര്‍ഹത്തിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം: 40ദിവസം മുമ്പ് കാണാതായ 21കാരിക്കുവേണ്ടി പോലീസ് നടത്തിയ തെരച്ചിലിനൊടുവില്‍ പെണ്‍കുട്ടിയുടെ വീടിന്റെ 300മീറ്റര്‍ അകലെയായി കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തി. വളാഞ്ചേരി കഞ്ഞിപ്പുര ചോറ്റൂരിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ചോറ്റൂരില്‍ നിന്നും കാണാതായ
കരിപ്പോള്‍ ചോറ്റൂര്‍ സ്വദേശി കീഴുകപ്പറമ്പാട്ട് വീട്ടില്‍ കബീറിന്റെ മകള്‍ സുഫീറ ഫര്‍ഹത്തിന്റേതാണെന്നാണ് കേസില്‍ അറസ്റ്റിലായ പ്രതി പോലീസിനോട് സമ്മതിച്ചു. അയല്‍വാസിയായ പ്രതി അന്‍വറാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ നിഗമനം. പ്രതി കുറ്റം സമ്മതിച്ചതായും സൂചനയുണ്ട്.
ചോറ്റൂര്‍ ഗ്രൗണ്ടിന്റെ അടുത്തായി കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് വൈകുന്നരമാണ് കാണാതായ സുബീറ ഫര്‍ഹത്തിന്റെ വീടിന് 300 മീറ്ററോളം അകലെയായി കുഴിച്ചിട്ട നിലയില്‍ മൃതദേഹം കാണുന്നത്. കഞ്ഞിപ്പുര ചോറ്റൂര്‍ സ്വദേശി കിഴക്കപറമ്പാട്ട് കബീറിന്റെ മകള്‍ സുബീറ ഫര്‍ഹത്തിനെ മാര്‍ച്ച് 10 മുതല്‍ കാണാതായിരുന്നു. 21കാരിയുടെ തിരോധാനത്തില്‍ അങ്കലാപ്പിലായിരിക്കുകയാണ് പോലീസ്. പോലീസ് അന്വേഷണം തുടരുന്നുണ്ടെങ്കിലും വിവരം ലഭ്യമായിരുന്നില്ല.
40 ദിവസങ്ങള്‍ക്ക് മുമ്പാണ് വീട്ടില്‍ നിന്നും വെട്ടിച്ചിറയിലെ ഡന്റല്‍ ക്ലിനിക്കിലേക്ക് ജോലിക്ക് പോയ യുവതിയെ കാണാതായത്. ആഴ്ചകളായി നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ടവര്‍ ലെക്കേഷന്‍ വിട്ട് പോയിട്ടില്ലെന്ന പ്രാഥമിക നിഗമനത്തിലായിരുന്നു പൊലീസ്. വിവാഹിതയായ പെണ്‍കുട്ടി ഒരു വര്‍ഷം മുന്‍പ് വിവാഹമോചനം നേടിയിരുന്നു. സ്ഥലം എസ്.പി സംഭവ സ്ഥലം സന്ദര്‍ശിച്ച് തുടര്‍ നടപടികള്‍ സ്വീകരിച്ചു.
സംശയകരമായ സാഹചര്യത്തില്‍ മണ്ണ് കൂട്ടിയിട്ടിരിക്കുന്നത് കണ്ട നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് പൊലീസ് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതിനിടെ സ്ത്രീയുടെതെന്ന് സംശയിക്കുന്ന കാല്‍പാദം കാണുകയായിരുന്നു. രാത്രിയായതിനാല്‍ തുടര്‍ നടപടികള്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു മലപ്പുറം എസ് പി, തിരൂര്‍ ഡി വൈ എസ് പി കെ എ സുരേഷ് ബാബു, വളാഞ്ചേരി ഇന്‍സ്പെക്ടര്‍ എസ് എച്ച് ഒ പി എം ഷമീര്‍ എന്നിവര്‍ സ്ഥലത്ത് എത്തിയിരുന്നു.

 

 

Sharing is caring!